Sunday, July 18, 2010

മദ്യലഹരിയില്‍ സി.ആര്‍.പി.എഫ് ജവാന്‍ ആറു സഹപ്രവര്‍ത്തകരെ വെടിവെച്ചു കൊന്നു


Saturday, July 17, 2010
റാഞ്ചി:മദ്യപിച്ചെത്തിയ സി.ആര്‍.പി.എഫ് ജവാന്‍ ഒരു ഓഫിസറടക്കം ആറു സഹപ്രവര്‍ത്തകരെ വെടിവെച്ചു കൊന്നു. കൂടുതല്‍ പേര്‍ക്ക് നേരെ വെടിവെക്കുന്നതിനുമുമ്പ് ഇയാളെ സി.ആര്‍.പി.എഫ് അധികൃതര്‍ തന്നെ വെടിവെച്ചു കൊന്നു. ഝാര്‍ഖണ്ഡിലെ സരായികേല ജില്ലയിലാണ് സംഭവം.
സി.ആര്‍.പി.എഫ് 196 ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ ഹര്‍പീന്ദര്‍ സിങ്ങാണ് സഹപ്രവര്‍ത്തകരെ വെടിവെച്ച് കൊന്നത്. മദ്യപിച്ച് ജോലിക്കെത്തുന്നതിനെതിരെ ഇയാള്‍ക്ക് മേലുദ്യോഗസ്ഥര്‍ താക്കീത് നല്‍കിയിരുന്നു.
കഴിഞ്ഞദിവസം രാത്രി കച്ചായി ഗ്രാമത്തില്‍ സെന്‍ട്രി ഡ്യൂട്ടിയിലായിരിക്കുമ്പോഴാണ് സിങ് എ.കെ 47 തോക്കുകൊണ്ട് സഹപ്രവര്‍ത്തകര്‍ക്കുനേരെ നിറയൊഴിച്ചത്. അസിസ്റ്റന്റ് കമാന്‍ഡന്റ് ബികോ സിങ്, ഹെഡ് കോണ്‍സ്റ്റബ്ള്‍മാരായ എം.സി. പാട്ടില്‍, ഐ.ആര്‍. ഖൈര്‍നാര്‍, പി.ടി. റാവു, ജാതവ്ഭവ്‌സിങ്, വിജയ്കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവത്തെ തുടര്‍ന്ന് ന്യൂദല്‍ഹിയിലെ സി.ആര്‍.പി.എഫ് ആസ്ഥാനത്തുനിന്ന് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ജെ.സി. ദബാസ് സ്ഥലത്തെത്തി.
ക്യാമ്പിലെ മെസില്‍ ഭക്ഷണം പാഴാക്കി കളയുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് കൂട്ടക്കൊലക്ക് വഴിയൊഴുക്കിയതെന്ന് സൂചനയുണ്ട്. മെസിന്റെ ചുമതലയുള്ള ഹര്‍പീന്ദര്‍ സിങ് മറ്റുള്ളവരുമായി വഴക്കിട്ടതാണത്രെ തുടക്കം. പ്രശ്‌നം പരിഹരിക്കുന്നതിന് എല്ലാവരെയും അസിസ്റ്റന്റ് കമാന്‍ഡന്റ് ബികോസിങ് ടെന്റിലേക്ക് വിളിപ്പിച്ചു. ഹര്‍പീന്ദര്‍ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് ബികോ ഇയാളെ മെഡിക്കല്‍ പരിശോധന നടത്താന്‍ ഉത്തരവിട്ടു. കുപിതനായ സിങ് അടുത്തുകണ്ട തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു.
തോക്ക് താഴെയിടീക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മറ്റ് ജവാന്മാര്‍ ഹര്‍പീന്ദറിനെ വെടിവെച്ചു.

Monday, July 5, 2010

പൊതുസ്ഥലത്തെ മദ്യപാനത്തിനെതിരെ കര്‍ശനനടപടി- മന്ത്രി

തിരുവനന്തപുരം: പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലുമിരുന്ന് മദ്യപിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടിസ്വീകരിക്കുമെന്ന് മന്ത്രി പി.കെ.ഗുരുദാസന്‍ നിയമസഭയെ അറിയിച്ചു. ജെ.ലളിതാംബിക കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇതിനായി നിയമനിര്‍മാണം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എട്ടു ജില്ലകളില്‍ ജില്ലാ ആശുപത്രികളുമായി ബന്ധപ്പെട്ടു ഡി-അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കാന്‍ നടപടിസ്വീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ 136 ബാറുകള്‍ പുതുതായി അനുവദിച്ചതായി എം.ചന്ദ്രനെ മന്ത്രി അറിയിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍മാരുടെ 158 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ പി.എസ്.സി ശിപാര്‍ശ ചെയ്തതായി കെ.കെ.ദിവാകരനെ അറിയിച്ചു. 95 ഒഴിവുകളാണു നിലവിലുള്ളത്. ഹൈകോടതിയില്‍ സ്‌റ്റേ നിലനില്‍ക്കുന്നതിനാലും പരിശീലന സൗകര്യം ഇല്ലാത്തതിനാലുമാണ് നിയമനം വൈകുന്നത്.മദ്യ ഷാപ്പുകള്‍ക്കെതിരേ ജനങ്ങളുടെ പ്രതിഷേധം ഉയരുന്ന സ്ഥലങ്ങളില്‍ പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാകലക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ വഴിയുള്ള മദ്യവില്‍പന വര്‍ധിച്ചതാണു വ്യാജമദ്യത്തിന്റെ ഒഴുക്ക് കുറയാന്‍ കാരണമെന്നും മദ്യലഭ്യത കുറയ്ക്കുന്നത് വ്യാജമദ്യ വില്‍പന വര്‍ധിപ്പിക്കാനേ സഹായിക്കൂെവന്നും മന്ത്രി പറഞ്ഞു.മദ്യക്കോള കച്ചവടം അനുവദിക്കില്ല. പാന്‍പരാഗ് പോലുള്ള ലഹരി വസ്തു വില്‍പനക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വകുപ്പില്ല. 'വൈകിട്ട് എന്താ പരിപാടി' പോലുള്ള പരസ്യങ്ങള്‍ നിരോധിക്കാന്‍ നടപടി സ്വീകരിച്ചതായും പ്രഫ.എന്‍.ജയരാജ് ,ജോസഫ് എം.പുതുശ്ശേരി, എ.പ്രദീപ്കുമാര്‍,തോമസ് ഉണ്ണിയാടന്‍,ബാബു എം.പാലിശ്ശേരി, അബ്ദുറഹ്മാന്‍ രണ്ടത്താണി,മഞ്ഞളാംകുഴി അലി,വര്‍ക്കല കഹാര്‍, എന്‍.അനിരുദ്ധന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, തേറമ്പില്‍ രാമകൃഷ്ണന്‍,സാജുപോള്‍ ,കെ.സി.ജോസഫ് എന്നിവരെ മന്ത്രി അറിയിച്ചു.

Friday, June 25, 2010

മദ്യം വിഷം തന്നെ

'പുകവലിയും മദ്യപാനവും ഉയര്‍ന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് സമൂഹത്തിന് തക്കതായ ഉപദേശങ്ങള്‍ നല്‍കാന്‍ കഴിയുംവിധം സമൂഹത്തിനുവേണ്ടി ഒരുപാട് സംഭാവനകളര്‍പ്പിക്കാന്‍ കഴിയുന്ന ഒരു സംഘമാണ് നമ്മുടേത്' എന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുഖപത്രത്തില്‍ കേരള ഘടകം പ്രസിഡന്റ് സഹപ്രവര്‍ത്തകരെ ഓര്‍മിപ്പിക്കുന്നു. വരുംനാളുകളില്‍ കൂടുതല്‍ മെച്ചപ്പെട്ട ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ഐ.എം.എ രംഗത്തിറങ്ങുമെന്ന് പ്രതീക്ഷിക്കാം.

കണ്ടറിയാത്തവര്‍ കൊണ്ടറിയും എന്നൊരു പഴമൊഴിയുണ്ട്. എന്നാല്‍ ലഹരിവസ്തുക്കളുടെ കാര്യത്തില്‍ കൊണ്ടിട്ടും അറിയാത്ത അവസ്ഥയിലാണ് ജനം. പരമ്പരാഗതമായി ഉല്‍പാദിപ്പിച്ചുവരുന്ന എല്ലാതരം കള്ളിലും ആധുനിക മദ്യങ്ങളിലും ആല്‍ക്കഹോള്‍ എന്ന രാസവസ്തു വ്യത്യസ്ത അളവുകളില്‍ അടങ്ങിയിട്ടുണ്ട്. 800ാം ആണ്ടില്‍ ബഗ്ദാദിലെ രസതന്ത്രജ്ഞനായിരുന്ന ജാബിര്‍ ബിന്‍ ഹയ്യാന്‍ ആണ് ലോകത്ത് ആദ്യമായി ഡിസ്റ്റില്‍ഡ് സ്‌പിരിറ്റ് (ചാരായം) ഉല്‍പാദിപ്പിച്ചത്. ഡിസ്റ്റില്‍ഡ് സ്‌പിരിറ്റിന് അന്ന്'അല്‍ഗൂല്‍' എന്ന നാമകരണം ചെയ്തു. അറബിഭാഷയില്‍, തലച്ചോറിനെ ക്ഷതപ്പെടുത്തുന്നതും മത്തുപിടിപ്പിക്കുന്നതുമായ വസ്തുവാണ് അല്‍ഗൂല്‍. ആരോഗ്യശാസ്ത്രത്തില്‍ ഇനിബ്രിയന്റ് പോയ്‌സണ്‍ (Inebriant poison) എന്ന വിഷവിഭാഗത്തിലാണ് മദ്യം ഉള്‍പ്പെടുന്നത്. കേന്ദ്ര നാഡീവ്യൂഹത്തെ തളര്‍ത്തി മനോനില തെറ്റിക്കുന്നതെല്ലാം ഇനിബ്രിയന്റ് പോയ്‌സണ്‍ ആകുന്നു.

കരള്‍, പാന്‍ക്രിയാസ്, ശ്വാസകോശങ്ങള്‍, ആമാശയം, കുടലുകള്‍, സന്ധികള്‍, നാഡീവ്യവസ്ഥ, എല്ലുകള്‍ തുടങ്ങി വിവിധ അവയവവ്യവസ്ഥകളെ മദ്യം തളര്‍ത്തുകയും ക്ഷതപ്പെടുത്തുകയും ചെയ്യും. മദ്യവും മറ്റു ലഹരിവസ്തുക്കളും ഉപയോഗിക്കുന്നവരില്‍ മനോവൈകൃതവും മനോരോഗങ്ങളും ആത്മഹത്യയും ആത്മഹത്യാ പ്രേരണയും കൂടുതലായി കണ്ടുവരുന്നു. മദ്യസേവ രോഗങ്ങള്‍ക്കും ഉള്ള രോഗങ്ങള്‍ മൂര്‍ച്ഛിക്കാനും നിമിത്തമാകുന്നു. അതിനാല്‍ ചെത്തുതൊഴിലും ഡിസ്റ്റിലറികളും മദ്യവിതരണ സംവിധാനങ്ങളും നിലനില്‍ക്കുന്നിടത്തോളം 'എല്ലാവര്‍ക്കും ആരോഗ്യം' എന്ന ലോകാരോഗ്യസംഘടനയുടെ മുദ്രാവാക്യം വെറും മുദ്രാവാക്യമായി തുടരുകയേയുള്ളൂ.

