Friday, May 29, 2009

ലഹരിയുടെ കാണാപ്പുറം

മനുഷ്യ സംസ്കാരത്തോളം പഴക്കമുള്ളതാണ് മദ്യപാനാശീലം. മദ്യം കൊണ്ടുണ്ടായ ദൂരന്തള്‍ങ്ങള്‍ യുഗങ്ങളുടെ പഴക്കമുണ്ടെങ്കിലും മദ്യവിരുദ്ധ പോരാട്ടങ്ള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും നൂറ്റാണ്ടുകളുടെ ചരിത്രമുണ്ടെങ്കിലും നമ്മുടെ നാട്ടില്‍ മദ്യാസക്തി വളര്‍ന്നുവരികയാണ്‌. കാലത്തിന്റെ കുതൊഴുക്കില്‍ കുടുംബത്തിലും സമൂഹത്തിലുമുണ്ടായ മൂല്യചോര്‍ച് തഴ്‌കലികകൂത്തൊഴുക്കില്‍. യുഗങ്ങളുടെ പഴക്കമുണ്ടെങ്കിലും മദ്യവിരുദ്ധ പോരാട്ടങ്ള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും നൂറ്റാണ്ടുകളുടെ ചരിത്രമുണ്ടെങ്കിലും നമ്മുടെ നാട്ടില്‍ മദ്യാസക്തി വളര്‍ന്നുവരികയാണ്‌. കാലത്തിന്റെ കൂത്തൊഴുക്കില്‍ കുടുംബത്തിലും സമൂഹത്തിലുമുണ്ടായ മൂല്യചോര്‍ച് താള്‍കാലിക സന്തോഷത്തിന്റെ സുഖത്തിന്റെയും സുഖത്തിന്റെയും മരഗ്ഗത്തിലേക്ക് യുവാകളെ എത്തിക്കുന്നത്‌ ലഹരി ഉപയോകത്തിലെകാണു. മദ്യം ഉപയോഗിക്കുന്ന എല്ലാവരും മദ്യാസക്തരാല്ലെങ്കിലും 20% ആളുകളും മദ്യതതിനതീമപ്പെടുന്നു. എലെപനി, ചിക്കുംകൂണിയ, ഐഡ്സ് തുടങ്ങിയ രോഗങ്ങളെകുറിച്ച്‌ കേള്‍കുമ്പോള്‍ ഞ്ചെട്ടുന്ന നമുക്ക്‌ നമ്മുടെ കൊച്ച് കേരളത്തില്‍ ലഹരിയില്‍ മുങ്ങി മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്ന സത്യം മനസ്സിലാക്കുമ്പോള്‍ നമ്മുടെ മനസ്സില്‍, മാസ്തിശ്കത്തില്‍, ഹൃദയത്തില്‍ എന്‍ഹെങ്കിലും ചലനങ്ങള്‍ ഉണ്ടാകുന്നുണ്ടോ

ലഹരി ഉപയോകികൂന്ന യുവക്കളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്നു എന്ന ദുഖസാത്യം നമുക്ക്‌ മറന്നു കാലയാവുന്ന യഥാര്‍ത്യമല്ല. കഴിഞ്ഞ കാലങ്ങളില്‍ ലഹരി ഉപയോഗിക്കൂനത്തിനു ഇന്നതതെപ്പോലെ സമൂഹത്തില്‍ മന്യത ഇല്ലാതിരുന്നതുകൊണ്ട്‌ മദ്യം ഉപയോഗികുന്നത്‌ രഹസ്യമായിട്ടായിരുന്നു. ഇന്ന് ആ അവസ്ഥ മാറിയിരിക്കുന്നു. ലഹരി പതാര്‍ഥങ്ങളുടെ ഉപയോഗം പ്രത്യേകിച്ചും മദ്യപാനം സംസ്കാരത്തിന്റെ ചിഹ്നാമായിമാറിയാതുപോലെ തോണുന്നു. ദൃശ്യ മദ്യമങ്ങള്‍ക്ക് അതിപ്രസാരമുള്ള ഈ കാലഘട്ടത്തില്‍ സിനിമയിലും സീരിയലിലും മദ്യപിച്ചുകാണുന്ന താങ്ങളുടെ ആരാധാനപാത്രങ്ങളെ അനുകരിക്കന്‍ കഥയറിയാതെ കൌമാറക്കാരും യുവക്കളും ആഗ്രഹികുന്നു. ഇങ്ങനെ മദ്യമാ സംസ്കാരത്തിന്റെ നടുവില്‍ വളരുന്ന യുവക്കാള്‍ ലഹരി ഉപയോകിക്കുന്നു. ക്രമേണ ലഹറിക്ക് അടിമകലാകുന്നു എന്ന സത്യം മുതിര്‍ന്ന തലമുറ വിസ്മാരികുന്നതുപോലെ തോണുന്നു.

