Thursday, August 26, 2010

മദ്യപനു മോര്‍ച്ചറിയും ഉറങ്ങാന്‍ സ്വര്‍ഗം

മുളങ്കുന്നത്തുകാവ്: തിരുവോണദിനത്തില്‍ മദ്യപന്‍ ഉറക്കത്തിനു തിരഞ്ഞെടുത്തതു മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറി. ആളനക്കം കേട്ട് മോര്‍ച്ചറിയിലെ ഇന്‍ക്വസ്റ്റ് മേശയില്‍നിന്ന് എഴുന്നേറ്റ മദ്യപനെ കണ്ട് യഥാര്‍ഥമൃതദേഹവുമായി വന്ന ആശുപത്രി ജീവനക്കാര്‍ ഭയന്നോടി.

മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ തിങ്കളാഴ്ചയാണ് ആശുപത്രി ജീവനക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം. മുവാറ്റുപുഴ സ്വദേശിയും മഞ്ചേരിയില്‍ ഇന്‍ഷുറന്‍സ് കമ്പനിയിലെ ഉദ്യോഗസ്ഥനുമാണ് കഥാനായകന്‍. പിന്നീടു പൊലീസ് സഹായത്തോടെ ഇദ്ദേഹത്തെ മഞ്ചേരിയിലേക്കു പറഞ്ഞയച്ചു. മുവാറ്റുപുഴയില്‍നിന്നു മഞ്ചേരിയിലേക്കുള്ള ട്രെയിന്‍ യാത്രയില്‍ തിരൂര്‍ സ്റ്റേഷനാണെന്ന ധാരണയില്‍ ഇദ്ദേഹം തൃശൂരില്‍ ഇറങ്ങിയത്രെ. തുടര്‍ന്നു സ്റ്റേഷനില്‍നിന്ന് ഒാട്ടോറിക്ഷ വിളിച്ച കഥാനായകന്‍ ഡ്രൈവറെകൊണ്ടു മദ്യം വാങ്ങിപ്പിച്ചു.

ഒാട്ടോയില്‍തന്നെ ഇരുവരും ചേര്‍ന്നു മദ്യക്കുപ്പി കാലിയാക്കി. പിന്നീടൊന്നും ഓര്‍മയില്ലെന്നാണു കക്ഷി പൊലീസിനോടു പറഞ്ഞത്. വിശ്രമിക്കാന്‍ പറ്റിയ സ്ഥലമാണെന്നു പറഞ്ഞാണത്രെ ഒാട്ടോക്കാരന്‍ മോര്‍ച്ചറിക്കു സമീപം ഇറക്കിവിട്ടത്. മോര്‍ച്ചറിയിലാണെന്ന് അറിയാതെ സുഖനിദ്രയിലായപ്പോഴാണ് ആശുപത്രി ജീവനക്കാരുടെ വരവ്. ആശുപത്രി ജീവനക്കാരില്‍ മൂന്നു സ്ത്രീകളും ഉണ്ടായിരുന്നു. അനക്കം കേട്ട് എഴുന്നേല്‍ക്കുമ്പോഴും കഥാനായകനു താന്‍ എവിടെയാണെന്ന് അറിയില്ലായിരുന്നു. ആരാണെന്നു ചോദിച്ചിട്ട് മറുപടി പറയാത്തതോടെ ഭയം ഇരട്ടിയായി.

ഇതിനിടെ തൊട്ടടുത്ത ഗേറ്റില്‍ കാലുറയ്ക്കാതെ പിടിച്ചു നിന്നപ്പോഴാണു വില്ലന്‍ മദ്യമാണെന്നു ബോധ്യമായത്. പിന്നീടു ജീവനക്കാര്‍ കാര്യങ്ങള്‍ തിരക്കി പൊലീസ് എയ്ഡ് പോസ്റ്റില്‍ ഏല്‍പ്പിക്കുകയായിരുന്നു. പൊലീസ് സംരക്ഷണത്തില്‍ ആശുപത്രി വരാന്തയില്‍ കിടന്നുറങ്ങിയശേഷം ചൊവ്വാഴ്ച രാവിലെയാണ് ഇയാള്‍ മഞ്ചേരിയിലെ ജോലിസ്ഥലത്തേക്കു പോയത്.