'മദ്യനയം: ദേശീയാരോഗ്യത്തിലും വികസന പദ്ധതിയിലും' എന്ന പേരില്‍ ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച കൃതിയുടെ രണ്ടാംഭാഗത്ത് മദ്യനയത്തെക്കുറിച്ച് ലോകാരോഗ്യസംഘടനയുടെ അന്വേഷണത്തിന് വികസിതരാജ്യങ്ങളായി അറിയപ്പെടുന്ന അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ പാശ്ചാത്യരാജ്യങ്ങളില്‍നിന്നുള്ള പ്രതികരണങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. അമേരിക്ക പ്രതികരിക്കുന്നു: 'ആധുനിക അമേരിക്കയിലെ പൊതുജനാരോഗ്യരംഗത്തെ ഏറ്റവുംവലിയ പ്രശ്‌നം മദ്യപാനമാണ്. സാമ്പത്തികരംഗത്ത് മാത്രമല്ല, വ്യക്തിജീവിതത്തിലും സാമൂഹികരംഗത്തും അത് പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഇംഗ്ലണ്ടില്‍ മദ്യവിപത്ത് മൂന്നുതരം പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. ഒന്ന് വ്യക്തിപരം. ആരോഗ്യപ്രശ്‌നങ്ങള്‍, കുടുംബ-സുഹൃദ് ബന്ധങ്ങളിലെ ശൈഥില്യം, മാനക്കേട് എന്നിവ ഇതില്‍ പെടും.

രണ്ട്, ഗാര്‍ഹികം: കുടുംബത്തകര്‍ച്ച, ശിശുപരിപാലനത്തിലെ തകരാറുകള്‍, വരുമാന നഷ്ടം തുടങ്ങിയവ.മൂന്ന്, സാമൂഹികം- പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിഭവങ്ങളുടെ ദുര്‍വ്യയം, വര്‍ധിച്ചുവരുന്ന അപകടങ്ങള്‍, രോഗഗ്രസ്തമായിക്കൊണ്ടിരിക്കുന്ന മൊത്തം സമൂഹവ്യവസ്ഥ.
ഇറാന്‍ പ്രതികരിച്ചതിങ്ങനെ: 'മദ്യപാന പ്രശ്‌നങ്ങള്‍ ഇറാന്‍ ഇസ്‌ലാമിക് റിപ്പബ്ലിക്കില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. 1979ല്‍ നടന്ന വിപ്ലവത്തിനുശേഷം സമ്പൂര്‍ണ മദ്യനിരോധം ഏര്‍പ്പെടുത്തിയതാണ് കാരണം. രഹസ്യമായും നിയമരഹിതമായും ചെറിയതോതില്‍ മദ്യമുണ്ടാക്കി ഉപയോഗിക്കുന്നുണ്ടാവാം. പക്ഷേ, അത് സാമൂഹികപ്രശ്‌നങ്ങളൊന്നും സൃഷ്ടിക്കുന്നില്ല.' മദ്യവിപത്ത് ഉന്മൂലനം ചെയ്യുന്നതിന്റെ ഭാഗമായി ലോകാരോഗ്യ സംഘടന പുറത്തിറക്കിയ നേരത്തെ സൂചിപ്പിച്ച പുസ്തകത്തില്‍ 'മദ്യപാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ വിപാടനം- ഗവേഷണവും പ്രയോഗവത്കരണവും' എന്ന അധ്യായത്തില്‍ പ്രവാചകന്‍ മുഹമ്മദ്‌നബിയുടെ കാലത്ത് മദീനയില്‍ നടപ്പാക്കിയ മദ്യവര്‍ജനപരിപാടിയിലേക്കുള്ള സൂചനയുണ്ട്: മദ്യനിരോധത്തിന്റെ കാര്യത്തില്‍ ലഹരിവസ്തുക്കളും ഭക്ഷണപദാര്‍ഥങ്ങളും തമ്മില്‍ വേര്‍തിരിക്കുകയാണ് ഇസ്‌ലാം ആദ്യം ചെയ്തത്. ലഹരിപദാര്‍ഥങ്ങളെ പാപം, നിഷിദ്ധനടപടികള്‍ തുടങ്ങിയവയുമായി ബന്ധപ്പെടുത്തി. അപ്പോഴും ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്ന കാര്യം വ്യക്തികളുടെ ഇഷ്ടത്തിന് വിട്ടുകൊടുക്കുകയാണ് ചെയ്തത്. പിന്നീട് സുപ്രധാനമായ ഒരു ചുവടുവെപ്പില്‍ ഭാഗികനിരോധം ഏര്‍പ്പെടുത്തി. (പ്രതിദിനം അഞ്ച് നേരം) പ്രാര്‍ഥനാ സമയങ്ങളില്‍ മദ്യം ഉപയോഗിക്കുകയില്ലെന്ന് ഉറപ്പുവരുത്തി. അങ്ങനെയാണ് സമ്പൂര്‍ണ മദ്യനിരോധത്തിന്, പാനം മാത്രമല്ല ഉല്‍പാദനവും കച്ചവടവുമടക്കം നിരോധിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കിയത്'.

ആരോഗ്യശാസ്ത്രത്തില്‍ മദ്യം രോഗഹേതുവും മദ്യാസക്തി രോഗവുമാണ്. ഒരു രോഗത്തിനും മദ്യം ശമനൗഷധമല്ല. ചിലര്‍ മദ്യം സേവിക്കുന്നത് തണുപ്പകറ്റാന്‍ വേണ്ടിയാകാം. തന്മൂലം താല്‍ക്കാലികമായി ചൂട് അനുഭവപ്പെടുമെങ്കിലും ശരീരോഷ്മാവ് ക്രമാതീതമായി കുറഞ്ഞുപോവുകയായിരിക്കും ശൈത്യകാല മദ്യപാനത്തിന്റെ അനന്തരഫലം. ചിലയിടങ്ങളില്‍ ശൈത്യകാലത്ത് അന്തരീക്ഷ ജലാംശം നന്നേ കുറവായിരിക്കും. അതുമൂലം ശരീരത്തില്‍നിന്നും ജലാംശം നഷ്ടപ്പെട്ടുകൊണ്ടിരിക്കും. മദ്യം ഈ പ്രക്രിയക്ക് ആക്കംകൂട്ടുന്നു. അത് ശരീരജലം അപകടകരമാംവിധം നഷ്ടപ്പെടാന്‍ ഇടയാക്കും. അപ്പോള്‍ കഠിനമായ ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നു. ശരീരജലം നഷ്ടപ്പെട്ടാലുണ്ടാവുന്ന മാരകദോഷങ്ങള്‍ വേറെയും.
ലഹരിയുണ്ടാക്കുന്നുവെന്നതാണ് മദ്യത്തിന്റെ മുഖ്യദോഷം. ശരീരോഷ്മാവും ശരീരജലവും അപകടകരമാംവിധം കുറഞ്ഞുപോവുന്നതൊന്നും ലഹരിബാധിച്ചവര്‍ തിരിച്ചറിയില്ല. മദ്യപാനത്തെ തുടര്‍ന്നുണ്ടാവുന്ന മിക്ക അപകടങ്ങളും മദ്യപാനിക്ക് മത്തുപിടിപ്പിച്ച് ചിന്താശക്തിയും തീരുമാനമെടുക്കാനുള്ള ശേഷിയും നഷ്ടപ്പെടുന്നതുമൂലമാണ് സംഭവിക്കുന്നത്.

മാനസിക-ശാരീരികാരോഗ്യത്തെ ക്ഷയിപ്പിക്കുകയും കുടുംബ-സാമൂഹിക-സാംസ്‌കാരിക-സാമ്പത്തികരംഗങ്ങളില്‍ ശൈഥില്യമുണ്ടാക്കുകയും ചെയ്യുന്ന മദ്യത്തെയും മദ്യസംസ്‌കാരത്തെയും മദ്യവ്യവസായത്തെയും മറ്റു ലഹരിവസ്തുക്കളെയും ദിവ്യകല്‍പനകള്‍ നിഷിദ്ധമാക്കിയിട്ടുണ്ട്

Wednesday, June 23, 2010

ഇന്നത്തെ പ്രധാന ന്യൂസ്‌








Loading Today Head Line...
















Monday, June 14, 2010

കേരളത്തിലെ ലഹരി ഉപഭോഗം ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടി

തിരുവനന്തപുരം: കേരളത്തിലെ ലഹരി ഉപഭോഗം ദേശീയ ശരാശരിയെക്കാള്‍ മൂന്ന് ഇരട്ടിയാണെന്ന് 2007-08ലെ ദേശീയ സാമ്പിള്‍ സര്‍വേ. കേരളത്തിലെ നഗരത്തില്‍ ഒരാള്‍ ഒരുമാസം 19 രൂപയും ഗ്രാമത്തില്‍ 17 രൂപയും ലഹരിക്കായി ചെലവിടുമ്പോള്‍ രാജ്യത്തെ മറ്റിടങ്ങളില്‍ ഇത് യഥാക്രമം ഏഴ് രൂപയും ആറ് രൂപയുമാണ്. പുകയില ഒഴിച്ചുള്ള ലഹരി വസ്തുക്കളുടെ ഉപഭോഗമാണിത്. 95 ശതമാനവും മദ്യ ഉപഭോഗമാണ് രേഖപ്പെടുത്തപ്പെട്ടത്. പുകയില ഉപയോഗത്തില്‍ ഇന്ത്യയിലെ നഗരത്തിലെയും ഗ്രാമത്തിലെയും ശരാശരി 9.9 രൂപയാണെങ്കില്‍ കേരളത്തിലെ നഗരത്തില്‍ ഒരാള്‍ ഒരുമാസം 18.5 രൂപയും ഗ്രാമത്തില്‍ 14.5 രൂപയും പുകയിലക്കായി ചെലവിടുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ച് വെളിപ്പെടുത്താന്‍ വ്യക്തികളും കുടുംബങ്ങളും പൊതുവെ വിസ്സമ്മതം പ്രകടിപ്പിക്കുന്നതിനാല്‍ ലഭിച്ച കണക്കുകളെക്കാള്‍ എത്രയോ ഇരട്ടിയാകും കേരളത്തിലെ ഉപഭോഗമെന്ന് ദേശീയ സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സി.ആര്‍.കെ. നായര്‍ വ്യക്തമാക്കി.