ആഗോളവള്‍കരണത്തിന്റെയും ഉദാരകാരണത്തിന്റെയും ഫലമായി കേരളീയരുടെ ജീവിത ശൈലിയിലുണ്ടായ മാറ്റം വലുതാണു വിദേശ രാജ്യങ്ങള്‍ ലഹരി വസ്തുക്കള്‍ വിറ്റഴീക്കുവാന്‍ ഏറ്റവും കൂടുതല്‍ വിപനന സാധ്യതകളുള്ള ഒരു കംപോളമായിട്ടാണ് ഇന്ത്യ അറിയപ്പെടുന്നത്‌. അതിനാല്‍ നമ്മുടെ നാടിലേക്‌ ലഹരി സുലഭമായിട്ടേതതുന്നു.മാത്രമല്ല ലഹരി ഉപയോഗിക്കുവാനുള്ള സാഹചര്യം ഇവര്‍ ഒരുക്കുന്നു.

കുട്ടിക്കാലം മുതല്‍കേ അല്‍പാല്‍പമായി പുകവലി, മദ്യം മുതലായ ലഹരി പധാര്‍ത്ഥങ്ങള്‍ സ്കൂള്‍ കുട്ടികള്‍ക്കും മറ്റും നല്‍കി കാലക്രമേണ മറ്റു ലഹരികള്‍ ഉപയോകിച്ച്‌ ലഹരിയുടെ നീറാലിപിടിത്ത്തില്‍ ജീവിതം നശിപ്പിക്കുന്ന യുവാക്കളുടെ എണ്ണം നമ്മുടെ നാറില്‍ വിരളമല്ല. പാന്‍പാരാകില്‍ തുടങ്ങി, ബ്രൌന്‍ശുഖറിലെത്തി ആത്മഹത്യ ചെയ്ത യുവാക്കാള്‍ നമ്മുടെ കേരളത്തില്‍ ഉണ്ടെന്ന നഗ്ന സത്യം നമുക്ക്‌ മറച്ചുവക്കാന്‍ കഴിയില്ല. ഇന്ത്യയില്‍ മദ്യപാനികളുടെ എണ്ണം നോക്കിയാല്‍ ഒന്നാം സ്ഥാനമോ സ്ഥാനമോ കേരളത്തീന് ഉള്ളതുപോലെ ഏറ്റവും കൂടുതല്‍ പാന്‍പാരാക് വീത്തൊഴിക്കുന്ന ജില്ല കോഴിക്കോടാണ്. ഏറ്റവും കൂടുതല്‍ ബ്രൌന്‍ശുകാര്‍ ഉപയോഗിക്കുന്നവരും കോഴിക്കോട് ജില്ലയിലാണ്‌ എന്ന ദുഖ സത്യം നമ്മെ നമ്മുടെ യുവാക്കളുടെ ഭാവിയുടെ സുരക്ഷിതത്തെ പറ്റി ചിന്തിക്കുവാന്‍ പ്രാപ്തറാക്കിയാല്‍ നന്നായിരുന്ന.

കലാളയങ്ങളുടെ സമീപത്ത്‌ രഹസ്യമായും പരസ്യമായും പാന്മസാലയും മറ്റു ലഹരി വസ്തുക്കളും വിറ്റഴിക്കുമ്പോള്‍ നമ്മുടെ കൌമാറ പ്രായക്കാര്‍ക്കും യുവാകള്‍ക്കും ഒന്നു പരീക്ഷിക്കാന്‍ തോന്നുന്നതില്‍ അല്‍ഭുതപ്പെടാണൊന്നുമില്ല. ഇതെല്ലാം കണ്ടില്ലെന്ന് സമൂഹം നമ്മുടെ യുവതാലമുറയില്‍ എന്തു പ്രതീക്ഷകളാണ് വെച്ചിരിക്കുന്നത്‌ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. പാന്മസാലാകൊണ്ട്‌ മാത്രം തൃപ്തിയാകത്ത സ്കൂളിലും കോളേജുകളിലും കണ്ടെത്തുന്നു. മദ്യപിച്ച ലഹരിയില്‍ അധ്യാപകരെ അധിക്ഷേപിക്കുന്ന സംഭവങ്ങളും കണ്ടു തുടങ്ങി. ഇതെല്ലാം യുവാകള്‍ക്ക് മധ്യത്തോടും മറ്റു ലഹരി വസ്തുക്കളോടുമുള്ള മമത കൂടുന്നു എന്നതിന്റെ തെളിവുകളാണ്.