മദ്യപനു മോര്‍ച്ചറിയും ഉറങ്ങാന്‍ സ്വര്‍ഗം

മുളങ്കുന്നത്തുകാവ്: തിരുവോണദിനത്തില്‍ മദ്യപന്‍ ഉറക്കത്തിനു തിരഞ്ഞെടുത്തതു മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറി. ആളനക്കം കേട്ട് മോര്‍ച്ചറിയിലെ ഇന്‍ക്വസ്റ്റ് മേശയില്‍നിന്ന് എഴുന്നേറ്റ മദ്യപനെ കണ്ട് യഥാര്‍ഥമൃതദേഹവുമായി വന്ന ആശുപത്രി ജീവനക്കാര്‍ ഭയന്നോടി.

മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ തിങ്കളാഴ്ചയാണ് ആശുപത്രി ജീവനക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം. മുവാറ്റുപുഴ സ്വദേശിയും മഞ്ചേരിയില്‍ ഇന്‍ഷുറന്‍സ് കമ്പനിയിലെ ഉദ്യോഗസ്ഥനുമാണ് കഥാനായകന്‍. പിന്നീടു പൊലീസ് സഹായത്തോടെ ഇദ്ദേഹത്തെ മഞ്ചേരിയിലേക്കു പറഞ്ഞയച്ചു. മുവാറ്റുപുഴയില്‍നിന്നു മഞ്ചേരിയിലേക്കുള്ള ട്രെയിന്‍ യാത്രയില്‍ തിരൂര്‍ സ്റ്റേഷനാണെന്ന ധാരണയില്‍ ഇദ്ദേഹം തൃശൂരില്‍ ഇറങ്ങിയത്രെ. തുടര്‍ന്നു സ്റ്റേഷനില്‍നിന്ന് ഒാട്ടോറിക്ഷ വിളിച്ച കഥാനായകന്‍ ഡ്രൈവറെകൊണ്ടു മദ്യം വാങ്ങിപ്പിച്ചു.

ഒാട്ടോയില്‍തന്നെ ഇരുവരും ചേര്‍ന്നു മദ്യക്കുപ്പി കാലിയാക്കി. പിന്നീടൊന്നും ഓര്‍മയില്ലെന്നാണു കക്ഷി പൊലീസിനോടു പറഞ്ഞത്. വിശ്രമിക്കാന്‍ പറ്റിയ സ്ഥലമാണെന്നു പറഞ്ഞാണത്രെ ഒാട്ടോക്കാരന്‍ മോര്‍ച്ചറിക്കു സമീപം ഇറക്കിവിട്ടത്. മോര്‍ച്ചറിയിലാണെന്ന് അറിയാതെ സുഖനിദ്രയിലായപ്പോഴാണ് ആശുപത്രി ജീവനക്കാരുടെ വരവ്. ആശുപത്രി ജീവനക്കാരില്‍ മൂന്നു സ്ത്രീകളും ഉണ്ടായിരുന്നു. അനക്കം കേട്ട് എഴുന്നേല്‍ക്കുമ്പോഴും കഥാനായകനു താന്‍ എവിടെയാണെന്ന് അറിയില്ലായിരുന്നു. ആരാണെന്നു ചോദിച്ചിട്ട് മറുപടി പറയാത്തതോടെ ഭയം ഇരട്ടിയായി.

ഇതിനിടെ തൊട്ടടുത്ത ഗേറ്റില്‍ കാലുറയ്ക്കാതെ പിടിച്ചു നിന്നപ്പോഴാണു വില്ലന്‍ മദ്യമാണെന്നു ബോധ്യമായത്. പിന്നീടു ജീവനക്കാര്‍ കാര്യങ്ങള്‍ തിരക്കി പൊലീസ് എയ്ഡ് പോസ്റ്റില്‍ ഏല്‍പ്പിക്കുകയായിരുന്നു. പൊലീസ് സംരക്ഷണത്തില്‍ ആശുപത്രി വരാന്തയില്‍ കിടന്നുറങ്ങിയശേഷം ചൊവ്വാഴ്ച രാവിലെയാണ് ഇയാള്‍ മഞ്ചേരിയിലെ ജോലിസ്ഥലത്തേക്കു പോയത്.