2007-08ല്‍ കുടുംബ ഉപഭോഗ ചെലവ്, തൊഴിലും തൊഴിലില്ലായ്മയും, വിദ്യാഭ്യാസം എന്നീ വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് സര്‍വേ നടത്തിയത്. സര്‍വേ വര്‍ഷം 2005-06 നെക്കാള്‍ തൊഴിലില്ലായ്മ കുറഞ്ഞതായാണ് വ്യക്തമായത്. 2007ല്‍ തൊഴിലില്ലായ്മയുടെ നിരക്ക് 12 ശതമാനമായിരുന്നെങ്കില്‍ 2007ല്‍ 9.8 ശതമാനമായി കുറഞ്ഞു. അതേസമയം, നഗരത്തില്‍ പുരുഷന്മാരുടെ തൊഴിലില്ലായ്മ 4.1 ശതമാനത്തില്‍നിന്ന് 5.9 ശതമാനമായി വര്‍ധിച്ചു. നഗരത്തില്‍ സ്ത്രീകളുടെ തൊഴിലില്ലായ്മ 33 ശതമാനത്തില്‍നിന്ന് 26.9 ശതമാനമായി കുറഞ്ഞു. നഗരത്തില്‍ പുരുഷന്മാരുടെ സ്വയംതൊഴില്‍ ഇന്ത്യയിലെ മറ്റ് നഗരങ്ങളെക്കാള്‍ കുറഞ്ഞപ്പോള്‍ സ്ത്രീകളുടേത് കൂടി. ഗ്രാമങ്ങളില്‍ തൊഴിലില്ലായ്മയുടെ തോത് കുറഞ്ഞു.

കുടുംബങ്ങളുടെ അംഗസംഖ്യയുടെ കാര്യത്തില്‍ ആന്ധ്രയുടെയും തമിഴ്‌നാടിന്റെയും പിന്നില്‍ മൂന്നാം സ്ഥാനത്താണ് കേരളം. പ്രതിശീര്‍ഷ ചെലവിന്റെ കാര്യത്തില്‍ ഇന്ത്യയിലെ നഗരങ്ങളുമായാണ് കേരളത്തിലെ ഗ്രാമങ്ങള്‍ മല്‍സരിക്കുന്നത്. കേരളത്തിലെ ഗ്രാമത്തില്‍ ഒരാള്‍ക്ക് ഒരുമാസം 1383 രൂപയാണ് ഉപഭോഗ ചെലവെങ്കില്‍ ഇന്ത്യയിലെ ഗ്രാമത്തില്‍ അത് 722 രൂപ മാത്രമാണ്. കേരളത്തിലെ നഗരത്തില്‍ ഒരാളുടെ ചെലവ് 1948 രൂപയാണെങ്കില്‍ ഇന്ത്യയിലെ നഗരത്തില്‍ അത് 1772 രൂപയാണ്. അതേസമയം, ഭക്ഷണ ഉപഭോഗത്തിന്റെ ചെലവ് കേരളത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണെന്ന് സര്‍വേ പറയുന്നു.
വിദ്യാഭ്യാസ ചെലവ് കൂടുതല്‍ ദല്‍ഹിയും പഞ്ചാബും മണിപ്പൂരും കഴിഞ്ഞാല്‍ കേരളത്തിലാണ്. ദേശീയ ശരാശരിയുടെ ഇരട്ടിയോളമാണ് കേരളത്തിലെ വിദ്യാഭ്യാസ ചെലവ്. എന്നാല്‍, സാങ്കേതിക വിദ്യാഭ്യാസ ചെലവ് ദേശീയ ശരാശരിയെക്കാള്‍ കേരളത്തില്‍ 20 ശതമാനം കുറവാണ്.

2008-09ല്‍ കാര്‍ഷികേതര സംരംഭങ്ങള്‍, വ്യവസായം, സേവനമേഖല എന്നിവ കേന്ദ്രീകരിച്ചാണ് സര്‍വേ നടത്തുക. ജൂലൈ ഒന്നിന് തുടങ്ങുന്ന സര്‍വേ 2011 ജൂണ്‍ 30ന് സമാപിക്കും. വ്യക്തിപരവും കുടുംബപരവുമായ വിവരങ്ങളുടെ രഹസ്യ സ്വഭാവം കാത്ത് സൂക്ഷിക്കുമെന്നതിനാല്‍ എല്ലാവരും സര്‍വേയുമായി സഹകരിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അഭ്യര്‍ഥിച്ചു.
ഉദ്യോഗസ്ഥരുടെ തിരിച്ചറിയല്‍ കാര്‍ഡ് ആര്‍ക്കും ആവശ്യപ്പെടാമെന്നും കാണിക്കാന്‍ അവര്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം അറിയിച്ചു.

Tuesday, June 8, 2010

മദ്യപാനവും, പുകവലിയും കൗമാരക്കാരില്‍ മൈഗ്രെയിന് കാരണമാകുന്നു

വാഷിങ്ടണ്‍: മദ്യപാനവും, പുകവലിയും, ചായ, കാപ്പി തുടങ്ങിയവയുടെ അമിതോപയോഗവും കൗമാരക്കാരില്‍ മൈഗ്രേയിനു കാരണമാകുന്നുവെന്ന് വാഷിംഗ്ണിലെ ഒരു സംഘം ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു.

ശാരീരികമായി അദ്ധാനമില്ലാതിരിക്കുന്നതും മൈഗ്രേയിനു കാരണമാകുന്നുവെന്നാണ് കണ്ടെത്തല്‍. കൗമാരക്കാരില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന ആരോഗ്യപ്രശ്‌നം മൈേഗ്രയിനാണെന്ന് ഗവേഷണങ്ങളിലൂടെ െതളിഞ്ഞിട്ടുണ്ട്. അഞ്ചു മുതല്‍ 15 ശതമാനം വരെയുള്ള ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മൈഗേയിന്‍ അഥവാ ടെന്‍ഷന്‍ ടൈപ്പ് ഹെഡ്എയ്ക്ക്(ടി.ടി.എച്ച്) ഉണ്ട്. ഇതിനു കാരണം മദ്യപാനവും, പുകവലി, ചായ, കാപ്പി എന്നിവയുടെ അമിതോപയോഗവുമാണെന്നാണ് വിലയിരുത്തല്‍്. ലണ്ടനിലെ 1260 വിദ്യാര്‍ത്ഥികളില്‍ പരീക്ഷണം നടത്തിയാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. ഇവര്‍ക്ക് തലവേദന വരുന്ന തവണകളും, ഇവരുടെ ജീവിതശൈലിയുമാണ് പഠനവിധേയമാക്കിയത്. ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളില്‍ 38.5 ശതമാനം പേര്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നവരാണെന്ന് കണ്ടെത്തി. ഇവരാണ് ടെന്‍ഷന്‍ തലവേദനയും, മൈഗ്രേയിനും ഉണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തത്.

Friday, April 23, 2010

ബാറുകള്‍ക്കെതിരെ റിപ്പോര്‍ട്ട്: ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ബാറുകള്‍ക്കെതിരെ റിപ്പോര്‍ട്ട്: ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
വടകര: മദ്യവില്‍പന നിരോധിച്ച ദിവസം തുറന്നുപ്രവര്‍ത്തിച്ച മൂന്നു ബാറുകള്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയ പ്രിവന്റീവ് ഓഫിസര്‍ക്ക് സസ്പെന്‍ഷന്‍; മറ്റു മൂന്നു ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റവും ! എക്സൈസ് ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ കോഴിക്കോട് ഓഫിസിലെ പ്രിവന്റീവ് ഓഫിസര്‍ ടി. രമേഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്. കോഴിക്കോട് സര്‍ക്കിള്‍ ഓഫിസിലെ പ്രിവന്റീവ് ഓഫിസറും എക്സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റുമായ എന്‍. സഹദേവന്‍ ഇന്റലിജന്‍സ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫിസറും അസോസിയേഷന്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ കെ. സുബ്രഹ്മണ്യന്‍, ഡ്രൈവര്‍ പി.പി. മോഹനന്‍ എന്നിവരെയാണ് കഴിഞ്ഞയാഴ്ച ഒറ്റയടിക്ക് സ്ഥലംമാറ്റിയത്. അന്യായമായ സസ്പെന്‍ഷനിലും കൂട്ടസ്ഥലംമാറ്റത്തിലും എക്സൈസ് ഉദ്യോഗസ്ഥരില്‍ അമര്‍ഷം പുകയുകയാണ്.

2009 സെപ്റ്റംബര്‍ ഒന്നിന് ഉത്രാടനാളില്‍ പ്രവര്‍ത്തിച്ച കോടഞ്ചേരിയിലെ തുഷാര ബാര്‍, 21ന് ഗുരുസമാധി ദിനത്തില്‍ പ്രവര്‍ത്തിച്ച കോഴിക്കോട്ടെ ശാസ്താപുരി ബാര്‍, രാമനാട്ടുകരയിലെ പാര്‍ക്ക് റസിഡന്‍സി എന്നിവക്കെതിരെയാണ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിത്. എന്നാല്‍, അഭിനന്ദത്തിനു പകരം പ്രിവന്റീവ് ഓഫിസര്‍ക്ക് ഈ മാസം 16ന് ലഭിച്ച സസ്പെന്‍ഷന്‍ ഉത്തരവില്‍ കാരണമായി പറയുന്നത് ഈ ബാറുകളില്‍നിന്ന് കൈക്കൂലി ആവശ്യപ്പെട്ടെന്നാണ്.

കോഴിക്കോട് ജില്ലാ ബാര്‍ ഓണേഴ്സ് അസോസിയേഷന്‍ സംസ്ഥാന നേതാക്കള്‍ വഴി എക്സൈസ് മന്ത്രിയുടെ ഓഫിസ് മുഖേന നടത്തിയ ഇടപെടലാണത്രെ സസ്പെന്‍ഷന് വഴിവെച്ചത്. തുടര്‍ന്ന് എക്സൈസ് വിജിലന്‍സ് എസ്.പി ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് തെളിവെടുത്തശേഷം നടപടിക്ക് ശിപാര്‍ശ ചെയ്ത് അഡീഷനല്‍ എക്സൈസ് കമീഷണര്‍ക്ക് സമര്‍പ്പിക്കുകയായിരുന്നു.