ലഹരി ആസക്തി വഎെക്തികളില്‍ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതുകൂടാതെ ലഹരി സംബധ്യത്തിനുള്ള പണം കിട്ടുവാന്‍ അമ്മയെ പോലും കൊല്ളുവാന്‍ മടിക്കാത്ത യുവാക്കളെയും നാം കണ്ടിട്ടുണ്ട്‌. എന്തും ചെയ്യാന്‍ മടിക്കാത്തവരും കൊള്ലക്കാരും ആക്രമീകളുമായിതതീര്‍ന്ന യുവാകള്‍ നമ്മുടെ ഇടയിലുണ്ട്‌. ഇതിന്റെ പിന്നിലെ പ്രചോതക വസ്ത് ലഹരിയാണ് ലഹരി മൂലം തകരുന്ന കുട്ടികളുടെയും യുവാചനങ്ങളുടെയും ഭാവി ഇരുലതാഞ്ഞതാണെന്ന് ചിന്തിക്കുന്നു.

നമ്മുടെ നാടിന്റെ ഭാവി രൂപപ്പെടുന്നത്‌ ഇന്നത്തെ ക്ലാസ്സ്മുരികളിലാണ്‌ ലഹരി വിമുക്തവും ഐശര്യപൂര്‍ണവുമായ ഒരു രാജിയം സോപനം കാണുന്നു എങ്കില്‍ ലഹരി വിരുദ്ധ ബോധവാള്‍കരണ പരിപാടികള്‍ വിധ്യലയങ്ങളില്‍ കുട്ടികള്‍ക് നല്കാണം. വളരുന്ന തലമുറയേ തകര്‍ച്ചയിലേക്ക് നയിക്കുന്ന ലഹരി ആശ്രയഥതം തടയേന്ടത്‌ ആവശ്യമാണ്‌. പരീക്ഷണങ്ങളുടെയും അനുകരാണത്തിന്റെയും സന്‍കര്‍ഷത്തിന്റെയും കാലഘട്ടത്തില്‍ കൌമാരം. ഈ കാലഘട്ടത്തില്‍ സ്നേഹത്തിന്റെ ഭാവത്തില്‍ അവരെ നന്മയിലേക്‌ വളര്‍ത്തുവാന്‍ മുതിര്‍ന്ന തലമുറ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ലഹരിയിലേക്കും അടിമത്ത്തിലേകുമുള്ള പ്രയാനം ക്രമേനയാണ്‌. പലതരം ലഹരി വസ്തുക്കള്‍ സമൂഹത്തില്‍ ഉണ്ടെങ്കിലും കേരളത്തില്‍ ഭൂരിപക്ഷം ആളുകളും ഉപയോഗിക്കുന്നത്‌ മധ്യമാണ്‌ മധ്യപാനാസക്തി രോഗമാണെന്ന് 1956 ല്‍ അമേരിക്കന്‍ അസ്സോസിയേഷന്‍ പ്രകയാപിച്ചിട്ടുണ്ട്‌. ഒരാളുടെ ആരോഗ്യം, കുടുംബം, തൊഴില്‍, സാമ്പത്തികം, സമൂഹം എന്നീ അഞ്ചു മേഖലകളില്‍ ഏതെങ്കിലും ഒന്നില്‍ മധ്യപാനം കൊണ്ട്‌ പ്രശ്നമുണ്ടെങ്കില്‍ അയാള്‍ മധ്യപാണരോഗിയാണ് ഏതു ംധ്യം കഴിക്കുന്നു എന്നോ എതാലവില്‍ കഴിക്കുന്നു എന്ണതോ അല്ല പ്രധാനം. ആംതമായി ലഹരി ഉപയോഗിക്കാനുള്ള പ്രവണത ഉപയോഗിക്കുന്ന ലഹരി കിട്ടിയില്ലെങ്കില്‍ ഉണ്ടാവുന്ന ശാരീരിക, മാനസിക അസ്വാസ്ധ്യങ്ങള്‍ ഉപയോഗിക്കുന്ന ലഹരിയുടെ അളവു കൂട്ടാനുള്ള പ്രവണത, പ്രശ്നങ്ങള്‍ ഉണ്ടായിട്ടും ലഹരിയില്‍ നിന്ന് പിന്മാറാന്‍ കഴിയാതെ വരിക, ഈ അവസ്ഥയിലേത്തുന്നവരെ ലഹരി ആസക്തരായി കാണാം. ഇവര്‍ക്ക് ജീവിതത്തിലെ ഉത്തരവാധിതങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ വരുന്നു കാളാള്‍രമേണ മാനസിക വിഭ്രാന്തി, വിശാതരോഗം, സംശയരോഗം, ആത്മഹത്യ പ്രവണതായിയലേക്കും വ്യക്തിയെ എത്തിക്കുന്നു. ലക്ഷ്യ ബോധം നഷ്ടപ്പെട്ട്‌ സമൂഹത്തില്‍ നിന്നും ഉത്തവറില്‍ നിന്നും ഓറ്റപ്പെട്ടു ജീവിക്കുന്നു. ചിലര്‍ മോഷണം സ്ഥിരം തൊഴിലാക്കുന്നു. ജയില്‍വാസവും അനന്തരഫലമായിരുന്നു.