Tuesday, August 3, 2010

അമിത മദ്യപാനം: കുടുംബകോടതികളില് വിവാഹമോചനകേസുകള് പെരുകുന്നു

Sunday, August 1, 2010
കണ്ണൂര്: ഗൃഹനാഥന്റെ അമിതമദ്യപാനത്തെ തുടര്ന്നുണ്ടാകുന്ന ശൈഥില്യങ്ങള് മൂലം കുടുംബകോടതികളില് വിവാഹമോചന കേസുകള് പെരുകുന്നു. മുന്വര്ഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയോളം വിവാഹമോചന ഹരജികളാണ് സംസ്ഥാനത്തെ കുടുംബകോടതികളില് തീര്പ്പുകാത്തിരിക്കുന്നത്. കണ്ണൂര് കുടുംബകോടതിയില് തീര്പ്പാകാതെകിടക്കുന്ന വിവാഹമോചന കേസുകള് ആയിരത്തോളം വരും. കൂലിപ്പണിക്കാര് മുതല് ഉന്നതശ്രേണിയില് കഴിയുന്നവര് വരെ ഇക്കൂട്ടത്തില്പെടും. തളിപ്പറമ്പ്, ഇരിട്ടി, കരിക്കോട്ടക്കരി തുടങ്ങി മലയോരമേഖലകളില്നിന്നും തലശ്ശേരിയില്നിന്നുമാണ് കൂടുതലും ഹരജികള് എത്തുന്നതെന്ന് കുടുംബകോടതി വക്താക്കള് പറയുന്നു.
കണ്ണൂര് കുടുംബകോടതിയിലുള്ള ആയിരത്തോളം വിവാഹമോചന ഹരജികളില് കൂടുതലും ക്രിസ്ത്യന് സമുദായത്തില്പെട്ടവരുടേതാണ്. ലത്തീന് വിഭാഗത്തിനാണ് ഇവരില് മുന്തൂക്കം. നിരന്തരം മര്ദിക്കുന്ന മദ്യപാനിയായ ഭര്ത്താവില്നിന്ന് മോചനം ആവശ്യപ്പെട്ടാണ് കരിക്കോട്ടക്കരിയിലെ ഒരു വീട്ടമ്മ കുടുംബകോടതിയെ സമീപിച്ചത്. പ്രതിദിനം അഞ്ഞൂറും അറുനൂറും രൂപ കൂലിപ്പണി ചെയ്തുണ്ടാക്കുന്ന ഭര്ത്താവ് നയാപൈസ വീട്ടില് കൊണ്ടുവരാറില്ലെന്നും താനും മക്കളും പട്ടിണിയിലാണെന്നും ബോധിപ്പിച്ച വീട്ടമ്മക്ക് കോടതി കൗണ്സലിങ് നല്കിയെങ്കിലും ഇവര് ഒത്തുതീര്പ്പിന് തയാറായില്ല. കോടതിയിലെത്തുന്ന 90 ശതമാനം വിവാഹമോചന കേസുകളിലും ഭര്ത്താവിന്റെ മദ്യപാനം തന്നെയാണ് വില്ലന്.
ക്രിസ്തീയ സഭാനേതൃത്വം വിവാഹമോചനം അനുവദിക്കാറില്ല. രണ്ടുവര്ഷമോ അതിലധികമോ വേര്പെട്ട് കഴിയുന്നതായ രേഖകളോടെ വിവാഹമോചന കേസുകള് ഫയല് ചെയ്യാമെന്ന നിയമം വന്നതോടെ ഹരജിക്കാരുടെ എണ്ണം പതിന്മടങ്ങ് വര്ധിച്ചതായി കുടുംബകോടതി വൃത്തങ്ങള് പറഞ്ഞു. കണ്ണൂര് കുടുംബകോടതിയിലുള്ള ഹരജികളില് രണ്ടാം സ്ഥാനം മുസ്ലിം സമുദായത്തിനാണ്. ജീവനാംശം ആവശ്യപ്പെട്ടാണ് കൂടുതലും ഹരജികള് എത്തുന്നത്. മുമ്പ് ജഡ്ജിയും മറ്റും നേരിട്ട് ഇടപെട്ട് വിവാഹമോചനം പരമാവധി ഒഴിവാക്കിയിരുന്നു. എന്നാല്, വിശദമായ കൗണ്സലിങ്ങിനു പുറമെ കോടതി നേരിട്ട് ഇടപെട്ടിട്ടും പുതുതലമുറ വഴങ്ങുന്നില്ലെന്ന് രേഖകള് പറയുന്നു.
പ്രണയിച്ച് വിവാഹിതരായവരില് 'മോചനപ്രവണത' വര്ധിച്ചുവരുന്നതായി കുടുംബകോടതികളിലെ കണക്കുകള് വ്യക്തമാക്കുന്നു. കോഴിക്കോട് നഗരത്തിലെ ഒരു ഹൈന്ദവസംഘടന മുഖേന രജിസ്റ്റര് വിവാഹം ചെയ്ത നിരവധി ദമ്പതിമാര് വിവാഹമോചന ഹരജി നല്കി തീര്പ്പിന് കാത്തിരിക്കുകയാണെന്ന് കുടുംബകോടതി വക്താവ് 'മാധ്യമ'ത്തോട് പറഞ്ഞു. രക്ഷിതാക്കളെ അറിയിക്കാതെയാണ് ഈ സംഘടന വിവാഹം നടത്തിക്കൊടുക്കുന്നത്. കണ്ണൂര്, കാസര്കോട്, വയനാട്, മലപ്പുറം തുടങ്ങി അയല്ജില്ലകളിലെ വിദ്യാര്ഥികളാണ് ഈ സംഘടനയെ സമീപിക്കുന്നതില് അധികവും.

