Monday, September 6, 2010

മലപ്പുറത്ത് വിഷമദ്യം; മരണം20 ആയി,കൊലക്കുറ്റത്തിന് കേസെന്ന് കോടിയേരിയും ഗുരുദാസനും



മലപ്പുറം: കുറ്റിപ്പുറത്തെയും തൊട്ടടുത്ത പേരശ്ശനൂരിലെയും നിലമ്പൂരിനടുത്ത വാണിയമ്പലത്തെയും കള്ളുഷാപ്പുകളില്‍നിന്ന് മായംചേര്‍ത്ത കള്ളുകുടിച്ച് മരിച്ചവരുടെ എണ്ണം 20-ആയി. പേരശ്ശനൂര്‍ സ്വദേശി ബാലകൃഷ്ണന്‍ ചൊവ്വാഴ്ച രാവിലെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചത്. കുറ്റിപ്പുറം-പേരശ്ശനൂര്‍ ഭാഗങ്ങളില്‍ 12 പേരും വാണിയമ്പലത്ത് 8 പേരുമാണ് മരിച്ചത്. മരിച്ച 17 പേരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആരംഭിച്ചു. അവശനിലയിലായ 15 പേര്‍ വിവിധ ആസ്​പത്രികളിലാണ്. കള്ളുകുടിച്ചു എന്ന് പറയപ്പെടുന്ന ഒരാളെ കാണാതായിട്ടുമുണ്ട്. പേരശ്ശനൂര്‍ കാരത്തൂര്‍ പറമ്പില്‍ സുബ്രഹ്മണ്യന്‍ (മണി-35), പിലാക്കല്‍ ബാലന്‍ (65), തിരുനാവായ കൊടക്കല്‍ കരുവാഞ്ചേരി ജോണ്‍ മോഹന്‍ദാസ് (40), തിരൂരിനടുത്ത പുല്ലൂരില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി നവാസ് (32), ആലത്തിയൂര്‍ ബീരാഞ്ചിറ മേപ്പാടത്ത് ഹൗസില്‍ ചാത്തു (48), തൃപ്രങ്ങോട് എഡ്‌വിന്‍ സോമസുന്ദരന്‍(55), തിരുനാവായ യില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി പ്രകാശ് ഷേണായി (42), തമിഴ്‌നാട് സ്വദേശികളായ ധനശേഖരന്‍ (35), നിധി (25), വാണിയമ്പലം പൂത്രക്കോവ് കാരക്കാട് കോളനിയിലെ തണ്ടുപാറക്കല്‍ കുമാരന്‍ (43), ഭാര്യ മീനാക്ഷി എന്ന കാളി (40), എടപ്പറ്റ സ്വദേശി ഷിജു, തമിഴ്‌നാട് സ്വദേശി ചിന്നസ്വാമി (55), തിരുവനന്തപുരം സ്വദേശി രാജീവ് (25), വാണിയമ്പലം പെരു മുണ്ടശ്ശേരി (50), നത്തലക്കുന്ന് എരേപ്പന്‍ വേലായുധന്‍ (40) എന്നിവരാണ് മരിച്ചത്. കുറ്റിപ്പുറത്ത് മരിച്ച രണ്ട് തമിഴ്‌നാട് സ്വദേശികളെ തിരിച്ചറിഞ്ഞിട്ടില്ല. നിധി പേരശ്ശനൂരിലെ ചെങ്കല്‍ ക്വാറിയിലെ തൊഴിലാളിയും ധനശേഖരന്‍ കൂലിപ്പണിക്കാരനുമാണ്. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ചയും മദ്യപിച്ചവരാണ് ദുരന്തത്തിനിരയായത്. പേരശ്ശനൂര്‍ സ്വദേശികളായ ചെമ്പലാടന്‍ താമിക്കുട്ടി (40), തെക്കേതില്‍ ബാലന്‍ (53), ചാത്തപ്പറമ്പില്‍ ഗോപാലന്‍, ചെല്ലൂര്‍ പാഴൂര്‍ കരിമ്പനതടത്തില്‍ അന്‍വര്‍ (24), പേരശ്ശനൂര്‍ പാലാട്ടുപടി കണക്കറായി (കുഞ്ഞാനു (50), പുല്ലൂര്‍ സ്വദേശികളായ വാസു(55), ഗോപാലന്‍ (42), മണി(35), നെല്ലിക്കാട്ടില്‍ ചാത്തന്‍(65), ബാലന്‍, അപ്പു എന്നിവരാണ് ചികിത്സയിലുള്ളത്. ഛര്‍ദി, കാഴ്ചക്കുറവ്, ക്ഷീണം എന്നിവയാണ് ഇവര്‍ക്ക് അനുഭവപ്പെടുന്നത്. ബാലനും കണക്കറായിയും അത്യാഹിതവിഭാഗത്തിലാണ്. കീഴേപ്പാട്ട് റഷീദിനെയാണ് കാണാതായതെന്ന് നാട്ടുകാര്‍ പറഞ്ഞു. മെഥനോള്‍ ചേര്‍ത്ത കള്ളാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന് കോഴിക്കോട് ഫോറന്‍സിക് ലാബില്‍ നടന്ന പരിശോധനയില്‍ വ്യക്തമായി. സംഭവത്തെത്തുടര്‍ന്ന് ഷാപ്പ് നടത്തിപ്പുകാരനായ പട്ടാമ്പി നടുവട്ടം കാരങ്ങേതില്‍ ദ്രവ്യന്‍, ലൈസന്‍സികളായ ബാലകൃഷ്ണന്‍ ഉണ്ണികൃഷ്ണന്‍ എന്നിവരെ പോലീസ് അറസ്റ്റുചെയ്തു. ക്ഷുഭിതരായ നാട്ടുകാര്‍ തിങ്കളാഴ്ച രാവിലെ ഷാപ്പുകള്‍ തകര്‍ക്കുകയും തീവെക്കുകയുംചെയ്തു. പേരശ്ശനൂര്‍ ഷാപ്പില്‍നിന്ന് മദ്യപിച്ച സുബ്രഹ്മണ്യന് ശനിയാഴ്ച രാവിലെയാണ് അസ്വസ്ഥത തുടങ്ങിയത്. തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു. കള്ളില്‍ വിഷാംശം കലര്‍ന്നതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും ബന്ധുക്കള്‍ മൃതദേഹം ഉടന്‍ സംസ്‌കരിക്കുകയാണുണ്ടായത്. അതുകൊണ്ടുതന്നെ സംഭവം പുറത്തറിഞ്ഞില്ല. അസ്വാസ്ഥ്യം അനുഭവപ്പെട്ട ബാലനെ തിങ്കളാഴ്ച രാവിലെ ആസ്​പത്രിയില്‍ കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.


ഞായറാഴ്ച വൈകുന്നേരമാണ് ധനശേഖരനെ അവശ നിലയില്‍ കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമില്‍ കണ്ടെത്തിയത്. അല്‍പ്പസമയത്തിനകം ഇയാള്‍ മരിക്കുകയുംചെയ്തു. രാത്രിയോടെ പേരശ്ശനൂരിലെ ചെങ്കല്‍ക്വാറിയില്‍ നിധിയുടെ മൃതദേഹവും കാണപ്പെട്ടു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെ റെയില്‍വെ മേല്‍പ്പാലത്തിന് ചുവട്ടില്‍ കള്ളുഷാപ്പിന് ഏതാനും മീറ്റര്‍ അകലെയും പ്ലാറ്റ്‌ഫോമിലുമായിട്ടാണ് മറ്റു രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി പന്ത്രണ്ടരയ്ക്ക് ആസ്​പത്രിയില്‍ വെച്ചാണ് ജോണ്‍മോഹന്‍ദാസ് മരിച്ചത്. വാണിയമ്പലത്തെ കുമാരന്‍ ഞായറാഴ്ച കാലത്ത് പത്തുമണിയോടെയും കാളി തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കും ചിന്നസ്വാമി, രാജീവ്, ഷിജു എന്നിവര്‍ തിങ്കളാഴ്ച വൈകീട്ട് നാലരയോടടുത്തുമാണ് മരിച്ചത്. സംഭവമറിഞ്ഞയുടനെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ കുറ്റിപ്പുറത്തെത്തി. കള്ളില്‍ കൃത്രിമം നടത്തിയതായി കണ്ടെത്തിയാല്‍ നടത്തിപ്പുകാരനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ തിരൂര്‍ ഡിവൈ.എസ്.പി.യെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വിഷമദ്യമെന്ന് തെളിഞ്ഞാല്‍ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് എകൈ്‌സസ് മന്ത്രി പി.കെ.ഗുരുദാസന്‍ പറഞ്ഞു.ദുരന്തത്തെപ്പറ്റി എകൈ്‌സസ് കമ്മീഷണര്‍ അന്വേഷിക്കും - മന്ത്രി പറഞ്ഞു.പത്മാവതിയാണ് മരിച്ച ബാലന്റെ ഭാര്യ. മക്കള്‍: കുട്ടന്‍, അനില്‍, രജനി, അജിത. മരുമക്കള്‍: രാജന്‍, ഗംഗാധരന്‍, നിഷ. സിന്ധുവാണ് സുബ്രഹ്മണ്യന്റെ ഭാര്യ. മക്കള്‍: നിഷാന്ത്, നിസ്‌ലിന്‍, ജിഷ്ണു, നീരജ്. ജോണ്‍ മോഹന്‍ദാസിന്റെ ഭാര്യ ശോഭ. മക്കള്‍: മാര്‍ഷല്‍ ഡിയോ, റീഗല്‍ ഷാനിയ. ചാത്തുക്കുട്ടിയുടെ ഭാര്യ കൗസല്യ.

Thursday, August 26, 2010

മദ്യപനു മോര്‍ച്ചറിയും ഉറങ്ങാന്‍ സ്വര്‍ഗം

മുളങ്കുന്നത്തുകാവ്: തിരുവോണദിനത്തില്‍ മദ്യപന്‍ ഉറക്കത്തിനു തിരഞ്ഞെടുത്തതു മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറി. ആളനക്കം കേട്ട് മോര്‍ച്ചറിയിലെ ഇന്‍ക്വസ്റ്റ് മേശയില്‍നിന്ന് എഴുന്നേറ്റ മദ്യപനെ കണ്ട് യഥാര്‍ഥമൃതദേഹവുമായി വന്ന ആശുപത്രി ജീവനക്കാര്‍ ഭയന്നോടി.

മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ തിങ്കളാഴ്ചയാണ് ആശുപത്രി ജീവനക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം. മുവാറ്റുപുഴ സ്വദേശിയും മഞ്ചേരിയില്‍ ഇന്‍ഷുറന്‍സ് കമ്പനിയിലെ ഉദ്യോഗസ്ഥനുമാണ് കഥാനായകന്‍. പിന്നീടു പൊലീസ് സഹായത്തോടെ ഇദ്ദേഹത്തെ മഞ്ചേരിയിലേക്കു പറഞ്ഞയച്ചു. മുവാറ്റുപുഴയില്‍നിന്നു മഞ്ചേരിയിലേക്കുള്ള ട്രെയിന്‍ യാത്രയില്‍ തിരൂര്‍ സ്റ്റേഷനാണെന്ന ധാരണയില്‍ ഇദ്ദേഹം തൃശൂരില്‍ ഇറങ്ങിയത്രെ. തുടര്‍ന്നു സ്റ്റേഷനില്‍നിന്ന് ഒാട്ടോറിക്ഷ വിളിച്ച കഥാനായകന്‍ ഡ്രൈവറെകൊണ്ടു മദ്യം വാങ്ങിപ്പിച്ചു.