ലഹരിക്കതിമപ്പെട്ടവര്‍ കുത്തഴിഞ്ഞ ലൈംഗിക ജീവിതം നയിച്ച്‌ എഇഡ്സ് റോകവും അവരെ കീഴ്പെടുത്തി എന്നുംവരാം.

ലഹരിക്കടിമപ്പെട്ടവര്ക്കായുള്ള ചികിള്‍സാ കേന്ദ്രങ്ങളില്‍ കിടത്തി ചികിള്‍സികേണ്ടതും അവര്‍ക്‌ സമഗ്രമായ മാതം വരുത്തി സമൂഹത്തിന്റെ മുക്യാ ദാരയിലേക്‌ കൊണ്ട്‌ വരേണ്ടത്‌ കുടുംബത്ത്ിന്റെയും സമൂഹത്തിന്റെയും കടമയാണ്‌. സമൂഹം നിഷേധാത്ത്‌മകമായ കാഴ്ചപാദിലൂടെ ലഹരി ആസക്തരേ വീക്ഷിക്കാതെ സ്നേഹവും അംഗീകാരവും നല്‍കി ലഹരി വിമുക്തമായ ജീവിതം തുടാരാണ്‌ സഹായിക്കേണ്ടതാണു മധ്യാസക്തി(ലഹരി ആസക്തി) സ്ഥിരമായ രോഗമായതിനാല്‍ പുന:പതനം ഉണ്താതതിരിക്കന്‍ രോകിയും കുടുംബവും സമൂഹവും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

മദ്യപാനവും കുടുംബവും

മദ്യപാനവും കുടുംബവും
സമൂഹത്തിന്റെ ഏറ്റവും വലിയ ഘടകമായ കുടുംബത്തിലാണു മനുഷ്യജീവിതം ആരംഭിക്കുന്നതും വളരുന്നതും പൂര്ണ്ണത പ്രാപിക്കുന്നതും. പരിവര്ത്തന വിധേയമായികൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണു കുടുംബം. കുടുംബജീവിതത്തിന്റെ ഘടനയിലും സാമൂഹ്യ ജീവിതത്തിലും അനുദിനം മാറ്റം സം ഭവിച്ചുകൊണ്ടിരിക്കുകയാണ്. വൈവാഹിക ബന്ധങ്ങളിലും, കുടുംബബന്ധങ്ങളിലും മാറ്റത്തിന്റെ അലയടികള് കണ്ടു തുടങ്ങിയിരിക്കുന്നു. പഴയ കൂട്ടുകുടുംബങ്ങള് ഇന്നു അണുകുടുംബങ്ങള്ക്കു വഴിമാറി കൊടുത്തിരിക്കുന്നു കുടുംബജീവിതത്തില് ഇന്നു നാം കാണുന്ന വിള്ളലുകളുടെ ഒരു കാരണം കൂട്ടുകുടുംബ സംവിധനത്തിന്റെതിരോധാനമാണ്. അണുകുടുംബങ്ങളില്കൂട്ടുകുടുംബങ്ങളെ അപേക്ഷിച്ച് സ്വാര്ത്ഥതയുടെ കരിനിഴല് കൂടുതലാണ്. ആശയവിനിമയവും ജീവിതം പങ്കുവക്കലും കുറഞ്ഞു വരുന്ന ഇത്തരം കുടുംബങ്ങളില് ഏകാന്തത തളം കെട്ടുന്നു. പണ്ടു മനുഷ്യന് ചെറിയ വീടുകളില് വലിയ മനസ്സുമായി ജീവിച്ചിരുന്നെങ്കില് ഇന്നവര് വലിയ വീടുകളില് ചെറിയ മനസ്സുമായി ജീവിക്കുന്നു.