സത്യസന്ധരായ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുംവിധം ഏകപക്ഷീയമായാണ് മേലുദ്യോഗസ്ഥര്‍ പെരുമാറുന്നതെന്ന് എക്സൈസ് വകുപ്പില്‍ പരക്കെ ആക്ഷേപമുണ്ട്. തങ്ങള്‍ക്കെതിരെ ആരെങ്കിലും അടിസ്ഥാനമില്ലാത്ത പരാതി അയച്ചാല്‍ അതു മാത്രം പരിഗണിച്ച് മേലധികാരികള്‍ നടപടി സ്വീകരിക്കുകയാണെന്നാണ് ജീവനക്കാരുടെ പരാതി. തങ്ങളുടെ വിശദീകരണം മുഖവിലക്കെടുക്കുന്നുമില്ലെന്ന് ജീവനക്കാര്‍ പറയുന്നു. വടകര റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.കെ. മുരളീധരന്റെ വിവാദ സസ്പെന്‍ഷന്‍ കത്തിനില്‍ക്കുമ്പോഴാണ് മേലധികാരികള്‍ അന്യായമായ ശിക്ഷാനടപടികള്‍ തുടരുന്നതെന്ന് ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തുന്നു. കെ.കെ. മുരളീധരന്റെ സസ്പെന്‍ഷന് കാരണമായി പറഞ്ഞിരുന്നത് പരാതിക്കാരനായ വിമുക്തഭടനെ അധിക മദ്യം കൈവശം വെച്ചെന്ന് കള്ളക്കേസുണ്ടാക്കി അറസ്റ്റ് ചെയ്തെന്നായിരുന്നു. എന്നാല്‍, ഇന്‍സ്പെക്ടര്‍ പിടികൂടിയ മദ്യം മിലിറ്ററി കാന്റീനില്‍നിന്ന് പരാതിക്കാരന് വിതരണം ചെയ്തതാണോ എന്നുള്ളതൊന്നും തെളിവെടുപ്പില്‍ പരിശോധിച്ചില്ല. കേസില്‍ മദ്യവുമായി പിടികൂടിയ സ്കൂട്ടര്‍ കോടതിയുടെ പരിഗണനയിലുള്ള തൊണ്ടിവസ്തുവാണെന്നിരിക്കെ പ്രത്യേക ഉത്തരവുമൂലം പരാതിക്കാരന് വിട്ടുകൊടുത്തതും പ്രതിഷേധത്തിനിടയാക്കിരുന്നു.


അമിയ മീത്തല്‍

Tuesday, April 20, 2010

കൌമാരക്കാരികളുടെ മദ്യപാനം കാന്‍സറിനു കാരണമാകും


കൌമാരക്കാരികളുടെ മദ്യപാനം കാന്‍സറിനു കാരണമാകും
വാഷിങ്ടണ്‍: മദ്യം കഴിക്കുന്ന കൌമാരക്കാരികള്‍ക്ക് സ്തനാര്‍ബുദം വരാനുള്ള സാധ്യത കൂടുതലെന്ന് പഠനം.
വാഷിങ്ടണ്‍ യൂനിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിന്‍, ഹാര്‍വാര്‍ഡ് യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകരാണ്, ആഴ്ചയില്‍ അഞ്ചു തവണയില്‍ കൂടുതല്‍ മദ്യം സേവിക്കുന്ന കൌമാരക്കാരികളില്‍ അര്‍ബുദ സാധ്യത കണ്ടെത്തിയിരിക്കുന്നത്.


അടുത്തകാലത്തായി മദ്യം ഉപയോഗിക്കുന്ന കോളജ് വിദ്യാര്‍ഥിനികളുടെ എണ്ണം വര്‍ധിച്ചുവരുന്നതായി മേല്‍ പഠനം പുറത്തുവിട്ട 'പീഡിയാട്രിക്സ്' ജേണല്‍ പറയുന്നു.


ഒമ്പതിന്റെയും 15ന്റെയും ഇടയില്‍ പ്രായമുള്ള 6,899 പെണ്‍കുട്ടികളെ പഠനത്തിനായി ഗവേഷകര്‍ ആശ്രയിച്ചതായി നേതൃത്വം കൊടുത്ത കാതറിന്‍ എസ്. ബര്‍കെ പറഞ്ഞു. അവരില്‍ അര്‍ബുദത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടുവത്രെ

Friday, April 2, 2010

കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റത് 5000 കോടിയുടെ വിദേശമദ്യം!

കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റത് 5000 കോടിയുടെ വിദേശമദ്യം!
തിരുവനന്തപുരം: മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷം അയ്യായിരം കോടിയിലധികം രൂപയുടെ വിദേശമദ്യം സംസ്ഥാന ബിവറേജസ് കോര്‍പറേഷന്‍ മദ്യവില്‍പനശാലകളിലൂടെ വിറ്റഴിച്ചു. ഇത് സര്‍വകാല റെക്കോഡാണ്. കേരളത്തിലെ വിദ്യാര്‍ഥികളും സ്ത്രീകളും ഉള്‍പ്പെട്ട ഒരുവിഭാഗവും മദ്യഉപഭോഗത്തിലേക്ക് നീങ്ങുകയാണെന്നാണ് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ പത്ത്വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ ബിവറേജസ് കോര്‍പറേഷന്‍ മുഖേനയുള്ള മദ്യവില്‍പനയില്‍ സാരമായ വര്‍ധനയാണ് പ്രകടമാകുന്നത്. ഇതിന് പുറമെയാണ് കള്ള്, വ്യാജമദ്യം എന്നിവയുടെ ഉപഭോഗം. ചാരായ നിരോധത്തിന് ശേഷം വിദേശമദ്യവില്‍പനയില്‍ കാര്യമായ വര്‍ധനയുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2000^01 വര്‍ഷത്തില്‍ ബെവ്കോ മുഖേനയുള്ള മദ്യവില്‍പന 1338.26 കോടി രൂപയായിരുന്നെങ്കില്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കണക്ക് പ്രകാരം 4988.97 കോടിയുടെ വിദേശമദ്യമാണ് ഈ ഔട്ട്ലെറ്റുകള്‍ വഴി വിറ്റഴിച്ചത്. 2001^'02 ല്‍ 1694.91 കോടി, '02^'03 ല്‍ 1847.20, '03^'04 ല്‍ 2071.32, '04^'05 ല്‍ 2320.15, '05^'06 ല്‍ 2635.81, '06^'07 ല്‍ 3143.29, '07^'08 ല്‍ 3669.49, '08^'09 ല്‍ 4630.57 കോടി എന്നിങ്ങനെയാണ് മദ്യവില്‍പനയുടെ കണക്ക്.

മദ്യം മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നുവെന്ന പഠനങ്ങളാണ് പുറത്തുവരുന്നത്. വിവിധ സംഘടനകള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ ഹൈസ്കൂള്‍ മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ കുട്ടികളില്‍ മദ്യത്തിന്റെ ഉപഭോഗം വര്‍ധിക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. ബിയര്‍ പോലുള്ള പാനീയങ്ങളില്‍ തുടങ്ങി മദ്യത്തിലേക്ക് തിരിയുന്ന പൊതുസ്വഭാവം വളര്‍ന്നുവരുന്നതായും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

Sunday, March 28, 2010

ഉണരൂ പ്രതികരിക്കു ...ഇ അവസ്ഥ തുടച്ചുമാറ്റാന്‍





മയക്കുമരുന്നിന്റെ മസ്മരികവലയതില്പെട്ടുപോയ രണ്ടു യുവാക്കള്‍ കോഴിക്കോട്
നാവുണ്ടയിട്ടും വാക്കുകളിലുടെ പ്രതികരിക്കാനാവാതെ
കണ്ണുണ്ടായിട്ടും തന്റെ ചുറ്റുപാടുകളെ തിരിച്ചറിയാനാവാതെ
കാതുണ്ടയിട്ടും ചുറ്റുമുള്ള ദീനരോധനങ്ങള്‍ കേള്‍ക്കാനാവാതെ
സ്വതന്ത്രനെങ്ങിലും വിലങ്ങു വെയ്ക്കപ്പെട്ട ജനതയ്ക്ക്
ഇനി എങ്കിലും പ്രതികരിക്കനയെങ്ങില്‍ ........ഉണരൂ പ്രതികരിക്കു .....................
കാര്യം ഗ്രഹിക്കുന്ന മനുഷ്യാ ........ ഇനി എങ്കിലും നീ അറിയുക ഇവിടേയും അന്ധകരമാണ് .........
ഇവിടെ അവശ്യം നിന്റെ നശിച്ച ലഹരി പദാര്‍ത്ഥങ്ങള്‍ അല്ല
മറിച്ച് നല്ല ഒരു മനസ്സ് , സ്നേഹം ,ആത്മാര്‍ത്ഥത ,അര്‍പ്പണമനോഭാവം ,സാമൂഹ്യബോധം ,
ഇരുലടഞ്ഞുകൊണ്ടിരിക്കുന്ന നാളെയിലേക്ക് ,
പൈതൃകങ്ങളുടെ ഇന്നലെകളിലെ 'ഒരിത്തിരി വെട്ടം ' നിനക്കതിനവുമെങ്ങില്‍ .................

Saturday, March 27, 2010

വരൂ, പഠിക്കാം, മദ്യപാനം



നമ്മുടെ സര്‍ക്കാര്‍ മദ്യപാനം പഠിപ്പിക്കുന്നു.മദ്യപാനം നടത്താത്തവരെ ‘വരൂ, പഠിക്കാം, മദ്യപാനം‘.അതിനായി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു മദ്യകോള!.

സ്ത്രീകളെയും കുട്ടികളെയുമുള്‍പ്പെടെ ലഹരിക്ക് അടിമകളാക്കുന്ന വിധത്തില്‍ മദ്യം കലര്‍ന്ന കോള വിപണിയില്‍ ലഭ്യമാകാന്‍ ഇനി താമസമുണ്ടാകില്ല എന്നാണ് കേള്‍ക്കുന്നത്.

ഇതിനായി രാജ്യത്തെ ഒരു പ്രമുഖ മദ്യവ്യവസായ ഗ്രൂപ്പ് അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞു. നാല് ശതമാനത്തോളം ആള്‍ക്കഹോള്‍ കലര്‍ന്നതാകും ഈ ശീതളപാനീയം. എന്നാല്‍ അതിലും കൂടുതല്‍ ആള്‍ക്കഹോള്‍ ഇതിലുണ്ടാകുമെന്ന പ്രചാരണം മദ്യക്കമ്പനികള്‍ നടത്തുന്നത്.

ഇതിനെതിരെ ജനങ്ങളുടെ എതിര്‍പ്പുണ്ടായതിനെ തുടര്‍ന്ന് ഈ വിഷയം പരിഗണനയിലുണ്ടെങ്കിലും തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് എക്സൈസ് മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തിലുള്ള കോള സംസ്ഥാനത്ത് വില്‍പന നടത്തുന്നത് ശരിയാകില്ലെന്ന അഭിപ്രായമാണ് ആദ്യം വകുപ്പ് പ്രകടിപ്പിച്ചത്

മദ്യവ്യവസായഗ്രൂപ്പിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ഒടുവില്‍ മറ്റ് സംസ്ഥാനങ്ങളില്‍ മദ്യക്കോള വില്‍പന നടത്തുന്ന പശ്ചാത്തലത്തില്‍ ‘കേരളത്തിലും മദ്യം കലര്‍ന്ന ശീതളപാനീയം വില്‍പ്പന നടത്താം‘ എന്ന തീരുമാനത്തിലാണ് ഒടുവില്‍ സര്‍ക്കാര്‍ എത്തിനില്‍ക്കുന്നതെന്നറിയുന്നു.