ഒാട്ടോയില്‍തന്നെ ഇരുവരും ചേര്‍ന്നു മദ്യക്കുപ്പി കാലിയാക്കി. പിന്നീടൊന്നും ഓര്‍മയില്ലെന്നാണു കക്ഷി പൊലീസിനോടു പറഞ്ഞത്. വിശ്രമിക്കാന്‍ പറ്റിയ സ്ഥലമാണെന്നു പറഞ്ഞാണത്രെ ഒാട്ടോക്കാരന്‍ മോര്‍ച്ചറിക്കു സമീപം ഇറക്കിവിട്ടത്. മോര്‍ച്ചറിയിലാണെന്ന് അറിയാതെ സുഖനിദ്രയിലായപ്പോഴാണ് ആശുപത്രി ജീവനക്കാരുടെ വരവ്. ആശുപത്രി ജീവനക്കാരില്‍ മൂന്നു സ്ത്രീകളും ഉണ്ടായിരുന്നു. അനക്കം കേട്ട് എഴുന്നേല്‍ക്കുമ്പോഴും കഥാനായകനു താന്‍ എവിടെയാണെന്ന് അറിയില്ലായിരുന്നു. ആരാണെന്നു ചോദിച്ചിട്ട് മറുപടി പറയാത്തതോടെ ഭയം ഇരട്ടിയായി.

ഇതിനിടെ തൊട്ടടുത്ത ഗേറ്റില്‍ കാലുറയ്ക്കാതെ പിടിച്ചു നിന്നപ്പോഴാണു വില്ലന്‍ മദ്യമാണെന്നു ബോധ്യമായത്. പിന്നീടു ജീവനക്കാര്‍ കാര്യങ്ങള്‍ തിരക്കി പൊലീസ് എയ്ഡ് പോസ്റ്റില്‍ ഏല്‍പ്പിക്കുകയായിരുന്നു. പൊലീസ് സംരക്ഷണത്തില്‍ ആശുപത്രി വരാന്തയില്‍ കിടന്നുറങ്ങിയശേഷം ചൊവ്വാഴ്ച രാവിലെയാണ് ഇയാള്‍ മഞ്ചേരിയിലെ ജോലിസ്ഥലത്തേക്കു പോയത്.

മദ്യപനു മോര്‍ച്ചറിയും ഉറങ്ങാന്‍ സ്വര്‍ഗം

മുളങ്കുന്നത്തുകാവ്: തിരുവോണദിനത്തില്‍ മദ്യപന്‍ ഉറക്കത്തിനു തിരഞ്ഞെടുത്തതു മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറി. ആളനക്കം കേട്ട് മോര്‍ച്ചറിയിലെ ഇന്‍ക്വസ്റ്റ് മേശയില്‍നിന്ന് എഴുന്നേറ്റ മദ്യപനെ കണ്ട് യഥാര്‍ഥമൃതദേഹവുമായി വന്ന ആശുപത്രി ജീവനക്കാര്‍ ഭയന്നോടി.

മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ തിങ്കളാഴ്ചയാണ് ആശുപത്രി ജീവനക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം. മുവാറ്റുപുഴ സ്വദേശിയും മഞ്ചേരിയില്‍ ഇന്‍ഷുറന്‍സ് കമ്പനിയിലെ ഉദ്യോഗസ്ഥനുമാണ് കഥാനായകന്‍. പിന്നീടു പൊലീസ് സഹായത്തോടെ ഇദ്ദേഹത്തെ മഞ്ചേരിയിലേക്കു പറഞ്ഞയച്ചു. മുവാറ്റുപുഴയില്‍നിന്നു മഞ്ചേരിയിലേക്കുള്ള ട്രെയിന്‍ യാത്രയില്‍ തിരൂര്‍ സ്റ്റേഷനാണെന്ന ധാരണയില്‍ ഇദ്ദേഹം തൃശൂരില്‍ ഇറങ്ങിയത്രെ. തുടര്‍ന്നു സ്റ്റേഷനില്‍നിന്ന് ഒാട്ടോറിക്ഷ വിളിച്ച കഥാനായകന്‍ ഡ്രൈവറെകൊണ്ടു മദ്യം വാങ്ങിപ്പിച്ചു.

ഒാട്ടോയില്‍തന്നെ ഇരുവരും ചേര്‍ന്നു മദ്യക്കുപ്പി കാലിയാക്കി. പിന്നീടൊന്നും ഓര്‍മയില്ലെന്നാണു കക്ഷി പൊലീസിനോടു പറഞ്ഞത്. വിശ്രമിക്കാന്‍ പറ്റിയ സ്ഥലമാണെന്നു പറഞ്ഞാണത്രെ ഒാട്ടോക്കാരന്‍ മോര്‍ച്ചറിക്കു സമീപം ഇറക്കിവിട്ടത്. മോര്‍ച്ചറിയിലാണെന്ന് അറിയാതെ സുഖനിദ്രയിലായപ്പോഴാണ് ആശുപത്രി ജീവനക്കാരുടെ വരവ്. ആശുപത്രി ജീവനക്കാരില്‍ മൂന്നു സ്ത്രീകളും ഉണ്ടായിരുന്നു. അനക്കം കേട്ട് എഴുന്നേല്‍ക്കുമ്പോഴും കഥാനായകനു താന്‍ എവിടെയാണെന്ന് അറിയില്ലായിരുന്നു. ആരാണെന്നു ചോദിച്ചിട്ട് മറുപടി പറയാത്തതോടെ ഭയം ഇരട്ടിയായി.

ഇതിനിടെ തൊട്ടടുത്ത ഗേറ്റില്‍ കാലുറയ്ക്കാതെ പിടിച്ചു നിന്നപ്പോഴാണു വില്ലന്‍ മദ്യമാണെന്നു ബോധ്യമായത്. പിന്നീടു ജീവനക്കാര്‍ കാര്യങ്ങള്‍ തിരക്കി പൊലീസ് എയ്ഡ് പോസ്റ്റില്‍ ഏല്‍പ്പിക്കുകയായിരുന്നു. പൊലീസ് സംരക്ഷണത്തില്‍ ആശുപത്രി വരാന്തയില്‍ കിടന്നുറങ്ങിയശേഷം ചൊവ്വാഴ്ച രാവിലെയാണ് ഇയാള്‍ മഞ്ചേരിയിലെ ജോലിസ്ഥലത്തേക്കു പോയത്.

Tuesday, August 3, 2010

അമിത മദ്യപാനം: കുടുംബകോടതികളില് വിവാഹമോചനകേസുകള് പെരുകുന്നു

Sunday, August 1, 2010
കണ്ണൂര്: ഗൃഹനാഥന്റെ അമിതമദ്യപാനത്തെ തുടര്ന്നുണ്ടാകുന്ന ശൈഥില്യങ്ങള് മൂലം കുടുംബകോടതികളില് വിവാഹമോചന കേസുകള് പെരുകുന്നു. മുന്വര്ഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയോളം വിവാഹമോചന ഹരജികളാണ് സംസ്ഥാനത്തെ കുടുംബകോടതികളില് തീര്പ്പുകാത്തിരിക്കുന്നത്. കണ്ണൂര് കുടുംബകോടതിയില് തീര്പ്പാകാതെകിടക്കുന്ന വിവാഹമോചന കേസുകള് ആയിരത്തോളം വരും. കൂലിപ്പണിക്കാര് മുതല് ഉന്നതശ്രേണിയില് കഴിയുന്നവര് വരെ ഇക്കൂട്ടത്തില്പെടും. തളിപ്പറമ്പ്, ഇരിട്ടി, കരിക്കോട്ടക്കരി തുടങ്ങി മലയോരമേഖലകളില്നിന്നും തലശ്ശേരിയില്നിന്നുമാണ് കൂടുതലും ഹരജികള് എത്തുന്നതെന്ന് കുടുംബകോടതി വക്താക്കള് പറയുന്നു.
കണ്ണൂര് കുടുംബകോടതിയിലുള്ള ആയിരത്തോളം വിവാഹമോചന ഹരജികളില് കൂടുതലും ക്രിസ്ത്യന് സമുദായത്തില്പെട്ടവരുടേതാണ്. ലത്തീന് വിഭാഗത്തിനാണ് ഇവരില് മുന്തൂക്കം. നിരന്തരം മര്ദിക്കുന്ന മദ്യപാനിയായ ഭര്ത്താവില്നിന്ന് മോചനം ആവശ്യപ്പെട്ടാണ് കരിക്കോട്ടക്കരിയിലെ ഒരു വീട്ടമ്മ കുടുംബകോടതിയെ സമീപിച്ചത്. പ്രതിദിനം അഞ്ഞൂറും അറുനൂറും രൂപ കൂലിപ്പണി ചെയ്തുണ്ടാക്കുന്ന ഭര്ത്താവ് നയാപൈസ വീട്ടില് കൊണ്ടുവരാറില്ലെന്നും താനും മക്കളും പട്ടിണിയിലാണെന്നും ബോധിപ്പിച്ച വീട്ടമ്മക്ക് കോടതി കൗണ്സലിങ് നല്കിയെങ്കിലും ഇവര് ഒത്തുതീര്പ്പിന് തയാറായില്ല. കോടതിയിലെത്തുന്ന 90 ശതമാനം വിവാഹമോചന കേസുകളിലും ഭര്ത്താവിന്റെ മദ്യപാനം തന്നെയാണ് വില്ലന്.
ക്രിസ്തീയ സഭാനേതൃത്വം വിവാഹമോചനം അനുവദിക്കാറില്ല. രണ്ടുവര്ഷമോ അതിലധികമോ വേര്പെട്ട് കഴിയുന്നതായ രേഖകളോടെ വിവാഹമോചന കേസുകള് ഫയല് ചെയ്യാമെന്ന നിയമം വന്നതോടെ ഹരജിക്കാരുടെ എണ്ണം പതിന്മടങ്ങ് വര്ധിച്ചതായി കുടുംബകോടതി വൃത്തങ്ങള് പറഞ്ഞു. കണ്ണൂര് കുടുംബകോടതിയിലുള്ള ഹരജികളില് രണ്ടാം സ്ഥാനം മുസ്ലിം സമുദായത്തിനാണ്. ജീവനാംശം ആവശ്യപ്പെട്ടാണ് കൂടുതലും ഹരജികള് എത്തുന്നത്. മുമ്പ് ജഡ്ജിയും മറ്റും നേരിട്ട് ഇടപെട്ട് വിവാഹമോചനം പരമാവധി ഒഴിവാക്കിയിരുന്നു. എന്നാല്, വിശദമായ കൗണ്സലിങ്ങിനു പുറമെ കോടതി നേരിട്ട് ഇടപെട്ടിട്ടും പുതുതലമുറ വഴങ്ങുന്നില്ലെന്ന് രേഖകള് പറയുന്നു.
പ്രണയിച്ച് വിവാഹിതരായവരില് 'മോചനപ്രവണത' വര്ധിച്ചുവരുന്നതായി കുടുംബകോടതികളിലെ കണക്കുകള് വ്യക്തമാക്കുന്നു. കോഴിക്കോട് നഗരത്തിലെ ഒരു ഹൈന്ദവസംഘടന മുഖേന രജിസ്റ്റര് വിവാഹം ചെയ്ത നിരവധി ദമ്പതിമാര് വിവാഹമോചന ഹരജി നല്കി തീര്പ്പിന് കാത്തിരിക്കുകയാണെന്ന് കുടുംബകോടതി വക്താവ് 'മാധ്യമ'ത്തോട് പറഞ്ഞു. രക്ഷിതാക്കളെ അറിയിക്കാതെയാണ് ഈ സംഘടന വിവാഹം നടത്തിക്കൊടുക്കുന്നത്. കണ്ണൂര്, കാസര്കോട്, വയനാട്, മലപ്പുറം തുടങ്ങി അയല്ജില്ലകളിലെ വിദ്യാര്ഥികളാണ് ഈ സംഘടനയെ സമീപിക്കുന്നതില് അധികവും.