മാധ്യമങ്ങളുടെ അതിപ്രസരം നമ്മുടെ കുടുംബബന്ധങ്ങളെയും ബാധിച്ചു തുടങ്ങി. ടി. വി ശൃഖലകള് കുടുംബാംഗങ്ങള് തമ്മിലുള്ള ആശയവിനിമയം നാമമാത്രമാക്കുന്നു. ഒരു കൂരയ്ക്കു കീഴില് അന്യരെ പോലെ അവര് ജീവിക്കുന്നു.


ആഗോളവല്കരണവും കമ്പോളസംസ്കാരവുമെല്ലാം മനുഷ്യ ജീവിതത്തില് പിരിമുറക്കങ്ങലും സംഘര്ഷങ്ങളും വര്ദ്ധിപ്പിക്കുന്നു. ചിലര് പ്രശ്നങ്ങള് ധൈര്യമായി നേരിടുമ്പോള് മറ്റു ചിലര് വിഷാദ രോഗികളായി ആത്മഹത്യയില് പ്രശ്ന പരിഹാരം കണ്ടെത്തുന്നു. വേറെ ചിലര് ലഹരി ഉപയോഗം കൊണ്ട് പ്രശ്നങ്ങള്ക്ക് പരിഹാരം കണ്ടെത്താന് ശ്രമിക്കുന്നു.


ഇന്ന് നമ്മുടെ കുടുംബങ്ങളില് മദ്യ സമ്സ്കാരം വളര്ന്നുവരികയാണ്. മദ്യത്തിന്റെയും മറ്റു ലഹരി വസ്തുക്കളുടെയും പിടിയില്പെട്ട് തകരുന്ന വ്യക്തികളുടെയും കുടുംബങ്ങളുടെയും ദുരന്തങ്ങള് അനുദിനം കേള്ക്കുന്നു. ലക്ഷോപലക്ഷം കുടുംബങ്ങളെ തോരാത്ത കണ്ണീരിലേക്കും, നിത്യദാരിദ്ര്യ ത്തിലേക്കും, നരകജീവിതത്തിലേക്കും മദ്യപാനം തള്ളിവിട്ടു കൊണ്ടിരിക്കുകയാണ്. നമ്മുടെ സമൂഹത്തില് മദ്യം ഇന്നൊരു Status Symbol ആയി മാറിയിരിക്കുകയാണ്. ആഘോഷങ്ങള്ക്ക് കൊഴുപ്പു കൂട്ടുവാന് മദ്യം വിളമ്പേണ്ടത് അത്യാവശ്യമായി വന്നിരിക്കുകയാണ്. മരണത്തിന്റെയും വേര്പാടിന്റെയും വേദനയടക്കാനും മദ്യം വേണമത്രെ . മനുഷ്യ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും മദ്യം സ്ഥാനം പിടിച്ചു കഴിഞ്ഞിരിക്കുന്നു.

മദ്യപാനം ഒരു രോഗമായി പ്രക്യാപിച്ചത് 1956 ല് അമേരിക്കന് മെഡിക്കല് അസോസിയേഷനാണ്. മദ്യം ഉപയോഗിക്കുന്ന എല്ലാവരും രോഗികലായി തീരുന്നില്ല. ചിലര് സാമൂഹിക കുടിയന്മാരായി തുടരുന്നു.