ആദ്യം ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്ലെറ്റുകള്‍ വഴി ഈ കോളയുടെ വിപണനം നടത്താനാണ് ഉദ്ദേശ്യം. എന്നാല്‍ മദ്യക്കോളക്ക് നികുതി ഏത് രീതിയില്‍ ചുമത്തണമെന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. വിദേശമദ്യത്തിനുള്ള നികുതി ചുമത്തണമെന്ന ആവശ്യം ഒരുവശത്ത് നിലനില്‍ക്കുമ്പോള്‍ താരതമ്യേന വീര്യം കുറഞ്ഞ ബിയറിന്റെ നികുതി ചുമത്തിയാല്‍ മതിയെന്ന അഭിപ്രായവുമുണ്ട്.എന്തായാലും സംസ്ഥാനത്ത് നികുതി വരുമാനമുണ്ടാക്കുന്ന നിലയില്‍ മദ്യക്കോള നടപ്പാക്കാനുള്ള നീക്കമാണ് നടക്കുന്നത്.

ഇതുസംബന്ധിച്ച അത്യാവശ്യ ഭേദഗതികള്‍ അബ്കാരി ആക്ടില്‍ വരുത്തിയിട്ടുണ്ടെന്നും കൂടുതല്‍ ഭേദഗതി ആവശ്യമാണെങ്കില്‍ അക്കാര്യം അടുത്ത നിയമസഭാസമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നുമാണറിയുന്നത്.
ഇത്തരത്തില്‍ ലഹരികോള നിരന്തരം ഉപയോഗിക്കുന്ന വ്യക്തി കാലക്രമേണ മദ്യത്തിന് അടിമപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്ലെറ്റുകള്‍ വഴി മാത്രമേ ഈ പാനീയം വിപണനം നടത്തുകയുള്ളൂയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ ശീതളപാനീയം വില്‍ക്കുന്ന കടകളിലും മദ്യക്കോള വില്‍ക്കുന്നുണ്ട്.അങ്ങിനെയെങ്കില്‍ സംസ്ഥാനം ഇതിനായി അനുമതി നല്‍കുകയാണെങ്കില്‍ പെട്ടിക്കടകള്‍ വഴിയും മദ്യക്കോള വിപണനം നടക്കാന്‍ സാധ്യത തള്ളിക്കളയാനാവില്ല.

വന്‍കിട മദ്യക്കമ്പനികള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ സംസ്ഥാനത്തെ മുഴുവന്‍ പേരെയും മദ്യപാന്‍മാരാക്കുന്ന നിലയിലേക്കാണ് ഈ നടപടിയെന്ന് ആക്ഷേപമുണ്ട്.കൂടാതെ സംസ്ഥാനത്തെ സ്ത്രീകളെയും കുട്ടികളെയും വരെ മദ്യപാനത്തിലേക്ക് ആകര്‍ഷിക്കുകയാകും ഈ മദ്യക്കോള വിപണിയിലിറക്കുന്നത് മൂലം സംഭവിക്കുക.ഇതിനെതിരെ ശക്തമായി പ്രതിക്ഷേധിക്കേണ്ടതുണ്ട്.അതിനായി നമ്മള്‍ സംഘടിക്കണം.


ഈ ലേഖനം നമ്മുടെ ഡിസൈനര്‍ എഡിറ്ററായുള്ള പാഥേയം ഓണ്‍ലൈന്‍ മാഗസിനില്‍ അദ്ദേഹം എഴുതിയ എഡിറ്റോറിയലാണ്

Thursday, March 25, 2010

കുടിപ്പിച്ച് കുടിപ്പിച്ച് മുടിക്കുന്ന നയം

കുടിപ്പിച്ച് കുടിപ്പിച്ച് മുടിക്കുന്ന നയം

മദ്യ വില്‍പനയിലൂടെ നമ്മുടെ രാജ്യം നേടുന്ന വരുമാനം 21,600 കോടി രൂപയും മദ്യപാനം മൂലം ജനങ്ങള്‍ക്കും രാജ്യത്തിനുമുണ്ടാകുന്ന നഷ്ടം 24,400 കോടി രൂപയുമാണെന്ന് ലോകാരോഗ്യ സംഘടനക്കു വേണ്ടി ഇന്ത്യയിലെ ഒരു സ്ഥാപനം നടത്തിയ പഠനം വ്യക്തമാക്കുന്നു. കേരളത്തില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ എന്ന സര്‍ക്കാര്‍ മദ്യവില്‍പന കേന്ദ്രം വന്നതും വളര്‍ന്നതും ദ്രുതതാളത്തിലായിരുന്നു.
മദ്യവില്‍പനയില്‍ നിന്ന് ഈ വര്‍ഷം സര്‍ക്കാറിനുണ്ടാകുന്ന ലാഭം 3500 കോടി രൂപയോളമാകുമത്രെ.

കഴിഞ്ഞ വര്‍ഷം അത് 2,500 കോടിയോളമായിരുന്നു. മദ്യം കഴിച്ച് രോഗികളാകുന്നവരെ ചികിത്സിക്കാന്‍ മാത്രമായി ഒരു ആശുപത്രിയും സര്‍ക്കാര്‍ ആസൂത്രണം ചെയ്യുകയാണ്.
എന്തൊരു വിരോധാഭാസം!

Thursday, March 11, 2010

മദ്യക്കോള: സര്‍ക്കാര്‍ പൂര്‍ണമായും പിന്‍വാങ്ങിയിട്ടില്ല


തൃശൂര്‍: ബിയറിന് തുല്യമായി ലഹരി ചേര്‍ത്ത ശീതളപാനീയ വില്‍പനയില്‍നിന്ന് സര്‍ക്കാര്‍ പൂര്‍ണമായും പിന്‍വാങ്ങിയില്ലെന്ന് വ്യക്തമാവുന്നു. ഇക്കൊല്ലം ഇത് വിപണിയിലിറക്കില്ലെന്ന നിലപാട് സര്‍ക്കാര്‍ എടുത്തെന്ന് മാത്രം. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട ഫയല്‍ എക്സൈസ് വകുപ്പില്‍ ക്ലോസ് ചെയ്തിട്ടില്ല.

ബക്കാര്‍ഡി ^മാര്‍ട്ടിനി ഇന്ത്യ കമ്പനിയാണ് പുതിയ ഉല്‍പന്നം വിപണിയിലിറക്കാന്‍ അനുമതി തേടി 2007^ല്‍ സര്‍ക്കാറിനെ സമീപിച്ചത്. 10 ശതമാനത്തില്‍ താഴെ വരെ ആല്‍ക്കഹോള്‍ അടങ്ങിയതാണ് 'റെഡി ടു ഡ്രിങ്ക്' എന്ന ഉല്‍പന്നമെന്നും ബിയറിന് തുല്യമാണിതെന്നും കമ്പനി സര്‍ക്കാറിനെ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ ഇത് വന്‍ വിജയമാണെന്നും കമ്പനി അവകാശപ്പെട്ടു. ഒറ്റ നോട്ടത്തില്‍ ജ്യൂസാണെന്ന് തോന്നുന്ന 'റെഡി റ്റു ഡ്രിങ്ക്' പല നിറത്തിലും രുചിയിലും വിപണിയിലെത്തിക്കുമെന്നാണ് കമ്പനി അറിയിച്ചത്.

കമ്പനിയുടെ പദ്ധതിയെക്കുറിച്ച് എക്സൈസ് വകുപ്പ് വിശദമായി ചര്‍ച്ച നടത്തി. എന്നാല്‍, വകുപ്പിനകത്തുനിന്ന് ശക്തമായ എതിര്‍പ്പുണ്ടായി. ബിയറിന് തുല്യമായ ശീതളപാനീയം വിപണിയിലിറക്കാന്‍ അനുമതി നല്‍കിയാല്‍ അത് പെട്ടിക്കടകളില്‍ പോലും ലഭ്യമാകുമെന്നും കുട്ടികളും സ്ത്രീകളും ഭൂരിഭാഗം യുവാക്കളും മദ്യപാനികളായി മാറുമെന്നുമായിരുന്നു ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടത്. മേഖലാ എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍മാര്‍ ശക്തമായി വിയോജിപ്പ് രേഖപ്പെടുത്തി. ഇതേ തുടര്‍ന്ന് ബക്കാര്‍ഡിക്ക് അനുമതി നല്‍കേണ്ടെന്ന് തീരുമാനിച്ചു. 2008 അവസാനത്തോടെ ബന്ധപ്പെട്ട ഫയല്‍ ക്ലോസ് ചെയ്യുകയും ചെയ്തു. എന്നാല്‍, ഈ ഫയല്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ വീണ്ടും തുറക്കുകയായിരുന്നു. ബക്കാര്‍ഡിയുടെ ഉല്‍പന്നത്തിനായി അബ്കാരി ചട്ടത്തില്‍ ഭേദഗതിയും വരുത്തി. മലബാറിലെ ഉന്നത സി.പി.എം നേതാവിന്റെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് ഫയല്‍ വീണ്ടും തുറന്നതെന്ന് ആരോപണമുണ്ട്. ഇക്കാര്യം പുറത്തായി ജനരോഷമുയര്‍ന്നു. എക്സൈസ് വകുപ്പിലെ എല്ലാ തലത്തില്‍നിന്നും വീണ്ടും ശക്തമായ എതിര്‍പ്പ് ഉണ്ടായി. ഇതോടെയാണ് ഇക്കൊല്ലം ഇത് വിപണിയിലിറക്കേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍ എത്തിച്ചേര്‍ന്നത്.
എന്നാല്‍, മദ്യശീതള പാനീയം വിപണിയിലെത്തിക്കില്ലെന്ന് അര്‍ഥശങ്കക്കിടയില്ലാതെ പറയാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. നടപടികള്‍ തല്‍ക്കാലം മരവിപ്പിച്ചെന്ന് മാത്രം. ക്ലോസ് ചെയ്ത ഫയല്‍ തുറന്ന സര്‍ക്കാറിന് അടുത്ത വര്‍ഷത്തോടെ ഇത് വിപണിയിലെത്തിക്കാവുന്നതേയുള്ളൂ

Monday, June 14, 2010

കേരളത്തിലെ ലഹരി ഉപഭോഗം ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടി

തിരുവനന്തപുരം: കേരളത്തിലെ ലഹരി ഉപഭോഗം ദേശീയ ശരാശരിയെക്കാള്‍ മൂന്ന് ഇരട്ടിയാണെന്ന് 2007-08ലെ ദേശീയ സാമ്പിള്‍ സര്‍വേ. കേരളത്തിലെ നഗരത്തില്‍ ഒരാള്‍ ഒരുമാസം 19 രൂപയും ഗ്രാമത്തില്‍ 17 രൂപയും ലഹരിക്കായി ചെലവിടുമ്പോള്‍ രാജ്യത്തെ മറ്റിടങ്ങളില്‍ ഇത് യഥാക്രമം ഏഴ് രൂപയും ആറ് രൂപയുമാണ്. പുകയില ഒഴിച്ചുള്ള ലഹരി വസ്തുക്കളുടെ ഉപഭോഗമാണിത്. 95 ശതമാനവും മദ്യ ഉപഭോഗമാണ് രേഖപ്പെടുത്തപ്പെട്ടത്. പുകയില ഉപയോഗത്തില്‍ ഇന്ത്യയിലെ നഗരത്തിലെയും ഗ്രാമത്തിലെയും ശരാശരി 9.9 രൂപയാണെങ്കില്‍ കേരളത്തിലെ നഗരത്തില്‍ ഒരാള്‍ ഒരുമാസം 18.5 രൂപയും ഗ്രാമത്തില്‍ 14.5 രൂപയും പുകയിലക്കായി ചെലവിടുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ച് വെളിപ്പെടുത്താന്‍ വ്യക്തികളും കുടുംബങ്ങളും പൊതുവെ വിസ്സമ്മതം പ്രകടിപ്പിക്കുന്നതിനാല്‍ ലഭിച്ച കണക്കുകളെക്കാള്‍ എത്രയോ ഇരട്ടിയാകും കേരളത്തിലെ ഉപഭോഗമെന്ന് ദേശീയ സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സി.ആര്‍.കെ. നായര്‍ വ്യക്തമാക്കി.