ബാബു ചെറിയാന്

മദ്യഷാപ്പുകളുടെ ദൂരപരിധി: ചെന്നൈ ഹൈകോടതി വിധി മാഹിയില് നിര്ണായകമാവും

Sunday, August 1, 2010
മാഹി: മദ്യഷാപ്പുകള് പ്രവര്ത്തിക്കുന്ന ദൂരപരിധി സംബന്ധിച്ച കേസില് ചെന്നൈ ഹൈകോടതിയുടെ വിധി മാഹിയില് നിര്ണായകമാവുന്നു. ദൂരപരിധി കാര്യത്തില് മാഹിയിലെ മദ്യഷാപ്പുകളെക്കുറിച്ച് വിവeദം നിലനില്ക്കേയാണ് സുപ്രധാന വിധി പുറത്തുവന്നത്.
ചെന്നൈ കോര്പറേഷനില് കില്പോക്കിലെ ജനവാസകേന്ദ്രത്തില് പ്രവര്ത്തിക്കുന്ന തമിഴ്നാട് സ്റ്റേറ്റ് മാര്ക്കറ്റിങ് കോര്പറേഷന് മദ്യഷാപ്പ് ഓര്മിസ് റോഡില്നിന്ന് നീക്കണമെന്ന് ചെന്നൈ ഹൈകോടതിയിലെ ജസ്റ്റിസ് കെ. ചന്ദ്രു ജൂണ് എട്ടിന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ കോര്പറേഷന് മാനേജിങ് ഡയറക്ടര് നല്കിയ റിട്ട് അപ്പീല് തള്ളി ജസ്റ്റിസുമാരായ എലിപ് ധര്മറാവു, കെ.കെ. ശശിധരന് എന്നിവരാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.
ദൂരപരിധിയെന്നത് സര്ക്കാറും ലൈന്സിയും തമ്മിലുള്ള കരാറാണ്. സൈ്വരമായി ജീവിക്കുന്നതിനുള്ള തടസ്സം പൗരന്മാര്ക്ക് ഉണ്ടാവാന് ഭരണഘടനയിലെ 21ാം വകുപ്പ് പ്രകാരം മദ്യഷാപ്പിനെതിരെ ചോദ്യം ചെയ്യാന് പൗരന് അവകാശമുണ്ട്. നിയമം അനുശാസിക്കുന്ന ദൂരപരിധിക്കപ്പുറമായാലും പൊതുജനങ്ങള്ക്ക് ശല്യം ചെയ്യുന്നവിധം പ്രവര്ത്തിക്കുന്ന മദ്യഷാപ്പുകള് നീക്കം ചെയ്യപ്പെടാന് ഭരണഘടനതന്നെ പൗരന് അവകാശം നല്കുന്നുണ്ട്. 20ാം വകുപ്പ് പ്രകാരം ശല്യമില്ലാതെ ജീവിക്കാന് സര്ക്കാര് പൗരന് സൗകര്യം ഒരുക്കേണ്ടതാണെന്നും വിധിന്യായത്തില് വ്യക്തമാക്കിയിട്ടുണ്ട്.