മദ്യപാനം ഒരു വ്യക്തിയുടെ മാത്രം രോഗമല്ല ഒരു കുടുംബത്തിന്റെ രോഗമാണ്. മദ്യപാനിയുടെ ഭാര്യക്ക് ശാരീരികമായും മാനസികമായും പീഡനങ്ങള് അനുഭവിക്കേണ്ടിവരുന്നു. മദ്യപാനത്തിന്റെ ആദ്യത്തെ ഘട്ടത്തില് ഭാര്യ തന്റെ ഭര്ത്താവിന്റെ മദ്യപാനം കാര്യമായി കണക്കാക്കുന്നില്ല എന്നു മാത്രമല്ല ഇങ്ങനെ ഒരു പ്രശ്നം കുടുംബത്തില് ഉണ്ടെന്നുള്ള വസ്തുത നിഷേധിക്കുന്നു. ഇത് ഭര്ത്താവിന്റെ മദ്യപാനം തുടരുവാനുള്ള പരോക്ഷമായ പ്രോത്സാഹനമാണു.
ഭര്ത്താവിന്റെ മദ്യപാനം മുന്നേറുന്നതോടു കൂടി ഭാര്യയുടെ പെരുമാറ്റങ്ങള്ക്കും മാറ്റങ്ങല് വന്നു തുടങ്ങുന്നു. കുടുംബനാഥന്റെ ഉത്തരവാദിത്വവും അവര് ഏറ്റുവാങ്ങേണ്ടി വരുന്നു. ആദ്യ ഘട്ടത്തില് ഭര്ത്തവിന്റെ കുടിയെ നിഷേധിച്ചു പറയുകയും നീതീകരിക്കുകയും ലഘൂകരിച്ചു പറയുകയും ചെയ്ത ഭാര്യ തന്റെ ഭര്ത്താവിനെ എതിര്ക്കാന് തുടങ്ങുന്നു. കുടുംബത്തില് പൊട്ടിത്തെറികളും കോളിളക്കങ്ങളും ഉണ്ടാകുന്നു. ഭര്ത്താവ് മദ്യപിച്ച് പ്രശ്നങ്ങള് ഉണ്ടാക്കുന്നു. ഭാര്യ മദ്യപിക്കാതെ അപമാനഭാരവും വിദ്ദ്വേഷവും വെറുപ്പും സഹിക്കാനാവാതെ ഭര്ത്താവും കുട്ടികളുമായി നിഷേധാത്മകമയി പെരുമാറുന്നു. ചിലര് ഭര്ത്താവിനെ ഉപേക്ഷിച്ച്കുട്ടികലുമായി സ്വന്തം കുടുംബത്തില് അഭയം തേടുന്നു. മറ്റു ചിലര് വിഷാദരോഗികളായി തീരുകയും ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു.

മദ്യപാനിയുടെ കുട്ടികളും അച്ചന്റെ മദ്യപാനത്തിന്റെ ദുരന്തങ്ങള് അനുഭവിക്കേണ്ടി വരുന്നു. മാതാപിതാക്കളുടെ മദ്യപാന ശീലം കുട്ടികളുടെ വ്യക്തി വികാസത്തെ കാര്യമായി ബാധിക്കുന്നു. ശൈശവത്തിലെയോ ബാല്യകാലത്തിലെയോ സന്തോഷങ്ങള് അവര്ക്ക് അനുഭവിക്കാന് സാധിക്കാതെ വരുന്നു. വികലമായ് വ്യക്തിത്വമുള്ളവര്ക്കും ഭാവിയില് ലഹരിശീലത്തിന് അടിമയാകാം എന്നു ഗവേശണങ്ങളും പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. മദ്യപാനം ഒരു പാരമ്പര്യ രോഗമാണ്. കുട്ടികള്ക്ക് ശരിയായ റോള് മോഡല് മദ്യപാനിയായ അഛന്മാരില്നിന്നു ലഭിക്കുന്നില്ല. മദ്യപാനിയുടെ കുടുംബത്തില് ഭാര്യയെ പോലെ തന്നെ മക്കളും മാനഹാനിയും മനഃക്ലേശവും അനുഭവിക്കേണ്ടി വരുന്നു. കാരണം അവര് തമ്മിലുള്ള ബന്ധങ്ങള്ക്ക് ഉലച്ചില് തട്ടിയിട്ടുണ്ടവാം. തമ്മില് അടുക്കാത്തവിധം അവര് അകന്നിട്ടുണ്ടാവം ജോലി നഷ്ടപ്പെട്ടിട്ടുണ്ടാവാം. കുട്ടികളുടെ പഠനം അവസാനിപ്പിച്ച് അവര് കൂലിവേലക്ക് പോയി തുടങ്ങിയിട്ടുണ്ടാവാം. മാത്രമല്ല മദ്യപരുടെ കുട്ടികള്ക്ക് സ്നേഹവും വത്സല്യവും കിട്ടാതെ വൈകാരിക മുരടിപ്പ് അനുഭവപ്പെടാം. ആരെയും സ്നേഹിക്കുവാനോ വിശ്വസിക്കുവാനോ അവര്ക്ക് കഴിയുന്നില്ല. മതാപിതാക്കളോടും അധികാരികളോടും പകയും പ്രതികാര മനോഭാവവുമാണു ഇവരില് രൂപപ്പെടുക. കുട്ടികള് കുടുംബത്തില് സംരക്ഷണം പ്രതീക്ഷിക്കുന്നു. എന്നാല് മദ്യപാനിയുടെ കുട്ടികല് കുടുംബത്തില് സ്വരക്ഷക്കുവേണ്ടി ചില ധര്മങ്ങള് അല്ലെങ്കില് Roles സ്വയം ഏറ്റെടുക്കുന്നു. ചില കുട്ടികള് ഉത്തരവാദിത്വമുള്ള കുട്ടിയുടെ (Responsible Child) റോള് ഏറ്റെടുക്കുന്നു. മാതാപിതാക്കള് ഉത്തരവാദിത്വത്തോടെ പെരുമാറി കാണുന്നില്ല. അതുകോണ്ടു തന്നെ കുട്ടി കുടുംബത്തിലെ പല കാര്യങ്ങളും സ്വയം ഏറ്റെടുത്തു ചെയ്യുന്നു. അങ്ങനെ അവന്റെ കുട്ടികാലത്തെ കുട്ടികളും കൂട്ടുകാരും അവനു നഷ്ടമാകുന്നു. എങ്കിലും കുടുംബത്തിലെ ഒരു ഹീരോ ആകാന് അവന് പരിശ്രമിക്കുന്നു.