2007-08ല്‍ കുടുംബ ഉപഭോഗ ചെലവ്, തൊഴിലും തൊഴിലില്ലായ്മയും, വിദ്യാഭ്യാസം എന്നീ വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് സര്‍വേ നടത്തിയത്. സര്‍വേ വര്‍ഷം 2005-06 നെക്കാള്‍ തൊഴിലില്ലായ്മ കുറഞ്ഞതായാണ് വ്യക്തമായത്. 2007ല്‍ തൊഴിലില്ലായ്മയുടെ നിരക്ക് 12 ശതമാനമായിരുന്നെങ്കില്‍ 2007ല്‍ 9.8 ശതമാനമായി കുറഞ്ഞു. അതേസമയം, നഗരത്തില്‍ പുരുഷന്മാരുടെ തൊഴിലില്ലായ്മ 4.1 ശതമാനത്തില്‍നിന്ന് 5.9 ശതമാനമായി വര്‍ധിച്ചു. നഗരത്തില്‍ സ്ത്രീകളുടെ തൊഴിലില്ലായ്മ 33 ശതമാനത്തില്‍നിന്ന് 26.9 ശതമാനമായി കുറഞ്ഞു. നഗരത്തില്‍ പുരുഷന്മാരുടെ സ്വയംതൊഴില്‍ ഇന്ത്യയിലെ മറ്റ് നഗരങ്ങളെക്കാള്‍ കുറഞ്ഞപ്പോള്‍ സ്ത്രീകളുടേത് കൂടി. ഗ്രാമങ്ങളില്‍ തൊഴിലില്ലായ്മയുടെ തോത് കുറഞ്ഞു.

കുടുംബങ്ങളുടെ അംഗസംഖ്യയുടെ കാര്യത്തില്‍ ആന്ധ്രയുടെയും തമിഴ്‌നാടിന്റെയും പിന്നില്‍ മൂന്നാം സ്ഥാനത്താണ് കേരളം. പ്രതിശീര്‍ഷ ചെലവിന്റെ കാര്യത്തില്‍ ഇന്ത്യയിലെ നഗരങ്ങളുമായാണ് കേരളത്തിലെ ഗ്രാമങ്ങള്‍ മല്‍സരിക്കുന്നത്. കേരളത്തിലെ ഗ്രാമത്തില്‍ ഒരാള്‍ക്ക് ഒരുമാസം 1383 രൂപയാണ് ഉപഭോഗ ചെലവെങ്കില്‍ ഇന്ത്യയിലെ ഗ്രാമത്തില്‍ അത് 722 രൂപ മാത്രമാണ്. കേരളത്തിലെ നഗരത്തില്‍ ഒരാളുടെ ചെലവ് 1948 രൂപയാണെങ്കില്‍ ഇന്ത്യയിലെ നഗരത്തില്‍ അത് 1772 രൂപയാണ്. അതേസമയം, ഭക്ഷണ ഉപഭോഗത്തിന്റെ ചെലവ് കേരളത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണെന്ന് സര്‍വേ പറയുന്നു.
വിദ്യാഭ്യാസ ചെലവ് കൂടുതല്‍ ദല്‍ഹിയും പഞ്ചാബും മണിപ്പൂരും കഴിഞ്ഞാല്‍ കേരളത്തിലാണ്. ദേശീയ ശരാശരിയുടെ ഇരട്ടിയോളമാണ് കേരളത്തിലെ വിദ്യാഭ്യാസ ചെലവ്. എന്നാല്‍, സാങ്കേതിക വിദ്യാഭ്യാസ ചെലവ് ദേശീയ ശരാശരിയെക്കാള്‍ കേരളത്തില്‍ 20 ശതമാനം കുറവാണ്.

2008-09ല്‍ കാര്‍ഷികേതര സംരംഭങ്ങള്‍, വ്യവസായം, സേവനമേഖല എന്നിവ കേന്ദ്രീകരിച്ചാണ് സര്‍വേ നടത്തുക. ജൂലൈ ഒന്നിന് തുടങ്ങുന്ന സര്‍വേ 2011 ജൂണ്‍ 30ന് സമാപിക്കും. വ്യക്തിപരവും കുടുംബപരവുമായ വിവരങ്ങളുടെ രഹസ്യ സ്വഭാവം കാത്ത് സൂക്ഷിക്കുമെന്നതിനാല്‍ എല്ലാവരും സര്‍വേയുമായി സഹകരിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അഭ്യര്‍ഥിച്ചു.
ഉദ്യോഗസ്ഥരുടെ തിരിച്ചറിയല്‍ കാര്‍ഡ് ആര്‍ക്കും ആവശ്യപ്പെടാമെന്നും കാണിക്കാന്‍ അവര്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം അറിയിച്ചു.

Tuesday, June 8, 2010

മദ്യപാനവും, പുകവലിയും കൗമാരക്കാരില്‍ മൈഗ്രെയിന് കാരണമാകുന്നു

വാഷിങ്ടണ്‍: മദ്യപാനവും, പുകവലിയും, ചായ, കാപ്പി തുടങ്ങിയവയുടെ അമിതോപയോഗവും കൗമാരക്കാരില്‍ മൈഗ്രേയിനു കാരണമാകുന്നുവെന്ന് വാഷിംഗ്ണിലെ ഒരു സംഘം ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു.

ശാരീരികമായി അദ്ധാനമില്ലാതിരിക്കുന്നതും മൈഗ്രേയിനു കാരണമാകുന്നുവെന്നാണ് കണ്ടെത്തല്‍. കൗമാരക്കാരില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന ആരോഗ്യപ്രശ്‌നം മൈേഗ്രയിനാണെന്ന് ഗവേഷണങ്ങളിലൂടെ െതളിഞ്ഞിട്ടുണ്ട്. അഞ്ചു മുതല്‍ 15 ശതമാനം വരെയുള്ള ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മൈഗേയിന്‍ അഥവാ ടെന്‍ഷന്‍ ടൈപ്പ് ഹെഡ്എയ്ക്ക്(ടി.ടി.എച്ച്) ഉണ്ട്. ഇതിനു കാരണം മദ്യപാനവും, പുകവലി, ചായ, കാപ്പി എന്നിവയുടെ അമിതോപയോഗവുമാണെന്നാണ് വിലയിരുത്തല്‍്. ലണ്ടനിലെ 1260 വിദ്യാര്‍ത്ഥികളില്‍ പരീക്ഷണം നടത്തിയാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. ഇവര്‍ക്ക് തലവേദന വരുന്ന തവണകളും, ഇവരുടെ ജീവിതശൈലിയുമാണ് പഠനവിധേയമാക്കിയത്. ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളില്‍ 38.5 ശതമാനം പേര്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നവരാണെന്ന് കണ്ടെത്തി. ഇവരാണ് ടെന്‍ഷന്‍ തലവേദനയും, മൈഗ്രേയിനും ഉണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തത്.

Friday, April 23, 2010

ബാറുകള്‍ക്കെതിരെ റിപ്പോര്‍ട്ട്: ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ബാറുകള്‍ക്കെതിരെ റിപ്പോര്‍ട്ട്: ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
വടകര: മദ്യവില്‍പന നിരോധിച്ച ദിവസം തുറന്നുപ്രവര്‍ത്തിച്ച മൂന്നു ബാറുകള്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയ പ്രിവന്റീവ് ഓഫിസര്‍ക്ക് സസ്പെന്‍ഷന്‍; മറ്റു മൂന്നു ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റവും ! എക്സൈസ് ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ കോഴിക്കോട് ഓഫിസിലെ പ്രിവന്റീവ് ഓഫിസര്‍ ടി. രമേഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്. കോഴിക്കോട് സര്‍ക്കിള്‍ ഓഫിസിലെ പ്രിവന്റീവ് ഓഫിസറും എക്സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റുമായ എന്‍. സഹദേവന്‍ ഇന്റലിജന്‍സ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫിസറും അസോസിയേഷന്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ കെ. സുബ്രഹ്മണ്യന്‍, ഡ്രൈവര്‍ പി.പി. മോഹനന്‍ എന്നിവരെയാണ് കഴിഞ്ഞയാഴ്ച ഒറ്റയടിക്ക് സ്ഥലംമാറ്റിയത്. അന്യായമായ സസ്പെന്‍ഷനിലും കൂട്ടസ്ഥലംമാറ്റത്തിലും എക്സൈസ് ഉദ്യോഗസ്ഥരില്‍ അമര്‍ഷം പുകയുകയാണ്.

2009 സെപ്റ്റംബര്‍ ഒന്നിന് ഉത്രാടനാളില്‍ പ്രവര്‍ത്തിച്ച കോടഞ്ചേരിയിലെ തുഷാര ബാര്‍, 21ന് ഗുരുസമാധി ദിനത്തില്‍ പ്രവര്‍ത്തിച്ച കോഴിക്കോട്ടെ ശാസ്താപുരി ബാര്‍, രാമനാട്ടുകരയിലെ പാര്‍ക്ക് റസിഡന്‍സി എന്നിവക്കെതിരെയാണ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിത്. എന്നാല്‍, അഭിനന്ദത്തിനു പകരം പ്രിവന്റീവ് ഓഫിസര്‍ക്ക് ഈ മാസം 16ന് ലഭിച്ച സസ്പെന്‍ഷന്‍ ഉത്തരവില്‍ കാരണമായി പറയുന്നത് ഈ ബാറുകളില്‍നിന്ന് കൈക്കൂലി ആവശ്യപ്പെട്ടെന്നാണ്.

കോഴിക്കോട് ജില്ലാ ബാര്‍ ഓണേഴ്സ് അസോസിയേഷന്‍ സംസ്ഥാന നേതാക്കള്‍ വഴി എക്സൈസ് മന്ത്രിയുടെ ഓഫിസ് മുഖേന നടത്തിയ ഇടപെടലാണത്രെ സസ്പെന്‍ഷന് വഴിവെച്ചത്. തുടര്‍ന്ന് എക്സൈസ് വിജിലന്‍സ് എസ്.പി ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് തെളിവെടുത്തശേഷം നടപടിക്ക് ശിപാര്‍ശ ചെയ്ത് അഡീഷനല്‍ എക്സൈസ് കമീഷണര്‍ക്ക് സമര്‍പ്പിക്കുകയായിരുന്നു.