ബാബു ചെറിയാന്

മദ്യഷാപ്പുകളുടെ ദൂരപരിധി: ചെന്നൈ ഹൈകോടതി വിധി മാഹിയില് നിര്ണായകമാവും

Sunday, August 1, 2010
മാഹി: മദ്യഷാപ്പുകള് പ്രവര്ത്തിക്കുന്ന ദൂരപരിധി സംബന്ധിച്ച കേസില് ചെന്നൈ ഹൈകോടതിയുടെ വിധി മാഹിയില് നിര്ണായകമാവുന്നു. ദൂരപരിധി കാര്യത്തില് മാഹിയിലെ മദ്യഷാപ്പുകളെക്കുറിച്ച് വിവeദം നിലനില്ക്കേയാണ് സുപ്രധാന വിധി പുറത്തുവന്നത്.
ചെന്നൈ കോര്പറേഷനില് കില്പോക്കിലെ ജനവാസകേന്ദ്രത്തില് പ്രവര്ത്തിക്കുന്ന തമിഴ്നാട് സ്റ്റേറ്റ് മാര്ക്കറ്റിങ് കോര്പറേഷന് മദ്യഷാപ്പ് ഓര്മിസ് റോഡില്നിന്ന് നീക്കണമെന്ന് ചെന്നൈ ഹൈകോടതിയിലെ ജസ്റ്റിസ് കെ. ചന്ദ്രു ജൂണ് എട്ടിന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ കോര്പറേഷന് മാനേജിങ് ഡയറക്ടര് നല്കിയ റിട്ട് അപ്പീല് തള്ളി ജസ്റ്റിസുമാരായ എലിപ് ധര്മറാവു, കെ.കെ. ശശിധരന് എന്നിവരാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.
ദൂരപരിധിയെന്നത് സര്ക്കാറും ലൈന്സിയും തമ്മിലുള്ള കരാറാണ്. സൈ്വരമായി ജീവിക്കുന്നതിനുള്ള തടസ്സം പൗരന്മാര്ക്ക് ഉണ്ടാവാന് ഭരണഘടനയിലെ 21ാം വകുപ്പ് പ്രകാരം മദ്യഷാപ്പിനെതിരെ ചോദ്യം ചെയ്യാന് പൗരന് അവകാശമുണ്ട്. നിയമം അനുശാസിക്കുന്ന ദൂരപരിധിക്കപ്പുറമായാലും പൊതുജനങ്ങള്ക്ക് ശല്യം ചെയ്യുന്നവിധം പ്രവര്ത്തിക്കുന്ന മദ്യഷാപ്പുകള് നീക്കം ചെയ്യപ്പെടാന് ഭരണഘടനതന്നെ പൗരന് അവകാശം നല്കുന്നുണ്ട്. 20ാം വകുപ്പ് പ്രകാരം ശല്യമില്ലാതെ ജീവിക്കാന് സര്ക്കാര് പൗരന് സൗകര്യം ഒരുക്കേണ്ടതാണെന്നും വിധിന്യായത്തില് വ്യക്തമാക്കിയിട്ടുണ്ട്.
തമിഴ്നാട്ടില് മുനിസിപ്പല് പ്രദേശങ്ങളില് 100 മീറ്ററും കോര്പറേഷന് ഭാഗങ്ങളില് 50 മീറ്ററുമാണ് മദ്യഷാപ്പുകള് നടത്താനുള്ള അനുമതി. വിദ്യാഭ്യാസ സ്ഥാപനങ്ങള്, ആരാധനാലയങ്ങള് എന്നിവക്കു മാത്രമാണ് ദൂരപരിധി. എന്നാല്, ഈ ദൂരപരിധിക്കപ്പുറത്ത് ജനങ്ങളുടെ സമാധാന ജീവിതത്തിന് ഭംഗംവരുന്ന രീതിയില് പ്രവര്ത്തിക്കാമെന്ന് നിയമം അനുശാസിക്കുന്നില്ലെന്നും ഡിവിഷന് ഞ്ചെഞ്ച് വിധിന്യായത്തില് വ്യക്തമാക്കി.
ഹൈകോടതി വിധി ഇതിനകം തമിഴ്നാട്ടില് ചലനം സൃഷ്ടിച്ചിട്ടുണ്ട്. പുതുച്ചേരിയിലും മാഹിയിലും ഇതിന്റെ അലയടിയുണ്ടാവും. മാഹിയിലെ ജീവിച്ചിരിക്കുന്ന ഏക വ്യക്തി സത്യഗ്രഹി സ്വാതന്ത്ര്യസമര പോരാളി കെ. മാധവക്കുറുപ്പ് ദൂരപരിധി സംബന്ധിച്ച് ചെന്നൈ ഹൈകോടതിയില് വര്ഷങ്ങള്ക്കു മുമ്പ് സമര്പ്പിച്ച ഹരജി കോടതിയുടെ പരിഗണനക്ക് വരാനിരിക്കുന്നതേയുള്ളൂ. ദേവാലയങ്ങളില്നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്നിന്നും ദൂരപരിധി പാലിക്കാതെയാണ് മാഹിയിലെ ചില മദ്യഷാപ്പുകള്.
ഒമ്പത് ച.കി.മീറ്റര് മാത്രം ചുറ്റളവുള്ള മാഹിയില് 35,000 ജനങ്ങളാണുള്ളത്. 68 മദ്യഷാപ്പുകളാണ് ഇവിടെയുള്ളത്. മദ്യത്തില് മയ്യഴി മുങ്ങുന്നതാണ് വിറ്റുവരവ് കണക്കുകള് സാക്ഷ്യപ്പെടുത്തുന്നത്. മാഹിയില് അതിര്ത്തികളില് പ്രവര്ത്തിക്കുന്ന മദ്യഷാപ്പുകളും ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലെ ഷാപ്പുകളും നിയമത്തിനെ വെല്ലുവിളിക്കുംവിധമാണ്. മാഹിയിലെ മദ്യനിരോധ പ്രവര്ത്തകര്ക്ക് ഹൈകോടതി വിധി ആവേശം പകര്ന്നിട്ടുണ്ട്.

Sunday, July 18, 2010

മദ്യലഹരിയില്‍ സി.ആര്‍.പി.എഫ് ജവാന്‍ ആറു സഹപ്രവര്‍ത്തകരെ വെടിവെച്ചു കൊന്നു


Saturday, July 17, 2010
റാഞ്ചി:മദ്യപിച്ചെത്തിയ സി.ആര്‍.പി.എഫ് ജവാന്‍ ഒരു ഓഫിസറടക്കം ആറു സഹപ്രവര്‍ത്തകരെ വെടിവെച്ചു കൊന്നു. കൂടുതല്‍ പേര്‍ക്ക് നേരെ വെടിവെക്കുന്നതിനുമുമ്പ് ഇയാളെ സി.ആര്‍.പി.എഫ് അധികൃതര്‍ തന്നെ വെടിവെച്ചു കൊന്നു. ഝാര്‍ഖണ്ഡിലെ സരായികേല ജില്ലയിലാണ് സംഭവം.
സി.ആര്‍.പി.എഫ് 196 ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ ഹര്‍പീന്ദര്‍ സിങ്ങാണ് സഹപ്രവര്‍ത്തകരെ വെടിവെച്ച് കൊന്നത്. മദ്യപിച്ച് ജോലിക്കെത്തുന്നതിനെതിരെ ഇയാള്‍ക്ക് മേലുദ്യോഗസ്ഥര്‍ താക്കീത് നല്‍കിയിരുന്നു.
കഴിഞ്ഞദിവസം രാത്രി കച്ചായി ഗ്രാമത്തില്‍ സെന്‍ട്രി ഡ്യൂട്ടിയിലായിരിക്കുമ്പോഴാണ് സിങ് എ.കെ 47 തോക്കുകൊണ്ട് സഹപ്രവര്‍ത്തകര്‍ക്കുനേരെ നിറയൊഴിച്ചത്. അസിസ്റ്റന്റ് കമാന്‍ഡന്റ് ബികോ സിങ്, ഹെഡ് കോണ്‍സ്റ്റബ്ള്‍മാരായ എം.സി. പാട്ടില്‍, ഐ.ആര്‍. ഖൈര്‍നാര്‍, പി.ടി. റാവു, ജാതവ്ഭവ്‌സിങ്, വിജയ്കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവത്തെ തുടര്‍ന്ന് ന്യൂദല്‍ഹിയിലെ സി.ആര്‍.പി.എഫ് ആസ്ഥാനത്തുനിന്ന് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ജെ.സി. ദബാസ് സ്ഥലത്തെത്തി.
ക്യാമ്പിലെ മെസില്‍ ഭക്ഷണം പാഴാക്കി കളയുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് കൂട്ടക്കൊലക്ക് വഴിയൊഴുക്കിയതെന്ന് സൂചനയുണ്ട്. മെസിന്റെ ചുമതലയുള്ള ഹര്‍പീന്ദര്‍ സിങ് മറ്റുള്ളവരുമായി വഴക്കിട്ടതാണത്രെ തുടക്കം. പ്രശ്‌നം പരിഹരിക്കുന്നതിന് എല്ലാവരെയും അസിസ്റ്റന്റ് കമാന്‍ഡന്റ് ബികോസിങ് ടെന്റിലേക്ക് വിളിപ്പിച്ചു. ഹര്‍പീന്ദര്‍ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് ബികോ ഇയാളെ മെഡിക്കല്‍ പരിശോധന നടത്താന്‍ ഉത്തരവിട്ടു. കുപിതനായ സിങ് അടുത്തുകണ്ട തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു.
തോക്ക് താഴെയിടീക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മറ്റ് ജവാന്മാര്‍ ഹര്‍പീന്ദറിനെ വെടിവെച്ചു.