മറ്റൊരു റോള് പൊരുത്തക്കാരന്റെ (Adjusting Child) താണ്. കുടുംബത്തില് പ്രശ്നങ്ങള് ഉണ്ടാകാതിരിക്കുവാന് മനസ്സില്ലാ മനസോടെ എല്ലാ സാഹചര്യങ്ങളോടും ഒത്തിണങ്ങി പോകാന് അവന് പരിശ്രമിക്കുന്നു.


ഇനിയും ഒരു കൂട്ടര് കുടുംബത്തില് പ്രസാദകരുടെ (Placating Child) റോള് അഭിനയിക്കുന്നു. സ്വയം വേദന സഹിച്ചു കൊണ്ടും കാര്യമാക്കാതെയും കുടുംബത്തിലെ മറ്റംഗങ്ങളെ ആശ്വസിപ്പിച്ചും സമാധാനിപ്പിച്ചും നടക്കും. കുടിയനായ അച്ചനെ പ്രീണിപ്പിച്ചും ഇത്തരം കുട്ടികള് കാര്യം കാണാന് ശ്രമിക്കും. ഉള്ളില് അവനു അഛനോടു ദേഷ്യമാണെങ്കിലും പുറമെ സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കും.


അപകടകരമായ മറ്റൊരു ധര്മ്മം ഏറ്റെടുക്കുന്നവരാണ് ധിക്കരി(Rebellious Child) മനസ്സിലുള്ള വെറുപ്പും പ്രതികാരവും പ്രകടിപ്പിച്ച് വീട്ടില് പ്രശ്നങ്ങള് ഉണ്ടാക്കും. അങ്ങനെ നിഷേധാത്മകമായ വിധത്തില് കുടുംബംഗങ്ങളുടെ ശ്രദ്ധപിടിച്ചു പറ്റും. ഇക്കൂട്ടര് ഭാവിയില് കുറ്റവാളികളും സ്കൂളില് പ്രഷ്നമുണ്ടാക്കി വിദ്യഭ്യാസം പൂര്ത്തിയാക്കാന് കഴിയാത്തവരും അച്ചനെ പോലെ ലഹരിശീലത്തിനടിമപ്പെടുന്നവരുമാകാം. മദ്യപാനിയുടെ കുടുംബത്തിലെ ആര്കും ആരെയും വിശ്വാസമില്ല. ആര്ക്കും മിണ്ടാന് പാടില്ല, സ്നേഹം പ്രകടിപ്പിക്കാന് പാടില്ല എന്നീ തലയിലെഴുത്തുകള് കുടുംബബന്ധങ്ങളെ തകര്ക്കും.