സത്യസന്ധരായ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുംവിധം ഏകപക്ഷീയമായാണ് മേലുദ്യോഗസ്ഥര്‍ പെരുമാറുന്നതെന്ന് എക്സൈസ് വകുപ്പില്‍ പരക്കെ ആക്ഷേപമുണ്ട്. തങ്ങള്‍ക്കെതിരെ ആരെങ്കിലും അടിസ്ഥാനമില്ലാത്ത പരാതി അയച്ചാല്‍ അതു മാത്രം പരിഗണിച്ച് മേലധികാരികള്‍ നടപടി സ്വീകരിക്കുകയാണെന്നാണ് ജീവനക്കാരുടെ പരാതി. തങ്ങളുടെ വിശദീകരണം മുഖവിലക്കെടുക്കുന്നുമില്ലെന്ന് ജീവനക്കാര്‍ പറയുന്നു. വടകര റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.കെ. മുരളീധരന്റെ വിവാദ സസ്പെന്‍ഷന്‍ കത്തിനില്‍ക്കുമ്പോഴാണ് മേലധികാരികള്‍ അന്യായമായ ശിക്ഷാനടപടികള്‍ തുടരുന്നതെന്ന് ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തുന്നു. കെ.കെ. മുരളീധരന്റെ സസ്പെന്‍ഷന് കാരണമായി പറഞ്ഞിരുന്നത് പരാതിക്കാരനായ വിമുക്തഭടനെ അധിക മദ്യം കൈവശം വെച്ചെന്ന് കള്ളക്കേസുണ്ടാക്കി അറസ്റ്റ് ചെയ്തെന്നായിരുന്നു. എന്നാല്‍, ഇന്‍സ്പെക്ടര്‍ പിടികൂടിയ മദ്യം മിലിറ്ററി കാന്റീനില്‍നിന്ന് പരാതിക്കാരന് വിതരണം ചെയ്തതാണോ എന്നുള്ളതൊന്നും തെളിവെടുപ്പില്‍ പരിശോധിച്ചില്ല. കേസില്‍ മദ്യവുമായി പിടികൂടിയ സ്കൂട്ടര്‍ കോടതിയുടെ പരിഗണനയിലുള്ള തൊണ്ടിവസ്തുവാണെന്നിരിക്കെ പ്രത്യേക ഉത്തരവുമൂലം പരാതിക്കാരന് വിട്ടുകൊടുത്തതും പ്രതിഷേധത്തിനിടയാക്കിരുന്നു.


അമിയ മീത്തല്‍

Tuesday, April 20, 2010

കൌമാരക്കാരികളുടെ മദ്യപാനം കാന്‍സറിനു കാരണമാകും


കൌമാരക്കാരികളുടെ മദ്യപാനം കാന്‍സറിനു കാരണമാകും
വാഷിങ്ടണ്‍: മദ്യം കഴിക്കുന്ന കൌമാരക്കാരികള്‍ക്ക് സ്തനാര്‍ബുദം വരാനുള്ള സാധ്യത കൂടുതലെന്ന് പഠനം.
വാഷിങ്ടണ്‍ യൂനിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിന്‍, ഹാര്‍വാര്‍ഡ് യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകരാണ്, ആഴ്ചയില്‍ അഞ്ചു തവണയില്‍ കൂടുതല്‍ മദ്യം സേവിക്കുന്ന കൌമാരക്കാരികളില്‍ അര്‍ബുദ സാധ്യത കണ്ടെത്തിയിരിക്കുന്നത്.


അടുത്തകാലത്തായി മദ്യം ഉപയോഗിക്കുന്ന കോളജ് വിദ്യാര്‍ഥിനികളുടെ എണ്ണം വര്‍ധിച്ചുവരുന്നതായി മേല്‍ പഠനം പുറത്തുവിട്ട 'പീഡിയാട്രിക്സ്' ജേണല്‍ പറയുന്നു.


ഒമ്പതിന്റെയും 15ന്റെയും ഇടയില്‍ പ്രായമുള്ള 6,899 പെണ്‍കുട്ടികളെ പഠനത്തിനായി ഗവേഷകര്‍ ആശ്രയിച്ചതായി നേതൃത്വം കൊടുത്ത കാതറിന്‍ എസ്. ബര്‍കെ പറഞ്ഞു. അവരില്‍ അര്‍ബുദത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടുവത്രെ

Friday, April 2, 2010

കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റത് 5000 കോടിയുടെ വിദേശമദ്യം!

കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റത് 5000 കോടിയുടെ വിദേശമദ്യം!
തിരുവനന്തപുരം: മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷം അയ്യായിരം കോടിയിലധികം രൂപയുടെ വിദേശമദ്യം സംസ്ഥാന ബിവറേജസ് കോര്‍പറേഷന്‍ മദ്യവില്‍പനശാലകളിലൂടെ വിറ്റഴിച്ചു. ഇത് സര്‍വകാല റെക്കോഡാണ്. കേരളത്തിലെ വിദ്യാര്‍ഥികളും സ്ത്രീകളും ഉള്‍പ്പെട്ട ഒരുവിഭാഗവും മദ്യഉപഭോഗത്തിലേക്ക് നീങ്ങുകയാണെന്നാണ് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ പത്ത്വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ ബിവറേജസ് കോര്‍പറേഷന്‍ മുഖേനയുള്ള മദ്യവില്‍പനയില്‍ സാരമായ വര്‍ധനയാണ് പ്രകടമാകുന്നത്. ഇതിന് പുറമെയാണ് കള്ള്, വ്യാജമദ്യം എന്നിവയുടെ ഉപഭോഗം. ചാരായ നിരോധത്തിന് ശേഷം വിദേശമദ്യവില്‍പനയില്‍ കാര്യമായ വര്‍ധനയുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2000^01 വര്‍ഷത്തില്‍ ബെവ്കോ മുഖേനയുള്ള മദ്യവില്‍പന 1338.26 കോടി രൂപയായിരുന്നെങ്കില്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കണക്ക് പ്രകാരം 4988.97 കോടിയുടെ വിദേശമദ്യമാണ് ഈ ഔട്ട്ലെറ്റുകള്‍ വഴി വിറ്റഴിച്ചത്. 2001^'02 ല്‍ 1694.91 കോടി, '02^'03 ല്‍ 1847.20, '03^'04 ല്‍ 2071.32, '04^'05 ല്‍ 2320.15, '05^'06 ല്‍ 2635.81, '06^'07 ല്‍ 3143.29, '07^'08 ല്‍ 3669.49, '08^'09 ല്‍ 4630.57 കോടി എന്നിങ്ങനെയാണ് മദ്യവില്‍പനയുടെ കണക്ക്.

മദ്യം മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നുവെന്ന പഠനങ്ങളാണ് പുറത്തുവരുന്നത്. വിവിധ സംഘടനകള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ ഹൈസ്കൂള്‍ മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ കുട്ടികളില്‍ മദ്യത്തിന്റെ ഉപഭോഗം വര്‍ധിക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. ബിയര്‍ പോലുള്ള പാനീയങ്ങളില്‍ തുടങ്ങി മദ്യത്തിലേക്ക് തിരിയുന്ന പൊതുസ്വഭാവം വളര്‍ന്നുവരുന്നതായും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

Sunday, March 28, 2010

ഉണരൂ പ്രതികരിക്കു ...ഇ അവസ്ഥ തുടച്ചുമാറ്റാന്‍





മയക്കുമരുന്നിന്റെ മസ്മരികവലയതില്പെട്ടുപോയ രണ്ടു യുവാക്കള്‍ കോഴിക്കോട്
നാവുണ്ടയിട്ടും വാക്കുകളിലുടെ പ്രതികരിക്കാനാവാതെ
കണ്ണുണ്ടായിട്ടും തന്റെ ചുറ്റുപാടുകളെ തിരിച്ചറിയാനാവാതെ
കാതുണ്ടയിട്ടും ചുറ്റുമുള്ള ദീനരോധനങ്ങള്‍ കേള്‍ക്കാനാവാതെ
സ്വതന്ത്രനെങ്ങിലും വിലങ്ങു വെയ്ക്കപ്പെട്ട ജനതയ്ക്ക്
ഇനി എങ്കിലും പ്രതികരിക്കനയെങ്ങില്‍ ........ഉണരൂ പ്രതികരിക്കു .....................
കാര്യം ഗ്രഹിക്കുന്ന മനുഷ്യാ ........ ഇനി എങ്കിലും നീ അറിയുക ഇവിടേയും അന്ധകരമാണ് .........
ഇവിടെ അവശ്യം നിന്റെ നശിച്ച ലഹരി പദാര്‍ത്ഥങ്ങള്‍ അല്ല
മറിച്ച് നല്ല ഒരു മനസ്സ് , സ്നേഹം ,ആത്മാര്‍ത്ഥത ,അര്‍പ്പണമനോഭാവം ,സാമൂഹ്യബോധം ,
ഇരുലടഞ്ഞുകൊണ്ടിരിക്കുന്ന നാളെയിലേക്ക് ,
പൈതൃകങ്ങളുടെ ഇന്നലെകളിലെ 'ഒരിത്തിരി വെട്ടം ' നിനക്കതിനവുമെങ്ങില്‍ .................

Saturday, March 27, 2010

വരൂ, പഠിക്കാം, മദ്യപാനം



നമ്മുടെ സര്‍ക്കാര്‍ മദ്യപാനം പഠിപ്പിക്കുന്നു.മദ്യപാനം നടത്താത്തവരെ ‘വരൂ, പഠിക്കാം, മദ്യപാനം‘.അതിനായി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു മദ്യകോള!.

സ്ത്രീകളെയും കുട്ടികളെയുമുള്‍പ്പെടെ ലഹരിക്ക് അടിമകളാക്കുന്ന വിധത്തില്‍ മദ്യം കലര്‍ന്ന കോള വിപണിയില്‍ ലഭ്യമാകാന്‍ ഇനി താമസമുണ്ടാകില്ല എന്നാണ് കേള്‍ക്കുന്നത്.

ഇതിനായി രാജ്യത്തെ ഒരു പ്രമുഖ മദ്യവ്യവസായ ഗ്രൂപ്പ് അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞു. നാല് ശതമാനത്തോളം ആള്‍ക്കഹോള്‍ കലര്‍ന്നതാകും ഈ ശീതളപാനീയം. എന്നാല്‍ അതിലും കൂടുതല്‍ ആള്‍ക്കഹോള്‍ ഇതിലുണ്ടാകുമെന്ന പ്രചാരണം മദ്യക്കമ്പനികള്‍ നടത്തുന്നത്.