Monday, July 5, 2010

പൊതുസ്ഥലത്തെ മദ്യപാനത്തിനെതിരെ കര്‍ശനനടപടി- മന്ത്രി

തിരുവനന്തപുരം: പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലുമിരുന്ന് മദ്യപിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടിസ്വീകരിക്കുമെന്ന് മന്ത്രി പി.കെ.ഗുരുദാസന്‍ നിയമസഭയെ അറിയിച്ചു. ജെ.ലളിതാംബിക കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇതിനായി നിയമനിര്‍മാണം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എട്ടു ജില്ലകളില്‍ ജില്ലാ ആശുപത്രികളുമായി ബന്ധപ്പെട്ടു ഡി-അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കാന്‍ നടപടിസ്വീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ 136 ബാറുകള്‍ പുതുതായി അനുവദിച്ചതായി എം.ചന്ദ്രനെ മന്ത്രി അറിയിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍മാരുടെ 158 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ പി.എസ്.സി ശിപാര്‍ശ ചെയ്തതായി കെ.കെ.ദിവാകരനെ അറിയിച്ചു. 95 ഒഴിവുകളാണു നിലവിലുള്ളത്. ഹൈകോടതിയില്‍ സ്‌റ്റേ നിലനില്‍ക്കുന്നതിനാലും പരിശീലന സൗകര്യം ഇല്ലാത്തതിനാലുമാണ് നിയമനം വൈകുന്നത്.മദ്യ ഷാപ്പുകള്‍ക്കെതിരേ ജനങ്ങളുടെ പ്രതിഷേധം ഉയരുന്ന സ്ഥലങ്ങളില്‍ പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാകലക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ വഴിയുള്ള മദ്യവില്‍പന വര്‍ധിച്ചതാണു വ്യാജമദ്യത്തിന്റെ ഒഴുക്ക് കുറയാന്‍ കാരണമെന്നും മദ്യലഭ്യത കുറയ്ക്കുന്നത് വ്യാജമദ്യ വില്‍പന വര്‍ധിപ്പിക്കാനേ സഹായിക്കൂെവന്നും മന്ത്രി പറഞ്ഞു.മദ്യക്കോള കച്ചവടം അനുവദിക്കില്ല. പാന്‍പരാഗ് പോലുള്ള ലഹരി വസ്തു വില്‍പനക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വകുപ്പില്ല. 'വൈകിട്ട് എന്താ പരിപാടി' പോലുള്ള പരസ്യങ്ങള്‍ നിരോധിക്കാന്‍ നടപടി സ്വീകരിച്ചതായും പ്രഫ.എന്‍.ജയരാജ് ,ജോസഫ് എം.പുതുശ്ശേരി, എ.പ്രദീപ്കുമാര്‍,തോമസ് ഉണ്ണിയാടന്‍,ബാബു എം.പാലിശ്ശേരി, അബ്ദുറഹ്മാന്‍ രണ്ടത്താണി,മഞ്ഞളാംകുഴി അലി,വര്‍ക്കല കഹാര്‍, എന്‍.അനിരുദ്ധന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, തേറമ്പില്‍ രാമകൃഷ്ണന്‍,സാജുപോള്‍ ,കെ.സി.ജോസഫ് എന്നിവരെ മന്ത്രി അറിയിച്ചു.

Friday, June 25, 2010

മദ്യം വിഷം തന്നെ

'പുകവലിയും മദ്യപാനവും ഉയര്‍ന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് സമൂഹത്തിന് തക്കതായ ഉപദേശങ്ങള്‍ നല്‍കാന്‍ കഴിയുംവിധം സമൂഹത്തിനുവേണ്ടി ഒരുപാട് സംഭാവനകളര്‍പ്പിക്കാന്‍ കഴിയുന്ന ഒരു സംഘമാണ് നമ്മുടേത്' എന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുഖപത്രത്തില്‍ കേരള ഘടകം പ്രസിഡന്റ് സഹപ്രവര്‍ത്തകരെ ഓര്‍മിപ്പിക്കുന്നു. വരുംനാളുകളില്‍ കൂടുതല്‍ മെച്ചപ്പെട്ട ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ഐ.എം.എ രംഗത്തിറങ്ങുമെന്ന് പ്രതീക്ഷിക്കാം.

കണ്ടറിയാത്തവര്‍ കൊണ്ടറിയും എന്നൊരു പഴമൊഴിയുണ്ട്. എന്നാല്‍ ലഹരിവസ്തുക്കളുടെ കാര്യത്തില്‍ കൊണ്ടിട്ടും അറിയാത്ത അവസ്ഥയിലാണ് ജനം. പരമ്പരാഗതമായി ഉല്‍പാദിപ്പിച്ചുവരുന്ന എല്ലാതരം കള്ളിലും ആധുനിക മദ്യങ്ങളിലും ആല്‍ക്കഹോള്‍ എന്ന രാസവസ്തു വ്യത്യസ്ത അളവുകളില്‍ അടങ്ങിയിട്ടുണ്ട്. 800ാം ആണ്ടില്‍ ബഗ്ദാദിലെ രസതന്ത്രജ്ഞനായിരുന്ന ജാബിര്‍ ബിന്‍ ഹയ്യാന്‍ ആണ് ലോകത്ത് ആദ്യമായി ഡിസ്റ്റില്‍ഡ് സ്‌പിരിറ്റ് (ചാരായം) ഉല്‍പാദിപ്പിച്ചത്. ഡിസ്റ്റില്‍ഡ് സ്‌പിരിറ്റിന് അന്ന്'അല്‍ഗൂല്‍' എന്ന നാമകരണം ചെയ്തു. അറബിഭാഷയില്‍, തലച്ചോറിനെ ക്ഷതപ്പെടുത്തുന്നതും മത്തുപിടിപ്പിക്കുന്നതുമായ വസ്തുവാണ് അല്‍ഗൂല്‍. ആരോഗ്യശാസ്ത്രത്തില്‍ ഇനിബ്രിയന്റ് പോയ്‌സണ്‍ (Inebriant poison) എന്ന വിഷവിഭാഗത്തിലാണ് മദ്യം ഉള്‍പ്പെടുന്നത്. കേന്ദ്ര നാഡീവ്യൂഹത്തെ തളര്‍ത്തി മനോനില തെറ്റിക്കുന്നതെല്ലാം ഇനിബ്രിയന്റ് പോയ്‌സണ്‍ ആകുന്നു.

കരള്‍, പാന്‍ക്രിയാസ്, ശ്വാസകോശങ്ങള്‍, ആമാശയം, കുടലുകള്‍, സന്ധികള്‍, നാഡീവ്യവസ്ഥ, എല്ലുകള്‍ തുടങ്ങി വിവിധ അവയവവ്യവസ്ഥകളെ മദ്യം തളര്‍ത്തുകയും ക്ഷതപ്പെടുത്തുകയും ചെയ്യും. മദ്യവും മറ്റു ലഹരിവസ്തുക്കളും ഉപയോഗിക്കുന്നവരില്‍ മനോവൈകൃതവും മനോരോഗങ്ങളും ആത്മഹത്യയും ആത്മഹത്യാ പ്രേരണയും കൂടുതലായി കണ്ടുവരുന്നു. മദ്യസേവ രോഗങ്ങള്‍ക്കും ഉള്ള രോഗങ്ങള്‍ മൂര്‍ച്ഛിക്കാനും നിമിത്തമാകുന്നു. അതിനാല്‍ ചെത്തുതൊഴിലും ഡിസ്റ്റിലറികളും മദ്യവിതരണ സംവിധാനങ്ങളും നിലനില്‍ക്കുന്നിടത്തോളം 'എല്ലാവര്‍ക്കും ആരോഗ്യം' എന്ന ലോകാരോഗ്യസംഘടനയുടെ മുദ്രാവാക്യം വെറും മുദ്രാവാക്യമായി തുടരുകയേയുള്ളൂ.

'മദ്യനയം: ദേശീയാരോഗ്യത്തിലും വികസന പദ്ധതിയിലും' എന്ന പേരില്‍ ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച കൃതിയുടെ രണ്ടാംഭാഗത്ത് മദ്യനയത്തെക്കുറിച്ച് ലോകാരോഗ്യസംഘടനയുടെ അന്വേഷണത്തിന് വികസിതരാജ്യങ്ങളായി അറിയപ്പെടുന്ന അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ പാശ്ചാത്യരാജ്യങ്ങളില്‍നിന്നുള്ള പ്രതികരണങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. അമേരിക്ക പ്രതികരിക്കുന്നു: 'ആധുനിക അമേരിക്കയിലെ പൊതുജനാരോഗ്യരംഗത്തെ ഏറ്റവുംവലിയ പ്രശ്‌നം മദ്യപാനമാണ്. സാമ്പത്തികരംഗത്ത് മാത്രമല്ല, വ്യക്തിജീവിതത്തിലും സാമൂഹികരംഗത്തും അത് പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഇംഗ്ലണ്ടില്‍ മദ്യവിപത്ത് മൂന്നുതരം പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. ഒന്ന് വ്യക്തിപരം. ആരോഗ്യപ്രശ്‌നങ്ങള്‍, കുടുംബ-സുഹൃദ് ബന്ധങ്ങളിലെ ശൈഥില്യം, മാനക്കേട് എന്നിവ ഇതില്‍ പെടും.