തമിഴ്നാട്ടില് മുനിസിപ്പല് പ്രദേശങ്ങളില് 100 മീറ്ററും കോര്പറേഷന് ഭാഗങ്ങളില് 50 മീറ്ററുമാണ് മദ്യഷാപ്പുകള് നടത്താനുള്ള അനുമതി. വിദ്യാഭ്യാസ സ്ഥാപനങ്ങള്, ആരാധനാലയങ്ങള് എന്നിവക്കു മാത്രമാണ് ദൂരപരിധി. എന്നാല്, ഈ ദൂരപരിധിക്കപ്പുറത്ത് ജനങ്ങളുടെ സമാധാന ജീവിതത്തിന് ഭംഗംവരുന്ന രീതിയില് പ്രവര്ത്തിക്കാമെന്ന് നിയമം അനുശാസിക്കുന്നില്ലെന്നും ഡിവിഷന് ഞ്ചെഞ്ച് വിധിന്യായത്തില് വ്യക്തമാക്കി.
ഹൈകോടതി വിധി ഇതിനകം തമിഴ്നാട്ടില് ചലനം സൃഷ്ടിച്ചിട്ടുണ്ട്. പുതുച്ചേരിയിലും മാഹിയിലും ഇതിന്റെ അലയടിയുണ്ടാവും. മാഹിയിലെ ജീവിച്ചിരിക്കുന്ന ഏക വ്യക്തി സത്യഗ്രഹി സ്വാതന്ത്ര്യസമര പോരാളി കെ. മാധവക്കുറുപ്പ് ദൂരപരിധി സംബന്ധിച്ച് ചെന്നൈ ഹൈകോടതിയില് വര്ഷങ്ങള്ക്കു മുമ്പ് സമര്പ്പിച്ച ഹരജി കോടതിയുടെ പരിഗണനക്ക് വരാനിരിക്കുന്നതേയുള്ളൂ. ദേവാലയങ്ങളില്നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്നിന്നും ദൂരപരിധി പാലിക്കാതെയാണ് മാഹിയിലെ ചില മദ്യഷാപ്പുകള്.
ഒമ്പത് ച.കി.മീറ്റര് മാത്രം ചുറ്റളവുള്ള മാഹിയില് 35,000 ജനങ്ങളാണുള്ളത്. 68 മദ്യഷാപ്പുകളാണ് ഇവിടെയുള്ളത്. മദ്യത്തില് മയ്യഴി മുങ്ങുന്നതാണ് വിറ്റുവരവ് കണക്കുകള് സാക്ഷ്യപ്പെടുത്തുന്നത്. മാഹിയില് അതിര്ത്തികളില് പ്രവര്ത്തിക്കുന്ന മദ്യഷാപ്പുകളും ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലെ ഷാപ്പുകളും നിയമത്തിനെ വെല്ലുവിളിക്കുംവിധമാണ്. മാഹിയിലെ മദ്യനിരോധ പ്രവര്ത്തകര്ക്ക് ഹൈകോടതി വിധി ആവേശം പകര്ന്നിട്ടുണ്ട്.