ഇതിനെതിരെ ജനങ്ങളുടെ എതിര്‍പ്പുണ്ടായതിനെ തുടര്‍ന്ന് ഈ വിഷയം പരിഗണനയിലുണ്ടെങ്കിലും തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് എക്സൈസ് മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തിലുള്ള കോള സംസ്ഥാനത്ത് വില്‍പന നടത്തുന്നത് ശരിയാകില്ലെന്ന അഭിപ്രായമാണ് ആദ്യം വകുപ്പ് പ്രകടിപ്പിച്ചത്

മദ്യവ്യവസായഗ്രൂപ്പിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ഒടുവില്‍ മറ്റ് സംസ്ഥാനങ്ങളില്‍ മദ്യക്കോള വില്‍പന നടത്തുന്ന പശ്ചാത്തലത്തില്‍ ‘കേരളത്തിലും മദ്യം കലര്‍ന്ന ശീതളപാനീയം വില്‍പ്പന നടത്താം‘ എന്ന തീരുമാനത്തിലാണ് ഒടുവില്‍ സര്‍ക്കാര്‍ എത്തിനില്‍ക്കുന്നതെന്നറിയുന്നു.

ആദ്യം ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്ലെറ്റുകള്‍ വഴി ഈ കോളയുടെ വിപണനം നടത്താനാണ് ഉദ്ദേശ്യം. എന്നാല്‍ മദ്യക്കോളക്ക് നികുതി ഏത് രീതിയില്‍ ചുമത്തണമെന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. വിദേശമദ്യത്തിനുള്ള നികുതി ചുമത്തണമെന്ന ആവശ്യം ഒരുവശത്ത് നിലനില്‍ക്കുമ്പോള്‍ താരതമ്യേന വീര്യം കുറഞ്ഞ ബിയറിന്റെ നികുതി ചുമത്തിയാല്‍ മതിയെന്ന അഭിപ്രായവുമുണ്ട്.എന്തായാലും സംസ്ഥാനത്ത് നികുതി വരുമാനമുണ്ടാക്കുന്ന നിലയില്‍ മദ്യക്കോള നടപ്പാക്കാനുള്ള നീക്കമാണ് നടക്കുന്നത്.

ഇതുസംബന്ധിച്ച അത്യാവശ്യ ഭേദഗതികള്‍ അബ്കാരി ആക്ടില്‍ വരുത്തിയിട്ടുണ്ടെന്നും കൂടുതല്‍ ഭേദഗതി ആവശ്യമാണെങ്കില്‍ അക്കാര്യം അടുത്ത നിയമസഭാസമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നുമാണറിയുന്നത്.
ഇത്തരത്തില്‍ ലഹരികോള നിരന്തരം ഉപയോഗിക്കുന്ന വ്യക്തി കാലക്രമേണ മദ്യത്തിന് അടിമപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്ലെറ്റുകള്‍ വഴി മാത്രമേ ഈ പാനീയം വിപണനം നടത്തുകയുള്ളൂയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ ശീതളപാനീയം വില്‍ക്കുന്ന കടകളിലും മദ്യക്കോള വില്‍ക്കുന്നുണ്ട്.അങ്ങിനെയെങ്കില്‍ സംസ്ഥാനം ഇതിനായി അനുമതി നല്‍കുകയാണെങ്കില്‍ പെട്ടിക്കടകള്‍ വഴിയും മദ്യക്കോള വിപണനം നടക്കാന്‍ സാധ്യത തള്ളിക്കളയാനാവില്ല.

വന്‍കിട മദ്യക്കമ്പനികള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ സംസ്ഥാനത്തെ മുഴുവന്‍ പേരെയും മദ്യപാന്‍മാരാക്കുന്ന നിലയിലേക്കാണ് ഈ നടപടിയെന്ന് ആക്ഷേപമുണ്ട്.കൂടാതെ സംസ്ഥാനത്തെ സ്ത്രീകളെയും കുട്ടികളെയും വരെ മദ്യപാനത്തിലേക്ക് ആകര്‍ഷിക്കുകയാകും ഈ മദ്യക്കോള വിപണിയിലിറക്കുന്നത് മൂലം സംഭവിക്കുക.ഇതിനെതിരെ ശക്തമായി പ്രതിക്ഷേധിക്കേണ്ടതുണ്ട്.അതിനായി നമ്മള്‍ സംഘടിക്കണം.


ഈ ലേഖനം നമ്മുടെ ഡിസൈനര്‍ എഡിറ്ററായുള്ള പാഥേയം ഓണ്‍ലൈന്‍ മാഗസിനില്‍ അദ്ദേഹം എഴുതിയ എഡിറ്റോറിയലാണ്

Thursday, March 25, 2010

കുടിപ്പിച്ച് കുടിപ്പിച്ച് മുടിക്കുന്ന നയം

കുടിപ്പിച്ച് കുടിപ്പിച്ച് മുടിക്കുന്ന നയം

മദ്യ വില്‍പനയിലൂടെ നമ്മുടെ രാജ്യം നേടുന്ന വരുമാനം 21,600 കോടി രൂപയും മദ്യപാനം മൂലം ജനങ്ങള്‍ക്കും രാജ്യത്തിനുമുണ്ടാകുന്ന നഷ്ടം 24,400 കോടി രൂപയുമാണെന്ന് ലോകാരോഗ്യ സംഘടനക്കു വേണ്ടി ഇന്ത്യയിലെ ഒരു സ്ഥാപനം നടത്തിയ പഠനം വ്യക്തമാക്കുന്നു. കേരളത്തില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ എന്ന സര്‍ക്കാര്‍ മദ്യവില്‍പന കേന്ദ്രം വന്നതും വളര്‍ന്നതും ദ്രുതതാളത്തിലായിരുന്നു.
മദ്യവില്‍പനയില്‍ നിന്ന് ഈ വര്‍ഷം സര്‍ക്കാറിനുണ്ടാകുന്ന ലാഭം 3500 കോടി രൂപയോളമാകുമത്രെ.

കഴിഞ്ഞ വര്‍ഷം അത് 2,500 കോടിയോളമായിരുന്നു. മദ്യം കഴിച്ച് രോഗികളാകുന്നവരെ ചികിത്സിക്കാന്‍ മാത്രമായി ഒരു ആശുപത്രിയും സര്‍ക്കാര്‍ ആസൂത്രണം ചെയ്യുകയാണ്.
എന്തൊരു വിരോധാഭാസം!

Thursday, March 11, 2010

മദ്യക്കോള: സര്‍ക്കാര്‍ പൂര്‍ണമായും പിന്‍വാങ്ങിയിട്ടില്ല


തൃശൂര്‍: ബിയറിന് തുല്യമായി ലഹരി ചേര്‍ത്ത ശീതളപാനീയ വില്‍പനയില്‍നിന്ന് സര്‍ക്കാര്‍ പൂര്‍ണമായും പിന്‍വാങ്ങിയില്ലെന്ന് വ്യക്തമാവുന്നു. ഇക്കൊല്ലം ഇത് വിപണിയിലിറക്കില്ലെന്ന നിലപാട് സര്‍ക്കാര്‍ എടുത്തെന്ന് മാത്രം. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട ഫയല്‍ എക്സൈസ് വകുപ്പില്‍ ക്ലോസ് ചെയ്തിട്ടില്ല.

ബക്കാര്‍ഡി ^മാര്‍ട്ടിനി ഇന്ത്യ കമ്പനിയാണ് പുതിയ ഉല്‍പന്നം വിപണിയിലിറക്കാന്‍ അനുമതി തേടി 2007^ല്‍ സര്‍ക്കാറിനെ സമീപിച്ചത്. 10 ശതമാനത്തില്‍ താഴെ വരെ ആല്‍ക്കഹോള്‍ അടങ്ങിയതാണ് 'റെഡി ടു ഡ്രിങ്ക്' എന്ന ഉല്‍പന്നമെന്നും ബിയറിന് തുല്യമാണിതെന്നും കമ്പനി സര്‍ക്കാറിനെ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ ഇത് വന്‍ വിജയമാണെന്നും കമ്പനി അവകാശപ്പെട്ടു. ഒറ്റ നോട്ടത്തില്‍ ജ്യൂസാണെന്ന് തോന്നുന്ന 'റെഡി റ്റു ഡ്രിങ്ക്' പല നിറത്തിലും രുചിയിലും വിപണിയിലെത്തിക്കുമെന്നാണ് കമ്പനി അറിയിച്ചത്.

കമ്പനിയുടെ പദ്ധതിയെക്കുറിച്ച് എക്സൈസ് വകുപ്പ് വിശദമായി ചര്‍ച്ച നടത്തി. എന്നാല്‍, വകുപ്പിനകത്തുനിന്ന് ശക്തമായ എതിര്‍പ്പുണ്ടായി. ബിയറിന് തുല്യമായ ശീതളപാനീയം വിപണിയിലിറക്കാന്‍ അനുമതി നല്‍കിയാല്‍ അത് പെട്ടിക്കടകളില്‍ പോലും ലഭ്യമാകുമെന്നും കുട്ടികളും സ്ത്രീകളും ഭൂരിഭാഗം യുവാക്കളും മദ്യപാനികളായി മാറുമെന്നുമായിരുന്നു ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടത്. മേഖലാ എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍മാര്‍ ശക്തമായി വിയോജിപ്പ് രേഖപ്പെടുത്തി. ഇതേ തുടര്‍ന്ന് ബക്കാര്‍ഡിക്ക് അനുമതി നല്‍കേണ്ടെന്ന് തീരുമാനിച്ചു. 2008 അവസാനത്തോടെ ബന്ധപ്പെട്ട ഫയല്‍ ക്ലോസ് ചെയ്യുകയും ചെയ്തു. എന്നാല്‍, ഈ ഫയല്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ വീണ്ടും തുറക്കുകയായിരുന്നു. ബക്കാര്‍ഡിയുടെ ഉല്‍പന്നത്തിനായി അബ്കാരി ചട്ടത്തില്‍ ഭേദഗതിയും വരുത്തി. മലബാറിലെ ഉന്നത സി.പി.എം നേതാവിന്റെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് ഫയല്‍ വീണ്ടും തുറന്നതെന്ന് ആരോപണമുണ്ട്. ഇക്കാര്യം പുറത്തായി ജനരോഷമുയര്‍ന്നു. എക്സൈസ് വകുപ്പിലെ എല്ലാ തലത്തില്‍നിന്നും വീണ്ടും ശക്തമായ എതിര്‍പ്പ് ഉണ്ടായി. ഇതോടെയാണ് ഇക്കൊല്ലം ഇത് വിപണിയിലിറക്കേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍ എത്തിച്ചേര്‍ന്നത്.
എന്നാല്‍, മദ്യശീതള പാനീയം വിപണിയിലെത്തിക്കില്ലെന്ന് അര്‍ഥശങ്കക്കിടയില്ലാതെ പറയാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. നടപടികള്‍ തല്‍ക്കാലം മരവിപ്പിച്ചെന്ന് മാത്രം. ക്ലോസ് ചെയ്ത ഫയല്‍ തുറന്ന സര്‍ക്കാറിന് അടുത്ത വര്‍ഷത്തോടെ ഇത് വിപണിയിലെത്തിക്കാവുന്നതേയുള്ളൂ