രണ്ട്, ഗാര്‍ഹികം: കുടുംബത്തകര്‍ച്ച, ശിശുപരിപാലനത്തിലെ തകരാറുകള്‍, വരുമാന നഷ്ടം തുടങ്ങിയവ.മൂന്ന്, സാമൂഹികം- പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിഭവങ്ങളുടെ ദുര്‍വ്യയം, വര്‍ധിച്ചുവരുന്ന അപകടങ്ങള്‍, രോഗഗ്രസ്തമായിക്കൊണ്ടിരിക്കുന്ന മൊത്തം സമൂഹവ്യവസ്ഥ.
ഇറാന്‍ പ്രതികരിച്ചതിങ്ങനെ: 'മദ്യപാന പ്രശ്‌നങ്ങള്‍ ഇറാന്‍ ഇസ്‌ലാമിക് റിപ്പബ്ലിക്കില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. 1979ല്‍ നടന്ന വിപ്ലവത്തിനുശേഷം സമ്പൂര്‍ണ മദ്യനിരോധം ഏര്‍പ്പെടുത്തിയതാണ് കാരണം. രഹസ്യമായും നിയമരഹിതമായും ചെറിയതോതില്‍ മദ്യമുണ്ടാക്കി ഉപയോഗിക്കുന്നുണ്ടാവാം. പക്ഷേ, അത് സാമൂഹികപ്രശ്‌നങ്ങളൊന്നും സൃഷ്ടിക്കുന്നില്ല.' മദ്യവിപത്ത് ഉന്മൂലനം ചെയ്യുന്നതിന്റെ ഭാഗമായി ലോകാരോഗ്യ സംഘടന പുറത്തിറക്കിയ നേരത്തെ സൂചിപ്പിച്ച പുസ്തകത്തില്‍ 'മദ്യപാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ വിപാടനം- ഗവേഷണവും പ്രയോഗവത്കരണവും' എന്ന അധ്യായത്തില്‍ പ്രവാചകന്‍ മുഹമ്മദ്‌നബിയുടെ കാലത്ത് മദീനയില്‍ നടപ്പാക്കിയ മദ്യവര്‍ജനപരിപാടിയിലേക്കുള്ള സൂചനയുണ്ട്: മദ്യനിരോധത്തിന്റെ കാര്യത്തില്‍ ലഹരിവസ്തുക്കളും ഭക്ഷണപദാര്‍ഥങ്ങളും തമ്മില്‍ വേര്‍തിരിക്കുകയാണ് ഇസ്‌ലാം ആദ്യം ചെയ്തത്. ലഹരിപദാര്‍ഥങ്ങളെ പാപം, നിഷിദ്ധനടപടികള്‍ തുടങ്ങിയവയുമായി ബന്ധപ്പെടുത്തി. അപ്പോഴും ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്ന കാര്യം വ്യക്തികളുടെ ഇഷ്ടത്തിന് വിട്ടുകൊടുക്കുകയാണ് ചെയ്തത്. പിന്നീട് സുപ്രധാനമായ ഒരു ചുവടുവെപ്പില്‍ ഭാഗികനിരോധം ഏര്‍പ്പെടുത്തി. (പ്രതിദിനം അഞ്ച് നേരം) പ്രാര്‍ഥനാ സമയങ്ങളില്‍ മദ്യം ഉപയോഗിക്കുകയില്ലെന്ന് ഉറപ്പുവരുത്തി. അങ്ങനെയാണ് സമ്പൂര്‍ണ മദ്യനിരോധത്തിന്, പാനം മാത്രമല്ല ഉല്‍പാദനവും കച്ചവടവുമടക്കം നിരോധിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കിയത്'.

ആരോഗ്യശാസ്ത്രത്തില്‍ മദ്യം രോഗഹേതുവും മദ്യാസക്തി രോഗവുമാണ്. ഒരു രോഗത്തിനും മദ്യം ശമനൗഷധമല്ല. ചിലര്‍ മദ്യം സേവിക്കുന്നത് തണുപ്പകറ്റാന്‍ വേണ്ടിയാകാം. തന്മൂലം താല്‍ക്കാലികമായി ചൂട് അനുഭവപ്പെടുമെങ്കിലും ശരീരോഷ്മാവ് ക്രമാതീതമായി കുറഞ്ഞുപോവുകയായിരിക്കും ശൈത്യകാല മദ്യപാനത്തിന്റെ അനന്തരഫലം. ചിലയിടങ്ങളില്‍ ശൈത്യകാലത്ത് അന്തരീക്ഷ ജലാംശം നന്നേ കുറവായിരിക്കും. അതുമൂലം ശരീരത്തില്‍നിന്നും ജലാംശം നഷ്ടപ്പെട്ടുകൊണ്ടിരിക്കും. മദ്യം ഈ പ്രക്രിയക്ക് ആക്കംകൂട്ടുന്നു. അത് ശരീരജലം അപകടകരമാംവിധം നഷ്ടപ്പെടാന്‍ ഇടയാക്കും. അപ്പോള്‍ കഠിനമായ ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നു. ശരീരജലം നഷ്ടപ്പെട്ടാലുണ്ടാവുന്ന മാരകദോഷങ്ങള്‍ വേറെയും.
ലഹരിയുണ്ടാക്കുന്നുവെന്നതാണ് മദ്യത്തിന്റെ മുഖ്യദോഷം. ശരീരോഷ്മാവും ശരീരജലവും അപകടകരമാംവിധം കുറഞ്ഞുപോവുന്നതൊന്നും ലഹരിബാധിച്ചവര്‍ തിരിച്ചറിയില്ല. മദ്യപാനത്തെ തുടര്‍ന്നുണ്ടാവുന്ന മിക്ക അപകടങ്ങളും മദ്യപാനിക്ക് മത്തുപിടിപ്പിച്ച് ചിന്താശക്തിയും തീരുമാനമെടുക്കാനുള്ള ശേഷിയും നഷ്ടപ്പെടുന്നതുമൂലമാണ് സംഭവിക്കുന്നത്.

മാനസിക-ശാരീരികാരോഗ്യത്തെ ക്ഷയിപ്പിക്കുകയും കുടുംബ-സാമൂഹിക-സാംസ്‌കാരിക-സാമ്പത്തികരംഗങ്ങളില്‍ ശൈഥില്യമുണ്ടാക്കുകയും ചെയ്യുന്ന മദ്യത്തെയും മദ്യസംസ്‌കാരത്തെയും മദ്യവ്യവസായത്തെയും മറ്റു ലഹരിവസ്തുക്കളെയും ദിവ്യകല്‍പനകള്‍ നിഷിദ്ധമാക്കിയിട്ടുണ്ട്

Wednesday, June 23, 2010

ഇന്നത്തെ പ്രധാന ന്യൂസ്‌








Loading Today Head Line...
















Monday, June 14, 2010

കേരളത്തിലെ ലഹരി ഉപഭോഗം ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടി

തിരുവനന്തപുരം: കേരളത്തിലെ ലഹരി ഉപഭോഗം ദേശീയ ശരാശരിയെക്കാള്‍ മൂന്ന് ഇരട്ടിയാണെന്ന് 2007-08ലെ ദേശീയ സാമ്പിള്‍ സര്‍വേ. കേരളത്തിലെ നഗരത്തില്‍ ഒരാള്‍ ഒരുമാസം 19 രൂപയും ഗ്രാമത്തില്‍ 17 രൂപയും ലഹരിക്കായി ചെലവിടുമ്പോള്‍ രാജ്യത്തെ മറ്റിടങ്ങളില്‍ ഇത് യഥാക്രമം ഏഴ് രൂപയും ആറ് രൂപയുമാണ്. പുകയില ഒഴിച്ചുള്ള ലഹരി വസ്തുക്കളുടെ ഉപഭോഗമാണിത്. 95 ശതമാനവും മദ്യ ഉപഭോഗമാണ് രേഖപ്പെടുത്തപ്പെട്ടത്. പുകയില ഉപയോഗത്തില്‍ ഇന്ത്യയിലെ നഗരത്തിലെയും ഗ്രാമത്തിലെയും ശരാശരി 9.9 രൂപയാണെങ്കില്‍ കേരളത്തിലെ നഗരത്തില്‍ ഒരാള്‍ ഒരുമാസം 18.5 രൂപയും ഗ്രാമത്തില്‍ 14.5 രൂപയും പുകയിലക്കായി ചെലവിടുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ച് വെളിപ്പെടുത്താന്‍ വ്യക്തികളും കുടുംബങ്ങളും പൊതുവെ വിസ്സമ്മതം പ്രകടിപ്പിക്കുന്നതിനാല്‍ ലഭിച്ച കണക്കുകളെക്കാള്‍ എത്രയോ ഇരട്ടിയാകും കേരളത്തിലെ ഉപഭോഗമെന്ന് ദേശീയ സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സി.ആര്‍.കെ. നായര്‍ വ്യക്തമാക്കി.

2007-08ല്‍ കുടുംബ ഉപഭോഗ ചെലവ്, തൊഴിലും തൊഴിലില്ലായ്മയും, വിദ്യാഭ്യാസം എന്നീ വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് സര്‍വേ നടത്തിയത്. സര്‍വേ വര്‍ഷം 2005-06 നെക്കാള്‍ തൊഴിലില്ലായ്മ കുറഞ്ഞതായാണ് വ്യക്തമായത്. 2007ല്‍ തൊഴിലില്ലായ്മയുടെ നിരക്ക് 12 ശതമാനമായിരുന്നെങ്കില്‍ 2007ല്‍ 9.8 ശതമാനമായി കുറഞ്ഞു. അതേസമയം, നഗരത്തില്‍ പുരുഷന്മാരുടെ തൊഴിലില്ലായ്മ 4.1 ശതമാനത്തില്‍നിന്ന് 5.9 ശതമാനമായി വര്‍ധിച്ചു. നഗരത്തില്‍ സ്ത്രീകളുടെ തൊഴിലില്ലായ്മ 33 ശതമാനത്തില്‍നിന്ന് 26.9 ശതമാനമായി കുറഞ്ഞു. നഗരത്തില്‍ പുരുഷന്മാരുടെ സ്വയംതൊഴില്‍ ഇന്ത്യയിലെ മറ്റ് നഗരങ്ങളെക്കാള്‍ കുറഞ്ഞപ്പോള്‍ സ്ത്രീകളുടേത് കൂടി. ഗ്രാമങ്ങളില്‍ തൊഴിലില്ലായ്മയുടെ തോത് കുറഞ്ഞു.

കുടുംബങ്ങളുടെ അംഗസംഖ്യയുടെ കാര്യത്തില്‍ ആന്ധ്രയുടെയും തമിഴ്‌നാടിന്റെയും പിന്നില്‍ മൂന്നാം സ്ഥാനത്താണ് കേരളം. പ്രതിശീര്‍ഷ ചെലവിന്റെ കാര്യത്തില്‍ ഇന്ത്യയിലെ നഗരങ്ങളുമായാണ് കേരളത്തിലെ ഗ്രാമങ്ങള്‍ മല്‍സരിക്കുന്നത്. കേരളത്തിലെ ഗ്രാമത്തില്‍ ഒരാള്‍ക്ക് ഒരുമാസം 1383 രൂപയാണ് ഉപഭോഗ ചെലവെങ്കില്‍ ഇന്ത്യയിലെ ഗ്രാമത്തില്‍ അത് 722 രൂപ മാത്രമാണ്. കേരളത്തിലെ നഗരത്തില്‍ ഒരാളുടെ ചെലവ് 1948 രൂപയാണെങ്കില്‍ ഇന്ത്യയിലെ നഗരത്തില്‍ അത് 1772 രൂപയാണ്. അതേസമയം, ഭക്ഷണ ഉപഭോഗത്തിന്റെ ചെലവ് കേരളത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണെന്ന് സര്‍വേ പറയുന്നു.
വിദ്യാഭ്യാസ ചെലവ് കൂടുതല്‍ ദല്‍ഹിയും പഞ്ചാബും മണിപ്പൂരും കഴിഞ്ഞാല്‍ കേരളത്തിലാണ്. ദേശീയ ശരാശരിയുടെ ഇരട്ടിയോളമാണ് കേരളത്തിലെ വിദ്യാഭ്യാസ ചെലവ്. എന്നാല്‍, സാങ്കേതിക വിദ്യാഭ്യാസ ചെലവ് ദേശീയ ശരാശരിയെക്കാള്‍ കേരളത്തില്‍ 20 ശതമാനം കുറവാണ്.