ഇങ്ങനെ കുടുംബാന്തരീക്ഷം വിരസമാകുമ്പോഴാണ് മൂകസാക്ഷികളായ കുട്ടികള് റോളുകള് അഭിനയിച്ചു തുടങ്ങുന്നത്. ജീവിതം മുഴുവന് അഭിനയമയാല് മക്കളുടെ വ്യക്തിത്വം മുരടിക്കും.


കുടുംബ ത്തെ മുഴുവന് ബാധിക്കുന്ന മദ്യപാനരോഗത്തിന് ചികിത്സയുണ്ട്. പൂര്ണ്ണമായ സൌഖ്യം സാധ്യമല്ലെങ്കിലും ഇത് തടഞ്ഞുവക്കുന്ന രോഗമാണ്. മാറ്റം വരുത്തുവാനുള്ള തീരുമാനവും തെരഞ്ഞെടുപ്പും ഉണ്ടെങ്കില് മാത്രമേ ഒരു മദ്യപാനിയെ ചികിത്സിച്ച് രക്ഷപ്പെടുത്തുവാന് സാധിക്കുകയുള്ളു. സകുടുംബ് ചികിത്സയിലൂടെ മത്രമേ മദ്യപനു മൊചനം ലഭിക്കുകയുള്ളു. അതുപോലെ തന്നെ ഭാര്യയും മക്കളും കൌണ്സിലിങ്ങില് കിട്ടുന്ന ഉള്കാഴിച്ചകളിലൂടെ ജീവിതം ക്രമീകരിക്കുവാന്, വികലമായ പെരുമാറ്റ രീതികള് മാറ്റിയെടുക്കുവാനും പഠിക്കുന്നു. മദ്യപാനത്തില് നിന്നും മദ്യപനു ലഭിച്ച താല്കാലിക മാനസികലാഭം ലഹരിയില് നിന്നല്ലാതെ കുടുംബത്തില് നിന്നും സമൂഹത്തില് നിന്നും നേടിയെടുത്ത് ജീവിതം സന്തോഷപ്രധമാക്കി തീര്ക്കാന് മദ്യപന് ശ്രമിക്കണം. ചികിത്സകൊണ്ട് ഉദ്ദേശിക്കുന്നത് കേവലം ലഹരിയുടെ ഉപയോഗം നിര്ത്തുക മാത്രമല്ല ചൈതന്യധന്യമായ പുതിയ ജീവിതശൈലിയിലേക്ക്. സമഗ്രമായ ജീവിത ദര്ശനത്തിലേക്ക് വ്യക്തിയേയും കുടുംബത്തെയും കൊണ്ടു വരിക എന്നുള്ളതാണ്. ഇതിന് മരുന്നും മാനസിക ചികിത്സയും ആദ്ധ്യാത്മക പരിവര്ത്തനവും അനുപേക്ഷീയമാ. ചികിത്സ കഴിഞ്ഞാലും വ്യക്തി ഒരു പുത്തന് ജീവിതശൈലി ഉണ്ടാകിയെടുത്ത് ജീവിതം കരുപിടിപ്പിച്ചില്ലെങ്കില്, അവന് മദ്യാപാനത്തിലേക്ക് വീണ്ടും തിരിച്ചു പോകും. പുനഃപതനം തടയാന് കുടുംബത്തിന്റെയും സമൂഹത്തിന്റെയും സഹായം കൂടി മദ്യപന് ലഭിച്ചേ തീരൂ.


നമ്മുടെ സമൂഹം മദ്യമുക്തമാകണമെങ്കില് കുടുംബത്തില് നിന്ന് ജീവിതം പ്രശ്നങ്ങള് നേരിടാമെന്നും, കുടുംബ ജീവിതം വളരാനും വളര് ത്തുവനും ഉള്ളതാണെന്നും ജീവിതം വിലപ്പെട്ടതാണെന്നും ഉള്ള ഉയര്ന്ന ചിന്തകളും മൂല്യങ്ങളും മതാപിതാക്കളുടെ ജീവിത മാതൃകയിലൂടെ മക്കള്ക്ക് പിഠിപ്പിച്ച് കൊടുത്താല് ഭാവി തലമുറയെ ലഹരിയുടെ നീരാളിപിടിത്തത്തില് നിന്നും രക്ഷപ്പെടുത്തി സമൂഹത്തില് സന്തുഷ്ട കുടുംബങ്ങള്ക്ക് രൂപം കൊടുക്കുവാന് സാധിക്കും.


സി. മൌറില്ല