2008-09ല്‍ കാര്‍ഷികേതര സംരംഭങ്ങള്‍, വ്യവസായം, സേവനമേഖല എന്നിവ കേന്ദ്രീകരിച്ചാണ് സര്‍വേ നടത്തുക. ജൂലൈ ഒന്നിന് തുടങ്ങുന്ന സര്‍വേ 2011 ജൂണ്‍ 30ന് സമാപിക്കും. വ്യക്തിപരവും കുടുംബപരവുമായ വിവരങ്ങളുടെ രഹസ്യ സ്വഭാവം കാത്ത് സൂക്ഷിക്കുമെന്നതിനാല്‍ എല്ലാവരും സര്‍വേയുമായി സഹകരിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അഭ്യര്‍ഥിച്ചു.
ഉദ്യോഗസ്ഥരുടെ തിരിച്ചറിയല്‍ കാര്‍ഡ് ആര്‍ക്കും ആവശ്യപ്പെടാമെന്നും കാണിക്കാന്‍ അവര്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം അറിയിച്ചു.

Tuesday, June 8, 2010

മദ്യപാനവും, പുകവലിയും കൗമാരക്കാരില്‍ മൈഗ്രെയിന് കാരണമാകുന്നു

വാഷിങ്ടണ്‍: മദ്യപാനവും, പുകവലിയും, ചായ, കാപ്പി തുടങ്ങിയവയുടെ അമിതോപയോഗവും കൗമാരക്കാരില്‍ മൈഗ്രേയിനു കാരണമാകുന്നുവെന്ന് വാഷിംഗ്ണിലെ ഒരു സംഘം ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു.

ശാരീരികമായി അദ്ധാനമില്ലാതിരിക്കുന്നതും മൈഗ്രേയിനു കാരണമാകുന്നുവെന്നാണ് കണ്ടെത്തല്‍. കൗമാരക്കാരില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന ആരോഗ്യപ്രശ്‌നം മൈേഗ്രയിനാണെന്ന് ഗവേഷണങ്ങളിലൂടെ െതളിഞ്ഞിട്ടുണ്ട്. അഞ്ചു മുതല്‍ 15 ശതമാനം വരെയുള്ള ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മൈഗേയിന്‍ അഥവാ ടെന്‍ഷന്‍ ടൈപ്പ് ഹെഡ്എയ്ക്ക്(ടി.ടി.എച്ച്) ഉണ്ട്. ഇതിനു കാരണം മദ്യപാനവും, പുകവലി, ചായ, കാപ്പി എന്നിവയുടെ അമിതോപയോഗവുമാണെന്നാണ് വിലയിരുത്തല്‍്. ലണ്ടനിലെ 1260 വിദ്യാര്‍ത്ഥികളില്‍ പരീക്ഷണം നടത്തിയാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. ഇവര്‍ക്ക് തലവേദന വരുന്ന തവണകളും, ഇവരുടെ ജീവിതശൈലിയുമാണ് പഠനവിധേയമാക്കിയത്. ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളില്‍ 38.5 ശതമാനം പേര്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നവരാണെന്ന് കണ്ടെത്തി. ഇവരാണ് ടെന്‍ഷന്‍ തലവേദനയും, മൈഗ്രേയിനും ഉണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തത്.

Friday, April 23, 2010

ബാറുകള്‍ക്കെതിരെ റിപ്പോര്‍ട്ട്: ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ബാറുകള്‍ക്കെതിരെ റിപ്പോര്‍ട്ട്: ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
വടകര: മദ്യവില്‍പന നിരോധിച്ച ദിവസം തുറന്നുപ്രവര്‍ത്തിച്ച മൂന്നു ബാറുകള്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയ പ്രിവന്റീവ് ഓഫിസര്‍ക്ക് സസ്പെന്‍ഷന്‍; മറ്റു മൂന്നു ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റവും ! എക്സൈസ് ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ കോഴിക്കോട് ഓഫിസിലെ പ്രിവന്റീവ് ഓഫിസര്‍ ടി. രമേഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്. കോഴിക്കോട് സര്‍ക്കിള്‍ ഓഫിസിലെ പ്രിവന്റീവ് ഓഫിസറും എക്സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റുമായ എന്‍. സഹദേവന്‍ ഇന്റലിജന്‍സ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫിസറും അസോസിയേഷന്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ കെ. സുബ്രഹ്മണ്യന്‍, ഡ്രൈവര്‍ പി.പി. മോഹനന്‍ എന്നിവരെയാണ് കഴിഞ്ഞയാഴ്ച ഒറ്റയടിക്ക് സ്ഥലംമാറ്റിയത്. അന്യായമായ സസ്പെന്‍ഷനിലും കൂട്ടസ്ഥലംമാറ്റത്തിലും എക്സൈസ് ഉദ്യോഗസ്ഥരില്‍ അമര്‍ഷം പുകയുകയാണ്.

2009 സെപ്റ്റംബര്‍ ഒന്നിന് ഉത്രാടനാളില്‍ പ്രവര്‍ത്തിച്ച കോടഞ്ചേരിയിലെ തുഷാര ബാര്‍, 21ന് ഗുരുസമാധി ദിനത്തില്‍ പ്രവര്‍ത്തിച്ച കോഴിക്കോട്ടെ ശാസ്താപുരി ബാര്‍, രാമനാട്ടുകരയിലെ പാര്‍ക്ക് റസിഡന്‍സി എന്നിവക്കെതിരെയാണ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിത്. എന്നാല്‍, അഭിനന്ദത്തിനു പകരം പ്രിവന്റീവ് ഓഫിസര്‍ക്ക് ഈ മാസം 16ന് ലഭിച്ച സസ്പെന്‍ഷന്‍ ഉത്തരവില്‍ കാരണമായി പറയുന്നത് ഈ ബാറുകളില്‍നിന്ന് കൈക്കൂലി ആവശ്യപ്പെട്ടെന്നാണ്.

കോഴിക്കോട് ജില്ലാ ബാര്‍ ഓണേഴ്സ് അസോസിയേഷന്‍ സംസ്ഥാന നേതാക്കള്‍ വഴി എക്സൈസ് മന്ത്രിയുടെ ഓഫിസ് മുഖേന നടത്തിയ ഇടപെടലാണത്രെ സസ്പെന്‍ഷന് വഴിവെച്ചത്. തുടര്‍ന്ന് എക്സൈസ് വിജിലന്‍സ് എസ്.പി ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് തെളിവെടുത്തശേഷം നടപടിക്ക് ശിപാര്‍ശ ചെയ്ത് അഡീഷനല്‍ എക്സൈസ് കമീഷണര്‍ക്ക് സമര്‍പ്പിക്കുകയായിരുന്നു.

സത്യസന്ധരായ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുംവിധം ഏകപക്ഷീയമായാണ് മേലുദ്യോഗസ്ഥര്‍ പെരുമാറുന്നതെന്ന് എക്സൈസ് വകുപ്പില്‍ പരക്കെ ആക്ഷേപമുണ്ട്. തങ്ങള്‍ക്കെതിരെ ആരെങ്കിലും അടിസ്ഥാനമില്ലാത്ത പരാതി അയച്ചാല്‍ അതു മാത്രം പരിഗണിച്ച് മേലധികാരികള്‍ നടപടി സ്വീകരിക്കുകയാണെന്നാണ് ജീവനക്കാരുടെ പരാതി. തങ്ങളുടെ വിശദീകരണം മുഖവിലക്കെടുക്കുന്നുമില്ലെന്ന് ജീവനക്കാര്‍ പറയുന്നു. വടകര റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.കെ. മുരളീധരന്റെ വിവാദ സസ്പെന്‍ഷന്‍ കത്തിനില്‍ക്കുമ്പോഴാണ് മേലധികാരികള്‍ അന്യായമായ ശിക്ഷാനടപടികള്‍ തുടരുന്നതെന്ന് ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തുന്നു. കെ.കെ. മുരളീധരന്റെ സസ്പെന്‍ഷന് കാരണമായി പറഞ്ഞിരുന്നത് പരാതിക്കാരനായ വിമുക്തഭടനെ അധിക മദ്യം കൈവശം വെച്ചെന്ന് കള്ളക്കേസുണ്ടാക്കി അറസ്റ്റ് ചെയ്തെന്നായിരുന്നു. എന്നാല്‍, ഇന്‍സ്പെക്ടര്‍ പിടികൂടിയ മദ്യം മിലിറ്ററി കാന്റീനില്‍നിന്ന് പരാതിക്കാരന് വിതരണം ചെയ്തതാണോ എന്നുള്ളതൊന്നും തെളിവെടുപ്പില്‍ പരിശോധിച്ചില്ല. കേസില്‍ മദ്യവുമായി പിടികൂടിയ സ്കൂട്ടര്‍ കോടതിയുടെ പരിഗണനയിലുള്ള തൊണ്ടിവസ്തുവാണെന്നിരിക്കെ പ്രത്യേക ഉത്തരവുമൂലം പരാതിക്കാരന് വിട്ടുകൊടുത്തതും പ്രതിഷേധത്തിനിടയാക്കിരുന്നു.


അമിയ മീത്തല്‍

Tuesday, April 20, 2010

കൌമാരക്കാരികളുടെ മദ്യപാനം കാന്‍സറിനു കാരണമാകും


കൌമാരക്കാരികളുടെ മദ്യപാനം കാന്‍സറിനു കാരണമാകും
വാഷിങ്ടണ്‍: മദ്യം കഴിക്കുന്ന കൌമാരക്കാരികള്‍ക്ക് സ്തനാര്‍ബുദം വരാനുള്ള സാധ്യത കൂടുതലെന്ന് പഠനം.
വാഷിങ്ടണ്‍ യൂനിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിന്‍, ഹാര്‍വാര്‍ഡ് യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകരാണ്, ആഴ്ചയില്‍ അഞ്ചു തവണയില്‍ കൂടുതല്‍ മദ്യം സേവിക്കുന്ന കൌമാരക്കാരികളില്‍ അര്‍ബുദ സാധ്യത കണ്ടെത്തിയിരിക്കുന്നത്.


അടുത്തകാലത്തായി മദ്യം ഉപയോഗിക്കുന്ന കോളജ് വിദ്യാര്‍ഥിനികളുടെ എണ്ണം വര്‍ധിച്ചുവരുന്നതായി മേല്‍ പഠനം പുറത്തുവിട്ട 'പീഡിയാട്രിക്സ്' ജേണല്‍ പറയുന്നു.


ഒമ്പതിന്റെയും 15ന്റെയും ഇടയില്‍ പ്രായമുള്ള 6,899 പെണ്‍കുട്ടികളെ പഠനത്തിനായി ഗവേഷകര്‍ ആശ്രയിച്ചതായി നേതൃത്വം കൊടുത്ത കാതറിന്‍ എസ്. ബര്‍കെ പറഞ്ഞു. അവരില്‍ അര്‍ബുദത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടുവത്രെ

Friday, April 2, 2010

കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റത് 5000 കോടിയുടെ വിദേശമദ്യം!

കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റത് 5000 കോടിയുടെ വിദേശമദ്യം!
തിരുവനന്തപുരം: മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷം അയ്യായിരം കോടിയിലധികം രൂപയുടെ വിദേശമദ്യം സംസ്ഥാന ബിവറേജസ് കോര്‍പറേഷന്‍ മദ്യവില്‍പനശാലകളിലൂടെ വിറ്റഴിച്ചു. ഇത് സര്‍വകാല റെക്കോഡാണ്. കേരളത്തിലെ വിദ്യാര്‍ഥികളും സ്ത്രീകളും ഉള്‍പ്പെട്ട ഒരുവിഭാഗവും മദ്യഉപഭോഗത്തിലേക്ക് നീങ്ങുകയാണെന്നാണ് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ പത്ത്വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ ബിവറേജസ് കോര്‍പറേഷന്‍ മുഖേനയുള്ള മദ്യവില്‍പനയില്‍ സാരമായ വര്‍ധനയാണ് പ്രകടമാകുന്നത്. ഇതിന് പുറമെയാണ് കള്ള്, വ്യാജമദ്യം എന്നിവയുടെ ഉപഭോഗം. ചാരായ നിരോധത്തിന് ശേഷം വിദേശമദ്യവില്‍പനയില്‍ കാര്യമായ വര്‍ധനയുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2000^01 വര്‍ഷത്തില്‍ ബെവ്കോ മുഖേനയുള്ള മദ്യവില്‍പന 1338.26 കോടി രൂപയായിരുന്നെങ്കില്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കണക്ക് പ്രകാരം 4988.97 കോടിയുടെ വിദേശമദ്യമാണ് ഈ ഔട്ട്ലെറ്റുകള്‍ വഴി വിറ്റഴിച്ചത്. 2001^'02 ല്‍ 1694.91 കോടി, '02^'03 ല്‍ 1847.20, '03^'04 ല്‍ 2071.32, '04^'05 ല്‍ 2320.15, '05^'06 ല്‍ 2635.81, '06^'07 ല്‍ 3143.29, '07^'08 ല്‍ 3669.49, '08^'09 ല്‍ 4630.57 കോടി എന്നിങ്ങനെയാണ് മദ്യവില്‍പനയുടെ കണക്ക്.

മദ്യം മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നുവെന്ന പഠനങ്ങളാണ് പുറത്തുവരുന്നത്. വിവിധ സംഘടനകള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ ഹൈസ്കൂള്‍ മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ കുട്ടികളില്‍ മദ്യത്തിന്റെ ഉപഭോഗം വര്‍ധിക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. ബിയര്‍ പോലുള്ള പാനീയങ്ങളില്‍ തുടങ്ങി മദ്യത്തിലേക്ക് തിരിയുന്ന പൊതുസ്വഭാവം വളര്‍ന്നുവരുന്നതായും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

Monday, June 14, 2010

കേരളത്തിലെ ലഹരി ഉപഭോഗം ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടി

തിരുവനന്തപുരം: കേരളത്തിലെ ലഹരി ഉപഭോഗം ദേശീയ ശരാശരിയെക്കാള്‍ മൂന്ന് ഇരട്ടിയാണെന്ന് 2007-08ലെ ദേശീയ സാമ്പിള്‍ സര്‍വേ. കേരളത്തിലെ നഗരത്തില്‍ ഒരാള്‍ ഒരുമാസം 19 രൂപയും ഗ്രാമത്തില്‍ 17 രൂപയും ലഹരിക്കായി ചെലവിടുമ്പോള്‍ രാജ്യത്തെ മറ്റിടങ്ങളില്‍ ഇത് യഥാക്രമം ഏഴ് രൂപയും ആറ് രൂപയുമാണ്. പുകയില ഒഴിച്ചുള്ള ലഹരി വസ്തുക്കളുടെ ഉപഭോഗമാണിത്. 95 ശതമാനവും മദ്യ ഉപഭോഗമാണ് രേഖപ്പെടുത്തപ്പെട്ടത്. പുകയില ഉപയോഗത്തില്‍ ഇന്ത്യയിലെ നഗരത്തിലെയും ഗ്രാമത്തിലെയും ശരാശരി 9.9 രൂപയാണെങ്കില്‍ കേരളത്തിലെ നഗരത്തില്‍ ഒരാള്‍ ഒരുമാസം 18.5 രൂപയും ഗ്രാമത്തില്‍ 14.5 രൂപയും പുകയിലക്കായി ചെലവിടുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ച് വെളിപ്പെടുത്താന്‍ വ്യക്തികളും കുടുംബങ്ങളും പൊതുവെ വിസ്സമ്മതം പ്രകടിപ്പിക്കുന്നതിനാല്‍ ലഭിച്ച കണക്കുകളെക്കാള്‍ എത്രയോ ഇരട്ടിയാകും കേരളത്തിലെ ഉപഭോഗമെന്ന് ദേശീയ സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സി.ആര്‍.കെ. നായര്‍ വ്യക്തമാക്കി.

2007-08ല്‍ കുടുംബ ഉപഭോഗ ചെലവ്, തൊഴിലും തൊഴിലില്ലായ്മയും, വിദ്യാഭ്യാസം എന്നീ വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് സര്‍വേ നടത്തിയത്. സര്‍വേ വര്‍ഷം 2005-06 നെക്കാള്‍ തൊഴിലില്ലായ്മ കുറഞ്ഞതായാണ് വ്യക്തമായത്. 2007ല്‍ തൊഴിലില്ലായ്മയുടെ നിരക്ക് 12 ശതമാനമായിരുന്നെങ്കില്‍ 2007ല്‍ 9.8 ശതമാനമായി കുറഞ്ഞു. അതേസമയം, നഗരത്തില്‍ പുരുഷന്മാരുടെ തൊഴിലില്ലായ്മ 4.1 ശതമാനത്തില്‍നിന്ന് 5.9 ശതമാനമായി വര്‍ധിച്ചു. നഗരത്തില്‍ സ്ത്രീകളുടെ തൊഴിലില്ലായ്മ 33 ശതമാനത്തില്‍നിന്ന് 26.9 ശതമാനമായി കുറഞ്ഞു. നഗരത്തില്‍ പുരുഷന്മാരുടെ സ്വയംതൊഴില്‍ ഇന്ത്യയിലെ മറ്റ് നഗരങ്ങളെക്കാള്‍ കുറഞ്ഞപ്പോള്‍ സ്ത്രീകളുടേത് കൂടി. ഗ്രാമങ്ങളില്‍ തൊഴിലില്ലായ്മയുടെ തോത് കുറഞ്ഞു.

കുടുംബങ്ങളുടെ അംഗസംഖ്യയുടെ കാര്യത്തില്‍ ആന്ധ്രയുടെയും തമിഴ്‌നാടിന്റെയും പിന്നില്‍ മൂന്നാം സ്ഥാനത്താണ് കേരളം. പ്രതിശീര്‍ഷ ചെലവിന്റെ കാര്യത്തില്‍ ഇന്ത്യയിലെ നഗരങ്ങളുമായാണ് കേരളത്തിലെ ഗ്രാമങ്ങള്‍ മല്‍സരിക്കുന്നത്. കേരളത്തിലെ ഗ്രാമത്തില്‍ ഒരാള്‍ക്ക് ഒരുമാസം 1383 രൂപയാണ് ഉപഭോഗ ചെലവെങ്കില്‍ ഇന്ത്യയിലെ ഗ്രാമത്തില്‍ അത് 722 രൂപ മാത്രമാണ്. കേരളത്തിലെ നഗരത്തില്‍ ഒരാളുടെ ചെലവ് 1948 രൂപയാണെങ്കില്‍ ഇന്ത്യയിലെ നഗരത്തില്‍ അത് 1772 രൂപയാണ്. അതേസമയം, ഭക്ഷണ ഉപഭോഗത്തിന്റെ ചെലവ് കേരളത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണെന്ന് സര്‍വേ പറയുന്നു.
വിദ്യാഭ്യാസ ചെലവ് കൂടുതല്‍ ദല്‍ഹിയും പഞ്ചാബും മണിപ്പൂരും കഴിഞ്ഞാല്‍ കേരളത്തിലാണ്. ദേശീയ ശരാശരിയുടെ ഇരട്ടിയോളമാണ് കേരളത്തിലെ വിദ്യാഭ്യാസ ചെലവ്. എന്നാല്‍, സാങ്കേതിക വിദ്യാഭ്യാസ ചെലവ് ദേശീയ ശരാശരിയെക്കാള്‍ കേരളത്തില്‍ 20 ശതമാനം കുറവാണ്.

2008-09ല്‍ കാര്‍ഷികേതര സംരംഭങ്ങള്‍, വ്യവസായം, സേവനമേഖല എന്നിവ കേന്ദ്രീകരിച്ചാണ് സര്‍വേ നടത്തുക. ജൂലൈ ഒന്നിന് തുടങ്ങുന്ന സര്‍വേ 2011 ജൂണ്‍ 30ന് സമാപിക്കും. വ്യക്തിപരവും കുടുംബപരവുമായ വിവരങ്ങളുടെ രഹസ്യ സ്വഭാവം കാത്ത് സൂക്ഷിക്കുമെന്നതിനാല്‍ എല്ലാവരും സര്‍വേയുമായി സഹകരിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അഭ്യര്‍ഥിച്ചു.
ഉദ്യോഗസ്ഥരുടെ തിരിച്ചറിയല്‍ കാര്‍ഡ് ആര്‍ക്കും ആവശ്യപ്പെടാമെന്നും കാണിക്കാന്‍ അവര്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം അറിയിച്ചു.

Tuesday, June 8, 2010

മദ്യപാനവും, പുകവലിയും കൗമാരക്കാരില്‍ മൈഗ്രെയിന് കാരണമാകുന്നു

വാഷിങ്ടണ്‍: മദ്യപാനവും, പുകവലിയും, ചായ, കാപ്പി തുടങ്ങിയവയുടെ അമിതോപയോഗവും കൗമാരക്കാരില്‍ മൈഗ്രേയിനു കാരണമാകുന്നുവെന്ന് വാഷിംഗ്ണിലെ ഒരു സംഘം ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു.

ശാരീരികമായി അദ്ധാനമില്ലാതിരിക്കുന്നതും മൈഗ്രേയിനു കാരണമാകുന്നുവെന്നാണ് കണ്ടെത്തല്‍. കൗമാരക്കാരില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന ആരോഗ്യപ്രശ്‌നം മൈേഗ്രയിനാണെന്ന് ഗവേഷണങ്ങളിലൂടെ െതളിഞ്ഞിട്ടുണ്ട്. അഞ്ചു മുതല്‍ 15 ശതമാനം വരെയുള്ള ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മൈഗേയിന്‍ അഥവാ ടെന്‍ഷന്‍ ടൈപ്പ് ഹെഡ്എയ്ക്ക്(ടി.ടി.എച്ച്) ഉണ്ട്. ഇതിനു കാരണം മദ്യപാനവും, പുകവലി, ചായ, കാപ്പി എന്നിവയുടെ അമിതോപയോഗവുമാണെന്നാണ് വിലയിരുത്തല്‍്. ലണ്ടനിലെ 1260 വിദ്യാര്‍ത്ഥികളില്‍ പരീക്ഷണം നടത്തിയാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. ഇവര്‍ക്ക് തലവേദന വരുന്ന തവണകളും, ഇവരുടെ ജീവിതശൈലിയുമാണ് പഠനവിധേയമാക്കിയത്. ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളില്‍ 38.5 ശതമാനം പേര്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നവരാണെന്ന് കണ്ടെത്തി. ഇവരാണ് ടെന്‍ഷന്‍ തലവേദനയും, മൈഗ്രേയിനും ഉണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തത്.

Friday, April 23, 2010

ബാറുകള്‍ക്കെതിരെ റിപ്പോര്‍ട്ട്: ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ബാറുകള്‍ക്കെതിരെ റിപ്പോര്‍ട്ട്: ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
വടകര: മദ്യവില്‍പന നിരോധിച്ച ദിവസം തുറന്നുപ്രവര്‍ത്തിച്ച മൂന്നു ബാറുകള്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയ പ്രിവന്റീവ് ഓഫിസര്‍ക്ക് സസ്പെന്‍ഷന്‍; മറ്റു മൂന്നു ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റവും ! എക്സൈസ് ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ കോഴിക്കോട് ഓഫിസിലെ പ്രിവന്റീവ് ഓഫിസര്‍ ടി. രമേഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്. കോഴിക്കോട് സര്‍ക്കിള്‍ ഓഫിസിലെ പ്രിവന്റീവ് ഓഫിസറും എക്സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റുമായ എന്‍. സഹദേവന്‍ ഇന്റലിജന്‍സ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫിസറും അസോസിയേഷന്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ കെ. സുബ്രഹ്മണ്യന്‍, ഡ്രൈവര്‍ പി.പി. മോഹനന്‍ എന്നിവരെയാണ് കഴിഞ്ഞയാഴ്ച ഒറ്റയടിക്ക് സ്ഥലംമാറ്റിയത്. അന്യായമായ സസ്പെന്‍ഷനിലും കൂട്ടസ്ഥലംമാറ്റത്തിലും എക്സൈസ് ഉദ്യോഗസ്ഥരില്‍ അമര്‍ഷം പുകയുകയാണ്.

2009 സെപ്റ്റംബര്‍ ഒന്നിന് ഉത്രാടനാളില്‍ പ്രവര്‍ത്തിച്ച കോടഞ്ചേരിയിലെ തുഷാര ബാര്‍, 21ന് ഗുരുസമാധി ദിനത്തില്‍ പ്രവര്‍ത്തിച്ച കോഴിക്കോട്ടെ ശാസ്താപുരി ബാര്‍, രാമനാട്ടുകരയിലെ പാര്‍ക്ക് റസിഡന്‍സി എന്നിവക്കെതിരെയാണ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിത്. എന്നാല്‍, അഭിനന്ദത്തിനു പകരം പ്രിവന്റീവ് ഓഫിസര്‍ക്ക് ഈ മാസം 16ന് ലഭിച്ച സസ്പെന്‍ഷന്‍ ഉത്തരവില്‍ കാരണമായി പറയുന്നത് ഈ ബാറുകളില്‍നിന്ന് കൈക്കൂലി ആവശ്യപ്പെട്ടെന്നാണ്.

കോഴിക്കോട് ജില്ലാ ബാര്‍ ഓണേഴ്സ് അസോസിയേഷന്‍ സംസ്ഥാന നേതാക്കള്‍ വഴി എക്സൈസ് മന്ത്രിയുടെ ഓഫിസ് മുഖേന നടത്തിയ ഇടപെടലാണത്രെ സസ്പെന്‍ഷന് വഴിവെച്ചത്. തുടര്‍ന്ന് എക്സൈസ് വിജിലന്‍സ് എസ്.പി ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് തെളിവെടുത്തശേഷം നടപടിക്ക് ശിപാര്‍ശ ചെയ്ത് അഡീഷനല്‍ എക്സൈസ് കമീഷണര്‍ക്ക് സമര്‍പ്പിക്കുകയായിരുന്നു.

സത്യസന്ധരായ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുംവിധം ഏകപക്ഷീയമായാണ് മേലുദ്യോഗസ്ഥര്‍ പെരുമാറുന്നതെന്ന് എക്സൈസ് വകുപ്പില്‍ പരക്കെ ആക്ഷേപമുണ്ട്. തങ്ങള്‍ക്കെതിരെ ആരെങ്കിലും അടിസ്ഥാനമില്ലാത്ത പരാതി അയച്ചാല്‍ അതു മാത്രം പരിഗണിച്ച് മേലധികാരികള്‍ നടപടി സ്വീകരിക്കുകയാണെന്നാണ് ജീവനക്കാരുടെ പരാതി. തങ്ങളുടെ വിശദീകരണം മുഖവിലക്കെടുക്കുന്നുമില്ലെന്ന് ജീവനക്കാര്‍ പറയുന്നു. വടകര റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.കെ. മുരളീധരന്റെ വിവാദ സസ്പെന്‍ഷന്‍ കത്തിനില്‍ക്കുമ്പോഴാണ് മേലധികാരികള്‍ അന്യായമായ ശിക്ഷാനടപടികള്‍ തുടരുന്നതെന്ന് ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തുന്നു. കെ.കെ. മുരളീധരന്റെ സസ്പെന്‍ഷന് കാരണമായി പറഞ്ഞിരുന്നത് പരാതിക്കാരനായ വിമുക്തഭടനെ അധിക മദ്യം കൈവശം വെച്ചെന്ന് കള്ളക്കേസുണ്ടാക്കി അറസ്റ്റ് ചെയ്തെന്നായിരുന്നു. എന്നാല്‍, ഇന്‍സ്പെക്ടര്‍ പിടികൂടിയ മദ്യം മിലിറ്ററി കാന്റീനില്‍നിന്ന് പരാതിക്കാരന് വിതരണം ചെയ്തതാണോ എന്നുള്ളതൊന്നും തെളിവെടുപ്പില്‍ പരിശോധിച്ചില്ല. കേസില്‍ മദ്യവുമായി പിടികൂടിയ സ്കൂട്ടര്‍ കോടതിയുടെ പരിഗണനയിലുള്ള തൊണ്ടിവസ്തുവാണെന്നിരിക്കെ പ്രത്യേക ഉത്തരവുമൂലം പരാതിക്കാരന് വിട്ടുകൊടുത്തതും പ്രതിഷേധത്തിനിടയാക്കിരുന്നു.


അമിയ മീത്തല്‍

Tuesday, April 20, 2010

കൌമാരക്കാരികളുടെ മദ്യപാനം കാന്‍സറിനു കാരണമാകും


കൌമാരക്കാരികളുടെ മദ്യപാനം കാന്‍സറിനു കാരണമാകും
വാഷിങ്ടണ്‍: മദ്യം കഴിക്കുന്ന കൌമാരക്കാരികള്‍ക്ക് സ്തനാര്‍ബുദം വരാനുള്ള സാധ്യത കൂടുതലെന്ന് പഠനം.
വാഷിങ്ടണ്‍ യൂനിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിന്‍, ഹാര്‍വാര്‍ഡ് യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകരാണ്, ആഴ്ചയില്‍ അഞ്ചു തവണയില്‍ കൂടുതല്‍ മദ്യം സേവിക്കുന്ന കൌമാരക്കാരികളില്‍ അര്‍ബുദ സാധ്യത കണ്ടെത്തിയിരിക്കുന്നത്.


അടുത്തകാലത്തായി മദ്യം ഉപയോഗിക്കുന്ന കോളജ് വിദ്യാര്‍ഥിനികളുടെ എണ്ണം വര്‍ധിച്ചുവരുന്നതായി മേല്‍ പഠനം പുറത്തുവിട്ട 'പീഡിയാട്രിക്സ്' ജേണല്‍ പറയുന്നു.


ഒമ്പതിന്റെയും 15ന്റെയും ഇടയില്‍ പ്രായമുള്ള 6,899 പെണ്‍കുട്ടികളെ പഠനത്തിനായി ഗവേഷകര്‍ ആശ്രയിച്ചതായി നേതൃത്വം കൊടുത്ത കാതറിന്‍ എസ്. ബര്‍കെ പറഞ്ഞു. അവരില്‍ അര്‍ബുദത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടുവത്രെ

Friday, April 2, 2010

കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റത് 5000 കോടിയുടെ വിദേശമദ്യം!

കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റത് 5000 കോടിയുടെ വിദേശമദ്യം!
തിരുവനന്തപുരം: മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷം അയ്യായിരം കോടിയിലധികം രൂപയുടെ വിദേശമദ്യം സംസ്ഥാന ബിവറേജസ് കോര്‍പറേഷന്‍ മദ്യവില്‍പനശാലകളിലൂടെ വിറ്റഴിച്ചു. ഇത് സര്‍വകാല റെക്കോഡാണ്. കേരളത്തിലെ വിദ്യാര്‍ഥികളും സ്ത്രീകളും ഉള്‍പ്പെട്ട ഒരുവിഭാഗവും മദ്യഉപഭോഗത്തിലേക്ക് നീങ്ങുകയാണെന്നാണ് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ പത്ത്വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ ബിവറേജസ് കോര്‍പറേഷന്‍ മുഖേനയുള്ള മദ്യവില്‍പനയില്‍ സാരമായ വര്‍ധനയാണ് പ്രകടമാകുന്നത്. ഇതിന് പുറമെയാണ് കള്ള്, വ്യാജമദ്യം എന്നിവയുടെ ഉപഭോഗം. ചാരായ നിരോധത്തിന് ശേഷം വിദേശമദ്യവില്‍പനയില്‍ കാര്യമായ വര്‍ധനയുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2000^01 വര്‍ഷത്തില്‍ ബെവ്കോ മുഖേനയുള്ള മദ്യവില്‍പന 1338.26 കോടി രൂപയായിരുന്നെങ്കില്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കണക്ക് പ്രകാരം 4988.97 കോടിയുടെ വിദേശമദ്യമാണ് ഈ ഔട്ട്ലെറ്റുകള്‍ വഴി വിറ്റഴിച്ചത്. 2001^'02 ല്‍ 1694.91 കോടി, '02^'03 ല്‍ 1847.20, '03^'04 ല്‍ 2071.32, '04^'05 ല്‍ 2320.15, '05^'06 ല്‍ 2635.81, '06^'07 ല്‍ 3143.29, '07^'08 ല്‍ 3669.49, '08^'09 ല്‍ 4630.57 കോടി എന്നിങ്ങനെയാണ് മദ്യവില്‍പനയുടെ കണക്ക്.

മദ്യം മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നുവെന്ന പഠനങ്ങളാണ് പുറത്തുവരുന്നത്. വിവിധ സംഘടനകള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ ഹൈസ്കൂള്‍ മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ കുട്ടികളില്‍ മദ്യത്തിന്റെ ഉപഭോഗം വര്‍ധിക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. ബിയര്‍ പോലുള്ള പാനീയങ്ങളില്‍ തുടങ്ങി മദ്യത്തിലേക്ക് തിരിയുന്ന പൊതുസ്വഭാവം വളര്‍ന്നുവരുന്നതായും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.